Connect with us

kerala

ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുക ; സാദിഖലി തങ്ങൾ

ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

Published

on

ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ചന്ദ്രിക വാർഷിക കാമ്പയിൻ വൻ വിജയമാക്കുന്നതിന് രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്ററുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.രാജയത്തിന്റെയും ജനതയുടെയും പുരോഗതിക്കും മതമൈത്രി കാത്തു സൂക്ഷിക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും 90 വര്ഷമായി നിരന്തരം പ്രയത്നിക്കുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ചന്തരികയുടെ പ്രചാരണം ഊർജ്ജിതമാക്കാൻ മുസ്‌ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും രംഗത്തിറങ്ങണം.

ബ്രിട്ടീഷ് സർക്കാരിന്റെ കാലം മുതൽ ഭരണകൂടങ്ങളുടെ അവഗണനയ്ക്കും അവകാശ നിഷേധങ്ങൾക്കും പാത്രമായി ഇരുളിൽ കഴിയേണ്ടി വന്ന ജനവിഭാഗങ്ങളിൽ അറിവും ആത്മബലവും പകർന്ന് അവരെ രാഷ്ട്രീയ പ്രബുദ്ധമായ സംഘടിത ശക്തിയാക്കി മാറ്റുന്നതിൽ ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തിൽ രേഖപ്പെട്ടതാണ്.നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളർച്ചയിൽ അതുല്യ സംഭാവനകൾ അർപ്പിച്ചതാണ് ചന്ദ്രികയുടെ കർമ്മപഥം .രാജ്യത്തിന്റെയു സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പൊതുമണ്ഡലം സംകീർണ്ണമായ സാഹചര്യത്തി ലൂടെയാണ് കടന്നുപോകുന്നത്.ഭരണകൂട ഭീകരത രാജയത്തിന്റെ പാരമ്പര്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

വിയലക്കയറ്റം കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥ.അഴിമതിയിലും സ്വജനപക്ഷ പാതത്തിലും പെട്ട് ഭരണകൂടങ്ങൾക്ക് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ജനവിരുദ്ധവും മനുസ്യത രഹിതവുമായ ഇത്തരം സമീപനങ്ങളെ തുറന്നു കാണിക്കുന്നതിനും, വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകൾ ലോകത്തിന് മുന്നിൽ അറിയിക്കാനും ആദര്ശ ധീരതയാറാണ മാധ്യമ സ്ഥാപനങ്ങൾ അനിവാര്യമാണ്.90 അധികാര കേന്ദ്രനഗളുടെ തിന്മയോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികയ്ക്ക് ഉള്ളത്.നവതി ആഘോഷണങ്ങളുടെ നിറവിൽ ജ്വലിച്ചു നിൽക്കുകയാണ് ചന്ദ്രിക.ഇതുമായി ബന്ധപ്പെട്ട വിവിധ പരിപാടികളാണ് നടക്കുന്നത്.ഇനിയും സമൂഹത്തിന്റെ കണ്ണും കാതും നയവുമായി പ്രവർത്തിക്കാൻ ചന്ദ്രികയ്ക്ക് കഴിയട്ടെ .തുടർന്നുള്ള പ്രയാണത്തിനു എല്ലാവരും കരുത്തേകണമെന്നും തങ്ങൾ പറഞ്ഞു.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending