Connect with us

Video Stories

പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കുന്നു; കശുവണ്ടി മേഖലയിലും ആത്മഹത്യ

Published

on

 

തിരുവനന്തപുരം: കശുവണ്ടി മേഖലയിലും ആത്മഹത്യകള്‍ വര്‍ധിക്കുന്നു. ബാങ്കുകളുടെ ജപ്തിഭീഷണിയെ തുടര്‍ന്ന് ഒരു വ്യവസായി ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജ് ധനകാര്യ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കശുവണ്ടി മേഖലയിലെ തൊഴിലാളികളും വ്യവസായികളും സമരം തുടങ്ങി. അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുകയും വ്യവസായം തകര്‍ച്ചയിലെത്തുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികളും ഫാക്ടറി ഉടമകളും പറയുന്നു. ഈ സാഹചര്യത്തില്‍ സാവധാനം നല്‍കാതെ ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക് കടന്നതാണ് തിരിച്ചടിയായതെന്ന് സംയുക്തസമരസമിതി അധ്യക്ഷന്‍ ശശിധരന്‍ ആചാരി പറഞ്ഞു. സര്‍ഫാസി ആക്ടിന്റെ മറവിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നത്. കശുവണ്ടിമേഖലയിലെ പ്രതിസന്ധി പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുനരുദ്ധാരണ പാക്കേജുകള്‍ ആസൂത്രണം ചെയ്തുവരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ ഏകപക്ഷീയമായി ധനകാര്യസ്ഥാപനങ്ങള്‍ ജപ്തി പോലുള്ള നടപടികളിലേക്ക് കടന്നത് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി. ജപ്തി ഭീഷണിയെത്തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും അല്‍ഫാന ക്യാഷ്യൂ ഫാക്ടറി ഉടമ കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചതാണ് സമരം ശക്തമാക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം കനറാ ബാങ്ക് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഓഫീസിനു മുന്നിലാണ് തൊഴിലാളികള്‍ ഇന്നലെ ഏകദിന സൂചനാസമരം നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് നടപ്പില്‍വരുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും ആവശ്യം. ഇതിനുപുറമെ, നിലവിലുള്ള വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്യുക, പലിശനിരക്ക് പുനഃപരിശോധിക്കുക, മൈക്രോ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് പദ്ധതിയില്‍ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ള തുകയില്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് മുഖ്യപരിഗണന നല്‍കുക എന്നിവയാണ് തൊഴിലാളികളുടെയാവശ്യം. സൂചനാ സമരം കൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 6000 കോടി രൂപവരെ വിദേശനാണ്യം നേടിത്തരുന്ന പരമ്പരാഗത വ്യവസായമാണ് നിലവില്‍ വന്‍ പ്രതിസന്ധി നേരിടുന്നത്. സ്ത്രീതൊഴിലാളികളും അനുബന്ധതൊഴിലാളികളും അടക്കം മൂന്നുലക്ഷത്തിലധികം പേരാണ് കശുവണ്ടി മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending