Connect with us

Video Stories

ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍

Published

on

ശ്രീജിത് ദിവാകരന്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ പല വാ പടര്‍ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്‍ഗ്ഗീയ കലാപങ്ങള്‍ പടര്‍ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍പ്രദേശില്‍ നുണകള്‍ ലാവപോലെ പടര്‍ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്‍ മുസ്ലീം പ്രദേശങ്ങള്‍ ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്‍ സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.

നജീബിനെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു കാമ്പസില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ ഒന്നിച്ച് ചേര്‍ന്നതിന്റെ അന്നാണ് ഡല്‍ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്‍ അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്‍ കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്‍ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്‍ പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട

‘നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്‍ കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്‍ കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്‍ ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്‍ ഈ രാജ്യത്ത് അവര്‍ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്‍ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്’


നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.

വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്‍ മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്‍ ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്‍ അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്‍ നിന്ന് നിരോധിക്കപ്പെട്ട രേഖകള്‍ കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്‍ മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്‍താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്‍ തെളിവുകളൊന്നും പോരാതെ വരും.

കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്‍ മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്‍ നാട്ടില്‍ വര്‍ദ്ധിച്ചത് ആള്‍ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്‍. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്‍ ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്‍.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്‍ പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്‍ മാസങ്ങളോളം ഒരു ചെറിയ പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്‍ക്ക് എന്തു സംഭവിച്ചു? അവര്‍ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്‍ ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്‍ ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്‍ച്ച ചെയ്തു.

ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്‍ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്‍ നടത്തുന്നത്. പ്രതീക്ഷകള്‍ അവസാനിക്കാത്തതുകൊണ്ടാണ് അതില്‍ നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്‍ പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്‍കുട്ടികളെ നിര്‍ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്‍ ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending