Culture
അതിരുവിട്ട് ആശങ്കയൊഴിയാതെ
മാനഭംഗക്കേസില്‍ കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും കലാപം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്്. റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയും നല്കി വി.ഐ.പി പരിഗമനയെന്ന വാദം ഹരിയാന ജയില്‍ മേധാവി കെ.പി സിംങ് തള്ളിയിട്ടുണ്ട്. റാം റഹിം ഇപ്പോഴുള്ളത് സുനൈറ ജയിലിലാണ്. ഇതിനകം തന്നെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 600 ആയ്. ഓഗസ്റ്റ് 24 മുതലുള്ള കണക്കാണിത്. ഇന്നു രാവിലെയും സിര്‍സയില്‍ സൈന്യം മാര്‍ച്ച് നടത്തി. രാത്രി വരെയുണ്ടായ അക്രമങ്ങളില്‍ 32 പേര് കൊല്ലപ്പെടുകയുമ ആയിരത്തിലധം പേര്‍ക്ക് പരിക്കേ്ല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നിഷ്ക്രിയമായി നോക്കിനില്‍ക്കുകയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും രാജിക്കായുള്ള മുറവിളി ഉയര്‍ന്നിട്ടുണ്ട്.
വിധി വന്നതിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ റാം റഹിമിന്റെ ഭക്തര്‍ അഴിഞ്ഞാടി. ഇവിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ചുരുങ്ങിയത് 32 പേര് കൊല്ലപ്പെട്ടു. 350 ലധികം പേര്‍ക്ക് പരിക്കേറ്റു. ആദ്യം ഹരിയാനയിലും പഞ്ചാബിലും ഒതുങ്ങി നിന്ന കലാപം പിന്നീട് ഡല്‍ഹിയിലേക്കും വ്യാപിച്ചു. വിധി റാം റഹിമിന് പ്രതികൂലമായാല്‍ കലാപമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബുധനാഴ്ച മുതല്‍ ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും രണ്ടു ലക്ഷം പേരാണ് നഗരത്തില്‍ തടിച്ചൂകൂടിയിരുന്നത്. വിധി വന്നയുടന്‍ അനുയായികള്‍ കണ്ണില്‍ കണ്ടതിനെല്ലാം തീയിടുകയായിരുന്നു. പൊലീസിന്റേതടക്കം വാഹനങ്ങള്‍ കത്തിച്ചാമ്പലാക്കി. പഞ്ചാബിലെ മലോട് ബലൗണ റെയില്‍വേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. തീവണ്ടികളും പെട്രോള്‍ പമ്പുകളും മാധ്യമങ്ങളുടെ ഒ.ബി വാനുകളും അഗ്നിശമന സേനാ വാഹനങ്ങളും കത്തിച്ചു. ഹരിയാനയില്‍ ചണ്ഡീഗഡ്, സിര്‍സത, പഞ്ചാബില്‍ ഫിറോസ്പൂര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളിലായിരുന്നു ഏറെ അഴിഞ്ഞാട്ടം നടന്നത്. ഇവിടങ്ങളില്‍ പിന്നീട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്രമികളെ പിരിച്ചുവിടാന്‍ സൈന്യത്തിന് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിക്കേണ്ടി വന്നു. നിരവധി സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.
അതിനിടെ, കോടിക്കണക്കിന് രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരമായി ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ പഞ്ചാബ്-ഹരിയാന കോടതി ഉത്തരവിട്ടു.
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അക്രമങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും എല്ലാവരും സമാധാനം നിലനിര്‍ത്തണമെന്നും മോദി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. കലാപം വ്യാപിക്കാതിരിക്കാനുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പതിനൊന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെയും വിളിച്ചുസംസാരിച്ചു. പ്രതിഷേധക്കാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് ആരോപണമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world10 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

