Connect with us

Culture

ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്: അഞ്ചുപേര്‍ പിടിയില്‍

Published

on

ദോഹ: സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ് അല്‍മര്‍റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യുഎന്‍എ ഹാക്കിങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ തുര്‍ക്കി അതോറിറ്റിയാണ് പിടികൂടിയത്. തടഞ്ഞുവച്ചിരിക്കുന്ന ഇവരെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും ഒപ്പുവച്ച കരാറിന്റെയടിസ്ഥാനത്തിലാണ് തുര്‍ക്കി അധികൃതര്‍ ഇവരെ പിടികൂടിയിരിക്കുന്നത്. ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തരതലത്തിലും രാാജ്യത്തിനു പുറത്തും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഖത്തര്‍ തുടക്കംകുറിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളെ ഏതെങ്കിലും അതിര്‍ത്തിയില്‍ മാത്രമായി പരിമിതപ്പെടുത്താനാകില്ല. അതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായത്തോടെ അന്വേഷണം നടത്തുന്നത്. പിടികൂടിയ അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഡോ. അല്‍മര്‍റി പറഞ്ഞു.ആഴ്ചകള്‍ നീണ്ട ആസൂത്രിത ഹൈടെക് ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി(ക്യുഎന്‍എ)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ചേര്‍ത്തതെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ ഉന്നതതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് യുഎഇയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഒരു രാജ്യത്തുനിന്നും നേരിട്ടുള്ള പങ്കാളിത്തത്തിലാണ് ഹാക്കിങ് നടന്നത്.
ക്യുഎന്‍എയിലെ ജീവനക്കാരുടെ വിലാസവും രഹസ്യകോഡും ഇമെയിലും ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ അക്രമണം നടത്തിയത്. ഹാക്കിങില്‍ രണ്ടു വ്യക്തികളുടെ പങ്കാളിത്തം തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാക്കിങുമായി ബന്ധപ്പെട്ട് കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാവശ്യമായ എല്ലാ തെളിവുകളും സമാഹരിച്ചു. ഖത്തറിന്റെ അന്വേഷണത്തോട് യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചിരുന്നില്ല. ഏപ്രില്‍ പതിനേഴു മുതല്‍ വിവിധ ഘട്ടങ്ങളിലായി ആസൂത്രിതമായി നടത്തിയ ഉന്നതതലശ്രമങ്ങളും ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ പ്രയോഗവല്‍ക്കരണവുമാണ് ക്യുഎന്‍എ ഹാക്കിങിലേക്ക് എത്തിച്ചതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കണ്ടെത്തി. വിവിധ ഘട്ടങ്ങളിലൂടെയുള്ള പദ്ധതി മെയ് 24ന് ഹാക്കര്‍മാര്‍ പൂര്‍ത്തീകരണത്തിലെത്തിക്കുകയായിരുന്നു. വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹാക്കര്‍മാര്‍ ആദ്യം ശ്രമിച്ചത്.
ഹാക്കിങ്ങിന് ശേഷം വെബ്‌സൈറ്റില്‍ നാല്‍പ്പതിലധികം പേര്‍ അസാധാരണമായ സന്ദര്‍ശനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെയും ഹൈടെക് സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു മന്ത്രാലയത്തിലെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്.
ഹൈടെക് സാങ്കേതികസംവിധാനങ്ങളുടെ പിന്‍ബലത്തോടെ സ്‌കൈപ്പ് മെസഞ്ചര്‍, വി.പി.എന്‍, ഐ ഫോണ്‍, യൂറോപ്യന്‍ ടെലിഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്നും കണ്ടെത്തി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിച്ചു.
മെയ് 23ന് രാത്രി 11.4നും അര്‍ധരാത്രിക്കു ശേഷം 12.13നുമിടയിലാണ് നേരിട്ടുള്ള ആക്രമണം നടന്നതും ഖത്തര്‍ അമീറിന്റെ തെറ്റായ പ്രസ്താവന ചേര്‍ത്തതും. പുലര്‍ച്ചെ മൂന്നു മണിയോടെ വെബ്‌സൈറ്റിന്റെ നിയന്ത്രണം അധികൃതര്‍ക്ക് പൂര്‍ണമായും തിരിച്ചു പിടിക്കാനായി. ഏഴു മണിയോടെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു. ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങിന്റെയും അനുബന്ധസംഘങ്ങളുടെയും തുടര്‍ച്ചയായാണ് സഊദിസഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending