kerala
കേരളത്തിൽ മദ്രസകൾക്ക് സർക്കാർ സഹായം ലഭിക്കുന്നില്ല; ദേശീയ ബാലാവകാശ കമ്മീഷനെ തള്ളി കെ. സുരേന്ദ്രൻ
കേരളത്തിലെ മദ്രസകൾക്ക് സഹായം ലഭിക്കുന്നുവെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ വാദം.
മദ്രസാ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ നിലപാട് തള്ളി കെ.സുരേന്ദ്രൻ. കേരളത്തിലെ മദ്രസകൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മദ്രസകൾക്ക് സഹായം ലഭിക്കുന്നുവെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ വാദം.
‘കേരളത്തിലെ മദ്രസകൾ സർക്കാർ സഹായത്തോടെയല്ല പ്രവർത്തിക്കുന്നത്. അവ മതസ്ഥാപനങ്ങളാണ്, ഇവിടെയുള്ള കുട്ടികൾ സ്കൂളുകളിലും പോകുന്നുണ്ട്. ഇത് കേരളത്തെ ബാധിക്കുന്ന വിഷയമല്ല. മറ്റു സംസ്ഥാനങ്ങളിലാണ് സർക്കാർ സഹായം നൽകുന്നത്. കേരളത്തിലെ മദ്രസകളെ കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നതെ’ന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്‌കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019-ല്‍ തിരുവാഭരണ കമ്മീഷണറായിരുന്നു ഇയാള്‍. കെ എസ് ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.
അതേസമയം ബൈജുവിനെതിരെ നേരത്തെയും ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു.
kerala
എസ്‌ഐആറിന്റെ ഭാഗമായി ബി.എല്‍.ഒമാര്‍ രാത്രിയിലും വീടുകളില്‍ വന്നേക്കും
പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം.
തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) രാത്രിയിലും വീടുകളില്‍ വന്നേക്കും. പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകീട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം.
വീടുകളില്‍ പകല്‍ സമയം ആളില്ലാത്ത സ്ഥിതിയുള്ളതനാലാണ് ഈ നിര്‍ദേശം. ഇതൊഴിവാക്കാന്‍ രാത്രി സന്ദര്‍ശനം ഗുണകരമാവുമെന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്.
2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍പട്ടികയിലുള്ള എല്ലാവര്‍ക്കും വീടുകളിലെത്തി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. 2002ലെയും 2025ലെയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഫോമില്‍ ഒപ്പിട്ട് നല്‍കണം. മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. അതേസമയം 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരും 2002ലെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍ മാതാപിതാക്കള്‍ 2002ലെ പട്ടികയിലുണ്ടെങ്കില്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ട. ഇക്കാര്യം ഫോമില്‍ സൂചിപ്പിക്കണം. കൂടാതെ മാതാപിതാക്കളുടെ വോട്ടര്‍ വിശദാംശങ്ങള്‍ ഫോമില്‍ ചേര്‍ക്കുകയും വേണം.
നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം രസീതും കൈമാറും. ക്യൂ.ആര്‍ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നല്‍കുക. അതേസമയം, ഫോട്ടോ ഒട്ടിക്കല്‍ നിര്‍ബന്ധമല്ല. ഡിസംബര്‍ നാലുവരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. എന്യൂമറേഷന്‍ ഫോം തിരികെ നല്‍കിയ എല്ലാവരെയും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീടാണ് സ്വീകരിക്കലും തുടര്‍പരിശോധനയും. വിദേശത്തുള്ളവര്‍ക്കായി അവരുടെ ഫോമില്‍ അടുത്ത ബന്ധുക്കള്‍ക്ക് ഒപ്പിട്ടു നല്‍കാം.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
india1 day agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു

