Video Stories
വിമാന ഇടപാടുകളില്‍ സി.ബി.ഐ അന്വേഷണം

ന്യുഡല്‍ഹി: യു.പി.എ സ ര്‍ ക്കാ രിന്റെ കാലത്ത് നടന്ന വിമാന വാങ്ങലുമായി ബന്ധപ്പെട്ട് സി. ബി.ഐ അന്വേഷണം ആരംഭിച്ചു.
എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവക്കായി 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്കെതിരെ സി.ബി.ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2005ല്‍ 10.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 70,000 കോടി രൂപ) ചെലവിട്ട് 111 വിമാനങ്ങള്‍ വാങ്ങിയതിലാണ് അന്വേഷണം. വിമാനങ്ങള്‍ വാങ്ങിയതും വാടകക്ക് എടുത്തതും റൂട്ട് മാറ്റിയതും എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടം വരുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിമാനം വാങ്ങാന്‍ അംഗീകാരം നല്‍കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി, ടെലികോം ഇടപാടുകള്‍ക്ക് പിന്നാലെയാണ് വിമാന ഇടപാടും അന്വേഷിക്കുന്നത്.
2004നും 2008നും ഇടയ്ക്ക് എയര്‍ ഇന്ത്യക്ക് വേണ്ടി നടത്തിയ എല്ലാ ഇടപാടുകളും സി. ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഷ്ടത്തിലായിരുന്ന ദേശീയ വിമാന കമ്പനിക്ക് ഇടപാട് വലിയ ബാധ്യത വരുത്തിവച്ചുവെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. എന്നാല്‍ അന്വേഷണത്തെ കുറിച്ച്പ്രതികരിക്കാന് അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തയ്യാറായില്ല.
2005 ഡിസംബറില്‍ ബോയിങ് കമ്പനിയില്‍ നിന്ന് എയര്‍ ഇന്ത്യക്ക് 68 എയര്‍ക്രാഫ്ടുകള്‍ വാങ്ങാന്‍ യു.പി.എ സര്ക്കാന് അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം എയര്‍ബസ് എസ്.ഇയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് 43 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അംഗീകാരം നല്കി. 2007ല്‍ ഇരു കമ്പനികളും യോജിക്കുകയും എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിനു കീഴിലാവുകയും ചെയ്തു.
അതേസമയം ലാഭകരമായ പല റൂട്ടുകളും സ്വകാര്യ മേഖലയിലെ ദേശീയ, രാജ്യാന്തര കമ്പനികള്‍ക്കു വേണ്ടി എയര്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തുവെന്ന് സി. ബി. ഐ കണ്ടെത്തിയിരുന്നു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
kerala23 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
വീരമല കുന്നിൽ മണ്ണിടിയുന്നത് രണ്ടാം തവണ; നിർദേശങ്ങൾക്ക് പുല്ലുവില, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
-
kerala3 days ago
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു