Connect with us

kerala

ചിറകരിയാതിരുന്നെങ്കില്‍.. ചെമ്പല്ലിക്കുണ്ട് തുടിക്കും ദേശാടന പക്ഷികൂട്ടങ്ങളാല്‍

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: ജൈവ വൈവിധ്യ ഇടമാകും മാടായിപ്പാറയിലെത്തുന്ന ദേശാടന പക്ഷികള്‍ തമ്പടിക്കുന്നത് ഇവിടെയാണ്.. ഈ തണ്ണീര്‍തടത്തിന്റെ ശീതളിമയില്‍, ചെമ്പല്ലിക്കുണ്ടില്‍. ചെറുതാഴം പഞ്ചായത്തിലെ രാമപുരം പുഴ വയലപ്രയുടെ അതിര്‍ത്തിയിലൂടെ രണ്ട് കി.മീ. ദൂരം ഒഴുകി വയലപ്ര പരപ്പിന്റെ ഭാഗമായി തീരുന്നിടത്ത് ഒഴുകുന്നിടമാണ് ചെമ്പല്ലിക്കുണ്ട്. കുറച്ചു ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കും ജലാശയം. ദേശാടനപക്ഷികളായ ഓറിയെന്റല്‍ വൈറ്റ് ഐബിഎസ്, ഗ്ലോഡിഐബിഎസ്, ഓപ്പണ്‍ബില്‍ഡ് സ്റ്റോര്‍ക്ക്, ഗ്രേ സ്റ്റോര്‍ക്ക്, ലാര്‍ജ് എഗ്രെറ്റ്, മീന്‍പരുന്ത് തുടങ്ങി നൂറിലേറെ ഇനം പക്ഷികള്‍ എത്താറുണ്ട് ഇവിടെ ചെമ്പല്ലിക്കുണ്ടിന്റെ തണ്ണീര്‍തട തെളിമയിലേക്ക്.

കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷി പവിഴക്കാലിയെ ചെമ്പല്ലികുണ്ട് പ്രദേശത്താണ് ആദ്യമായി കണ്ടെത്തിയത്. ആയിരക്കണക്കിന് കുളകൊക്കുകളുടെയും നീര്‍ക്കാക്കളുടെയും ചേരക്കോഴികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീര്‍തടം. പയ്യന്നൂര്‍- കണ്ണൂര്‍ വഴി തീവണ്ടിയാത്രയില്‍ അനുഭവിച്ചറിയാം ചെമ്പല്ലിക്കുണ്ടിന്റെ മനോഹാരിത.

കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും സന്ദര്‍ശകര്‍ എത്തുന്നിടമാണ് ഈ പക്ഷി സങ്കേതം. എന്നാല്‍ പക്ഷി സങ്കേതമെന്ന സുരക്ഷിതത്വത്തിന് മേലും ഭീഷണി നിലനില്‍ക്കുകയാണ്. ടൂറിസ സാധ്യതയൊരുക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാകുകയാണ്. ചിറകൊടിഞ്ഞ് കിടക്കുകയാണ് സംരക്ഷണമില്ലാതെ ഈ തണ്ണീര്‍ത്തടം. ജൈവ വൈവിധ്യ കലവറയാം പക്ഷി സങ്കേതത്തില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം തള്ളാനെത്തുന്നവരുമേറെ. ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്ന ഇടമായിരിക്കുന്നു ചെമ്പല്ലിക്കുണ്ടിന്റെ സൗന്ദര്യത്തിനും ഭീഷണിയായി.

നാനാദിക്കുകളില്‍ നിന്ന് വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കടുത്ത ഭീഷണി നേരിടുകയാണിവിടെ. ദേശാടന പക്ഷികളുടെ മുഖ്യ ആവാസ ഇടമായ ചെമ്പല്ലിക്കുണ്ടില്‍ ഇനി അധികകാലം ഉണ്ടാകില്ല, വിദേശിയും തദ്ദേശിയരുമായ ഇനങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ തഴച്ച് വളരും പ്രദേശം കൂടിയാണിത്. കണ്ടല്‍ സംരക്ഷകനായ കല്ലേന്‍ പൊക്കുടന്റെ പേരില്‍ അറിയപ്പെടുന്ന കണ്ടല്‍ സ്‌കൂള്‍ തൊട്ടടുത്ത് തന്നെയാണ്.

