Connect with us

Video Stories

ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍

Published

on

ശ്രീജിത് ദിവാകരന്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ പല വാ പടര്‍ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്‍ഗ്ഗീയ കലാപങ്ങള്‍ പടര്‍ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നുണകള്‍ ലാവപോലെ പടര്‍ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്‍ മുസ്ലീം പ്രദേശങ്ങള്‍ ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.

നജീബിനെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ ഒന്നിച്ച് ചേര്‍ന്നതിന്റെ അന്നാണ് ഡല്‍ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്‍ അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്‍ കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്‍ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്‍ പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട

‘നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്‍ കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്‍ കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്‍ ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്‍ ഈ രാജ്യത്ത് അവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്‍ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്’


നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.

വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്‍ മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്‍താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്‍ തെളിവുകളൊന്നും പോരാതെ വരും.

കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്‍ മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്‍ നാട്ടില്‍ വര്‍ദ്ധിച്ചത് ആള്‍ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്‍. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്‍ ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്‍.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്‍ പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്‍ മാസങ്ങളോളം ഒരു ചെറിയ പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്‍ക്ക് എന്തു സംഭവിച്ചു? അവര്‍ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്‍ ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്‍ ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്‍ച്ച ചെയ്തു.

ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്‍ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രതീക്ഷകള്‍ അവസാനിക്കാത്തതുകൊണ്ടാണ് അതില്‍ നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്‍ പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്‍കുട്ടികളെ നിര്‍ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്‍ ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending