Connect with us

kerala

ആലപ്പുഴയില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു

കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

Published

on

ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഗുരുതര പരിക്കുമായി രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. കാറില്‍ 11 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍തഥികളാണ് അപകടത്തില്‍ മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ത്ഥികളെ പുറത്തെടുക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചിരുന്നു.

 

kerala

കൊല്ലത്തെ സ്ത്രീധന പീഡനക്കേസ്; വനിത എസ്ഐക്ക് സ്ഥലം മാറ്റം

കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്

Published

on

കൊല്ലത്ത് സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ രണ്ട് എസ്‌ഐമാര്‍ പ്രതികളായ സംഭവത്തില്‍ വനിത എസ്ഐക്ക് സ്ഥലം മാറ്റം. കൊല്ലം എസ്എസ്ബി യൂണിറ്റിലെ എസ്‌ഐ ഐ.വി ആശയെ പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായൂും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണ്. സംഭവത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവധി അപേക്ഷ നല്‍കിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്.

പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. കേസിലെ ഒന്നാംപ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ വര്‍ക്കല എസ്‌ഐ അഭിഷേക് അവധിയിലാണെങ്കിലും ഇപ്പോഴും ചുമതലയില്‍ തുടരുകയാണ്.ആരോപണ വിധേയരായ രണ്ട് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

Continue Reading

kerala

കഠിനംകുളം കൊലപാതകം; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്ന്, യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ട്

കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.

Published

on

കഠിനംകുളത്ത് വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴികള്‍ പുറത്തുവരുന്നു. യുവതിയെ കാണാനെത്തിയത് ബൈക്ക് വിറ്റിട്ടാണെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുട്ടിയുമായി കൂടെ വരാന്‍ പല തവണ പറഞ്ഞിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി. യുവതിയെ കൊലപ്പെടുത്താനായി കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നാണന്നും പൊലീസ് അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ജനുവരി ഏഴിന് പരസ്പരം കണ്ടതായും അന്ന് ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പ്രതി മൊഴി നല്‍കി. കൊലപാതകം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെ യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തുകയായിരുന്നു. കുട്ടി സ്‌കൂളില്‍ പോകുന്നതുവരെ അവിടെ നിന്നെന്നും അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളിലെത്തിയ ശേഷം ജോണ്‍സന് യുവതി ചായ നല്‍കിയെന്നും ഇതിനോടകം കൈയില്‍ കരുതിയിരുന്ന കത്തി പ്രതി മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചെന്നും പറയുന്നു.

ശേഷം മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കൊലപ്പെടുത്തിയെന്നും രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടെന്നും പറയുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനില്‍ കോട്ടയത്തേക്ക് പോയെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

ജോണ്‍സണെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഏഴിനുശേഷം ഇയാള്‍ ഹോംനഴ്‌സായി ചെയ്തിരുന്ന സ്ഥലത്തേക്ക് പോയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച സാധനങ്ങള്‍ എടുക്കാനെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയപ്പോള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

 

 

 

Continue Reading

kerala

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

Published

on

റോഡ് പൂര്‍ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കാനും ഡിജിപി നിര്‍ദേശിച്ചു. വിധി നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.

റോഡിന്റെ ഒരുവശത്തുകൂടി മാത്രമം ഘോഷയാത്രകള്‍ പോകുന്നുവെന്ന് ഉറപ്പാക്കണം. ഘോഷയാത്രകള്‍ കാരണം വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപി പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ റോഡ് തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.

 

Continue Reading

Trending