Connect with us

kerala

ബ്രഹ്മപുരം തീപിടിത്തം: സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും സമ്പൂര്‍ണമായി പരാജയപ്പെട്ടതായും- ടി ജെ വിനോദ്

Published

on

ബ്രഹ്മപുരം തീപിടിത്തത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. ഇന്നലെ വൈകീട്ടോടെ തീ പൂര്‍ണമായി അണച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞപ്പോള്‍ മന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇപ്പോഴും തീ ഉയരുന്നതായും ടി ജെ വിനോദ് എംഎല്‍എ ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും സമ്പൂര്‍ണമായി പരാജയപ്പെട്ടതായും ടി ജെ വിനോദ് കുറ്റപ്പെടുത്തി. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ടി ജെ വിനോദ്.

ബ്രഹ്മപുരത്ത് ഇന്നലെ വൈകീട്ടോടെ തീ പൂര്‍ണമായി അണച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ പലവട്ടം സ്ഥലം സന്ദര്‍ശിക്കുകയും എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു. ഇതുവരെ തീപിടിത്തത്തിന് പിന്നാലെ ഉണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് 851 പേരാണ് ചികിത്സ തേടിയത്. പത്തുദിവസത്തിനിടെ ഒന്‍പത് മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇതിന് മറുപടിയായാണ് തീ ഇപ്പോഴും ഉയരുന്നതായി ടി ജെ വിനോദ് പറഞ്ഞത്. ‘ഒരു പ്രദേശത്തെ ജനങ്ങളുടെ ദീനരോദനമാണ് കേള്‍ക്കുന്നത്.

സാനുമാഷ് , മമ്മൂട്ടി അടക്കമുള്ളവര്‍ ശ്വാസം മുട്ടുന്നു എന്നാണ് പറഞ്ഞത്. ഇതിന്റെ കാരണക്കാര്‍ ആരാണ് എന്ന് കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദുരന്തമാണ് കൊച്ചിയില്‍ ഉണ്ടായത്. കൊച്ചി ഗ്യാസ് ചേംബര്‍ ആയിമാറി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. വാതിലും ജനലും അടച്ച് വീടുകളില്‍ കഴിയാനാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. ജനലുകളുടെയും വാതിലുകളുടെയും ചെറിയ ദ്വാരം പോലും തുണി ഉപയോഗിച്ച് അടച്ചാണ് അമ്മമാരും കുഞ്ഞുങ്ങളും വീടുകളില്‍ കഴിയുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൊച്ചിയിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുകയാണ്’ – ടി ജെ വിനോദ് പറഞ്ഞു.

ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും സാധിക്കുന്നില്ല. പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ച് പുറത്തിറങ്ങാമായിരുന്നു. എന്നാല്‍ ഇവിടെ വീടിനുള്ളില്‍ പോലും കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൊച്ചിയില്‍ മാലിന്യനീക്കം പൂര്‍ണമായി പരാജയപ്പെട്ടു. കൊച്ചി മുഴുവന്‍ മാലിന്യ കൂമ്ബാരമാണ്.ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. മന്ത്രി പറയുന്നു, തീ പൂര്‍ണമായി അണച്ചു എന്നു. എന്നാല്‍ ഞാന്‍ ആധികാരികമായി പറയുന്നു. ഇതുവരെ തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടായി ഒന്‍പത് ദിവസത്തിന് ശേഷം മാത്രമാണ് രണ്ടു മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ വരെ തയ്യാറായത്. അഗ്‌നിശമന സേനയെ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് തീപിടിത്തം’- ടി ജെ വിനോദ് പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. തീയണയ്ക്കാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള ഇടപെടലാണ് നടത്തിയതെന്നും ടി ജെ വിനോദിന് മറുപടിയായി എം ബി രാജേഷ് പറഞ്ഞു. തീയണയ്ക്കല്‍ ശാസ്ത്രീയമെന്ന് ന്യൂയോര്‍ക്കിലെ ഫയര്‍വിഭാഗം പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണം. കൊച്ചിയിലെ വായുഗുണനിലവാരത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്‌

Published

on

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.

മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്‌

Continue Reading

kerala

റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍

നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

Published

on

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.

മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.

Continue Reading

kerala

മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും

രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Continue Reading

Trending