Connect with us

Video Stories

ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍

Published

on

ശ്രീജിത് ദിവാകരന്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ പല വാ പടര്‍ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്‍ഗ്ഗീയ കലാപങ്ങള്‍ പടര്‍ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നുണകള്‍ ലാവപോലെ പടര്‍ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്‍ മുസ്ലീം പ്രദേശങ്ങള്‍ ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.

നജീബിനെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ ഒന്നിച്ച് ചേര്‍ന്നതിന്റെ അന്നാണ് ഡല്‍ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്‍ അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്‍ കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്‍ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്‍ പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട

‘നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്‍ കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്‍ കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്‍ ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്‍ ഈ രാജ്യത്ത് അവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്‍ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്’


നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.

വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്‍ മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്‍താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്‍ തെളിവുകളൊന്നും പോരാതെ വരും.

കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്‍ മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്‍ നാട്ടില്‍ വര്‍ദ്ധിച്ചത് ആള്‍ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്‍. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്‍ ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്‍.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്‍ പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്‍ മാസങ്ങളോളം ഒരു ചെറിയ പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്‍ക്ക് എന്തു സംഭവിച്ചു? അവര്‍ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്‍ ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്‍ ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്‍ച്ച ചെയ്തു.

ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്‍ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രതീക്ഷകള്‍ അവസാനിക്കാത്തതുകൊണ്ടാണ് അതില്‍ നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്‍ പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്‍കുട്ടികളെ നിര്‍ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്‍ ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending