Connect with us

Indepth

മറക്കാനാവാത്ത വെള്ളിയാഴ്ച

1979 ഒക്‌ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്‌കാരാനന്തരം സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ, സി.എച്ചിന്റെ സന്തതസഹചാരി പി. സീതിഹാജി, പുത്രന്‍ വിദ്യാര്‍ത്ഥിയായ എം.കെ മുനീര്‍ എന്നിവര്‍ക്കൊപ്പം ജുമുഅ കഴിഞ്ഞിറങ്ങിയ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സി.എച്ച് രാജ്ഭവനിലേക്ക് യാത്രതിരിച്ചു.

Published

on

ടി.എ അബ്ദുല്‍ വഹാബ്‌

സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ പത്താമത് മുഖ്യമന്ത്രിയായിരുന്നത് കുറച്ചുകാലമാണെങ്കിലും ഇ.എം.എസ്, സി. അച്യുതമേനോന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ തുടങ്ങിയ മന്ത്രിസഭകളില്‍ അദ്ദേഹം ദീര്‍ഘകാലം വിദ്യാഭ്യാസ മന്ത്രിയായും സി. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും അവസാനം 1982ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പൊതുമരാമത്തുമന്ത്രിയായും അവരോധിതനായിരുന്നു. 1983 സെപ്തംബര്‍ 28-ന് ഹൈദ്രാബാദില്‍ നടന്ന തെന്നിന്ത്യന്‍ വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ അവസരത്തിലാണ് അവിടെവച്ച് അന്ത്യം സംഭവിച്ചതും.

1979 ഒക്‌ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്‌കാരാനന്തരം സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ, സി.എച്ചിന്റെ സന്തതസഹചാരി പി. സീതിഹാജി, പുത്രന്‍ വിദ്യാര്‍ത്ഥിയായ എം.കെ മുനീര്‍ എന്നിവര്‍ക്കൊപ്പം ജുമുഅ കഴിഞ്ഞിറങ്ങിയ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സി.എച്ച് രാജ്ഭവനിലേക്ക് യാത്രതിരിച്ചു.

രാജ്ഭവനില്‍ രണ്ടരക്ക് നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം സത്യവാചകം ചെല്ലിക്കൊടുത്തു. സി.എച്ചിനെ കൂടാതെ പി.എസ്.പി യിലെ എന്‍.കെ ബാലകൃഷ്ണനും എന്‍.ഡി.പിയിലെ ഭാസ്‌ക്കരന്‍നായരും സത്യവാചകം ചൊല്ലി മന്ത്രിമാരായി ചുമതലയേറ്റു. പിന്നീട് സെക്രട്ടറിയേറ്റിലെത്തി സി.എച്ച് ആദ്യം ഒപ്പിട്ട ഫയല്‍ അനാഥശാലകളിലെ അന്തേവാസികളുടെ ഗ്രാന്റ് വര്‍ധിപ്പിച്ചു കൊടുക്കുന്നതായിരുന്നു. രണ്ടാമത് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു കൊടുക്കുന്നതായിരുന്നുവെന്ന് സി.എച്ചിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.കെ മുഹമ്മദ് ഇഖ്ബാല്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. അന്നു വൈകുന്നേരം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ നല്‍കിയ ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണയോഗത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം കേട്ടുനിന്നവര്‍ നടത്തിയ ആര്‍പ്പുവിളികളും തക്ബീര്‍ ധ്വനികളും ആകാശ മുഖരിതമായിരുന്നു. അതിങ്ങനെ ‘അല്ലാഹുവിന്റെ പരിശുദ്ധ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഞാന്‍ അധര്‍മ്മത്തിനും അനീതിയ്ക്കും ഒരിക്കലും കൂട്ടുനില്‍ക്കില്ല; എന്റെ സമുദായത്തിന്റെ ന്യായമായ അവകാശങ്ങളില്‍ നിന്നും ഒരു തലനാരിഴപോലും ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല. അതുപോലെ മറ്റു സമുദായക്കാരുടെ അവകാശങ്ങളില്‍ നിന്നും ഒരു മുടിനാരിഴ പോലും കവര്‍ന്നെടു ക്കുകയുമില്ല.’ എന്ന മാലോകരെ അമ്പരപ്പിച്ച പ്രഖ്യാപനം അധികാരത്തിലിരുന്ന് 56-ാം വയസ്സില്‍ മരണമടയുന്നതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മുസ്‌ലിംലീഗിനെ ഉയര്‍ച്ചയില്‍നിന്നും ഉയര്‍ച്ചയിലേക്ക് അദ്ദേഹം നയിച്ച വഴിയും അതുതന്നെയായിരുന്നു.