തണ്ണീര്‍ത്തട നാശത്തിന് ആക്കം കൂട്ടി കെ-റെയിലിനും കുറ്റിയിട്ടു

ഏക്കറോളം പരന്നു കിടക്കുന്ന തണ്ണീര്‍തട ദേശത്ത് നശീകരണത്തിന്റെ കെ-റെയില്‍ സില്‍വര്‍ ലൈനിനും കുറ്റിയിട്ടതോടെ സര്‍ക്കാര്‍ ചിലവില്‍ തന്നെ മരണമണി മുഴങ്ങികഴിഞ്ഞു. ഓരോ സീസണിലും കൂട്ടത്തോടെയെത്തുന്ന പതിനായിരക്കണക്കിന് പേരറിയുന്നതും അല്ലാത്തതുമായ വിവിധയിനം പക്ഷികളുടെ വരവില്ലാതാക്കുന്നതാണ് ഭരണകൂട നടപടി.

ഇവ പറന്നെത്തും ഇടം കൂടി നിഷേധിക്കപ്പെടും ഈ ചതുപ്പിലൂടെ കെ-റെയില്‍ കടന്നു പോകുമ്പോള്‍.
ചതുപ്പിനെ കീറിമുറിച്ചാണ് ഇന്ത്യന്‍ റെയില്‍വെ പാളം. വയലപ്ര പാര്‍ക്ക് മുതല്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെ 12 ഏക്കറിലധികം ചതുപ്പാണ് കെ-റെയിലിന് വേണ്ടി നികത്താന്‍ പോകുന്നത്. തീവണ്ടി പോകുമ്പോഴുണ്ടാകുന്ന ശബ്ദവും പക്ഷികളുടെ സൈ്വര വിഹാരത്തിന് തടസമാകുന്നുണ്ട്. പക്ഷികളുടെ വൈവിധ്യം തന്നെയാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. കേരളത്തിലെങ്ങും കാണാത്ത രാജഹംസം ഉള്‍പ്പെടെ പക്ഷികള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഹോളണ്ടിന്റെ ദേശീയ പക്ഷിയായ പട്ടവാലന്‍ ഗോഡിറ്റ്, വിവിധയിനം കടല്‍ക്കാക്കകള്‍, പെരിഗ്രിന്‍ ഫാല്‍ക്കണ്‍, വെസ്റ്റേണ്‍ മാര്‍ഷ് ഹരിയര്‍ എന്നിവയും ചെമ്പല്ലിക്കുണ്ടിന്റെ അതിഥികളാണ്.

പാരിസ്ഥിതിക നാശം; പക്ഷികളുടെ വരവ് കുറയും

ആഗോള താപനത്തിനൊപ്പം പുഴകളില്‍ ഉപ്പിന്റെ അംശം കൂടിയതിനാല്‍ ദേശാടന പക്ഷികള്‍ കേരളം വിടുന്നതിനിടെയാണ് പരിസ്ഥിതി നശീകരണ വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യ വലകള്‍ വ്യാപകമാകുന്നതും ഭീഷണിയായിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് മാലിന്യം വിഴുങ്ങുന്നതിനാല്‍ ചത്തൊടുങ്ങുന്ന ദേശാടന പക്ഷികൂട്ടങ്ങളും എറെ. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം കണ്ടെത്തിയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

 

 

kerala

ബ്രഹ്‌മപുരത്തെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച സി.പി.എം പ്രസ്താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്.

Published

on

ബ്രഹ്‌മപുരം തീപിടുത്തം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവ്‌ദേക്കറിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യു.ഡി.എഫാണ്. ഈ മാസം 13 നാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളും സമൂഹമാധ്യമ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്. വി.ഡി.സതീശൻ പറഞ്ഞു.

യു.ഡി.എഫ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച മാത്രമാണ് പ്രകാശ് ജാവ്‌ദേക്കര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. സത്യം ഇതായിരിക്കെ ബി.ജെ.പിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സി.പി.എം പ്രസ്താവന ദുരുദ്ദേശ്യപരവും ഗൂഡലക്ഷ്യത്തോടെയുള്ളതുമാണ്. കോണ്‍ഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സി.പി.എമ്മിന്റേയോ ബി.ജെ.പിയുടേയോ സഹായം ആവശ്യമില്ല. ബി.ജെ.പിയുമായി ധാരണയും ഒത്തുതീര്‍പ്പുമുണ്ടാക്കിയത് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമാണ്.        പ്രതിപക്ഷ നേതാവ് പറഞ്ഞു.

നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും നുണകള്‍ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുമുള്ളത്. സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്. രാഷ്ട്രീയ മര്യാദ അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവാസ്തവമായ പ്രസ്താവന പിന്‍വലിക്കാന്‍ സി.പി.എം തയാറാകണമെന്നുംവി ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

kerala

ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.

Published

on

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

Trending