സി.എച്ചിന്റെ വിയോഗശേഷം 1993 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ‘സി.എച്ച് മുഹമ്മദ്‌കോയ-നിയമസഭാ പ്രസംഗങ്ങള്‍’ എന്ന വിലപ്പെട്ട ഗ്രന്ഥത്തിന് നിരൂപണമെ ഴുതിയവരില്‍ പ്രമുഖനായ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും ലീഡര്‍ എന്നറിയപ്പെട്ടിരുന്ന കെ. കരുണാകരന്‍ ‘സി.എച്ച് എന്റെ ആത്മമിത്രം, വിയോഗം എന്നെ തളര്‍ത്തി’ എന്ന തലക്കെട്ടിലെ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെ ‘സി.എച്ച് മുഹമ്മദ് കോയയ്ക്ക് തുല്യം പൊതുരംഗത്ത് മുഹമ്മദ് കോയയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. പല മന്ത്രിസഭകളിലുമായി ദീര്‍ഘകാലം ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സി.എച്ചിനെ എനിക്ക് വളരെ അടുത്തറിയാനും സഹോദര നിര്‍വിശേഷമായ സ്‌നേഹാതിരേകത്തോടെ ഞങ്ങള്‍ക്കിടപഴകാനും സാധിച്ചിരുന്നു’. നീണ്ട ലേഖനത്തില്‍ മറ്റൊരിടത്ത് പറഞ്ഞിരുന്നത് ഇങ്ങനെ ‘മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു സി.എച്ച്. താന്‍ കൂടി മുന്‍കൈയെടുത്ത മലപ്പുറം ജില്ലയുടെ രൂപവല്‍ക്കരണത്തില്‍ അത്യധികം ആഹ്ലാദം കൊണ്ട ആളാണദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാല യാകട്ടെ സി.എച്ചിന്റെ മാനസസന്തതിയാണ്. പ്രസ്തുത സര്‍വകലാശാലയുടെ സ്ഥാപനം സി. എച്ചിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. ഇവ രണ്ടും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന മലബാറിലെ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പുരോഗതിയുടെ വാതായനം തുറന്നു നല്‍കുമെന്ന് സി.എച്ച് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. അറബി അധ്യാപനത്തിന് പ്രോത്സാഹനം നല്‍കുകയും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതും സി.എച്ച് ആണ്. ഇതിന്റെയെല്ലാം പേരില്‍ എന്താക്ഷേപം സഹിക്കാനും സി.എച്ച് തയ്യാറായിരുന്നു. സ്വന്തം സമുദായത്തെ ഉന്നതിയിലെത്തിക്കാനുള്ള അദമ്യമായ അഭിവാഞ്ചയെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ഒരു വസ്തുത കൂടി എനിക്ക് സൂചിപ്പിക്കാനുണ്ട്. അതെന്താന്നാല്‍ സ്വസമുദായത്തെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവോ അതിലധികം ഇന്ത്യയെ അദ്ദേഹം സ്‌നേഹിച്ചിരുന്നു. നമസ്‌ക്കാരതഴമ്പും ചന്ദനക്കുറിയും കുരിശും ഒന്നിച്ചു ഘോഷയാത്ര നടത്തുന്ന കേരളമാണ് തന്റെ സ്വപ്‌നമെന്ന് ഉറക്കെ പറഞ്ഞ ഭരണാധികാരിയായിരുന്നു’ സി.എച്ച് എന്ന് കരുണാകരന്‍ തന്റെ കുറിപ്പില്‍ എടുത്തുപറഞ്ഞിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

ഗസയില്‍ ഇസ്രാഈല്‍ നരനായാട്ട്; ഗര്‍ഭിണികളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇസ്രാഈല്‍ സൈന്യം

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ഫലസ്തീനില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രാഈല്‍ സൈന്യം. ഗസയിലെ താല്‍ അല്‍ സതാറില്‍ 4 ഗര്‍ഭിണികളെ ഇസ്രാഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ അല്‍ ഔദ ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.

ബുള്‍ഡോസര്‍ കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്‍ സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്‍ ഉപേക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

താല്‍ അല്‍ സതാറിന്റെ നിയന്ത്രണം പൂര്‍ണമായും ഇസ്രാഈല്‍ പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികള്‍ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 4 ഗര്‍ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്‍ നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്‍ അധികൃതര്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കിടയിലേക്കും ഇസ്രാഈല്‍ സൈന്യം ബുള്‍ഡോസര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

ഈ ആക്രമണത്തിലാണ് 2 ഗര്‍ഭിണികള്‍ കൊലപ്പെട്ടതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്‍ സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്‍ജസീറയോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മൃതദേഹങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്‍ അദ്വാന്‍ ആശുപത്രിയിലേക്ക് ഇസ്രാഈല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്‍ സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ബുള്‍ഡോസറുകള്‍ പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്‍മാര്‍ അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Indepth

ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു

ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

Published

on

ഗസ്സയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.

ബൊളീവിയ ‘ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്‍സിനോട് സോഷ്യല്‍ മീഡിയയില്‍ മൊറേല്‍സ് സമ്മര്‍ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.

തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്‍ അംബാസഡറുമായി ആര്‍സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്‍ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.

അതേസമയം ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ 3,542 കുട്ടികളടക്കം 8,525 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്‍ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരാണെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്‍ സൈന്യം ആരോപിച്ചു

Continue Reading

FOREIGN

ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു

സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

Published

on

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.

റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.

ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.

എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.

യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.

Continue Reading

Trending