Connect with us

Video Stories

ബഹുവര്‍ണ പൂന്തോപ്പിന്റെ സൗന്ദര്യം ഇല്ലാതാക്കരുത്

Published

on

വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നിടത്താണ് ഒരു ബഹുസ്വര സമൂഹത്തിന്റെ വിജയവും കെട്ടുറപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇക്കാലമത്രയും സംരക്ഷിച്ചുപോന്ന ആ യാഥാര്‍ത്ഥ്യത്തെ തച്ചുടക്കാനാണ് ഏക സിവില്‍ നിയമത്തിന്റെ പേരു പറഞ്ഞ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും സൂത്രങ്ങള്‍ മെനയുന്നത്. ഏക സിവില്‍ കോഡ് സംബന്ധിച്ച് ജനാഭിപ്രായം സ്വരൂപിക്കാനെന്ന പേരില്‍ കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ അപേക്ഷയും മുത്തലാഖ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടും ഈ ഗൂഢതന്ത്രങ്ങളുടെ ഭാഗമാണ്.

ഏക സിവില്‍കോഡ് എന്നത് ഭരണഘടനയുടെ 44ാം വകുപ്പ് പ്രകാരം രാജ്യഭരണത്തിനുള്ള മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ വ്യത്യസ്തമായ സിവില്‍ വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് മൗലികാവകാശങ്ങളുടെ കരുത്തിലാണ്. ഒന്ന് സുനിശ്ചിതമായും ഉറപ്പാക്കേണ്ട അവകാശങ്ങളും മറ്റൊന്ന് സാധ്യതകള്‍ പരിശോധിക്കേണ്ട നിര്‍ദേശവും മാത്രമാണ്. അവകാശങ്ങളെ തല്ലിത്തകര്‍ത്ത് നിര്‍ദേശങ്ങളെ പ്രതിഷ്ഠിക്കുക എന്നത് പ്രായോഗികമായോ നിയമപരമായോ നിലനില്‍ക്കാത്ത കുത്സിത അജണ്ട മാത്രമാണ്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം രാജ്യത്തെ ഓരോ പൗരന്റെയും മൗലികാവകാശമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് മത, ധാര്‍മ്മിക, ഭൗതിക വിദ്യാഭ്യാസത്തിനായി സ്വന്തം നിലയില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമായിത്തന്നെ 26ാം വകുപ്പു പ്രകാരം ഭരണഘടന വകവെച്ചു നല്‍കുന്നുണ്ട്. മതന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനാണ് വ്യക്തിനിയമങ്ങള്‍ക്ക് ഭരണഘടനാ പ്രകാരം തന്നെ സംരക്ഷണം നല്‍കിയിരിക്കുന്നത്.
അതിനെ ഇല്ലാതാക്കി പൊതു സിവില്‍ നിയമം സ്ഥാപിക്കുക എന്നത് രാജ്യത്തിന്റെ മതേതരത്വത്തെ തച്ചുടക്കാനും ഏകരാഷ്ട്ര സങ്കല്‍പമെന്ന സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുമുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. വിവാഹം, വിവാഹമോചനം, മരണാനന്തര ചടങ്ങുകള്‍, സ്വത്തുക്കളുടെ ഭാഗംവെക്കല്‍ എന്നിവക്കെല്ലാം മതന്യൂനപക്ഷങ്ങള്‍ അവരുടേതായ രീതികള്‍ പിന്തുടര്‍ന്നുവരുന്നുണ്ട്. അതാവട്ടെ മതവിശ്വാസത്തിന്റെ ഭാഗമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന മുസ്്‌ലിംവ്യക്തി നിയമത്തിന്റെ അടിസ്ഥാനം ശരീഅത്ത് ആണ്. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ രൂപപ്പെടുത്തിയതല്ല ശരീഅത്ത്.
മതവിശ്വാസത്തിന്റെ ആധാര ശിലകളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും(സുന്നത്ത്) അടിസ്ഥാനമാക്കിയുള്ളതാണ്. അത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമോ സാധ്യമോ അല്ല. ശരീഅത്തില്‍നിന്നുള്ള വ്യതിചലനം വിശ്വാസത്തില്‍നിന്നുള്ള വഴിമാറലാണ്. വ്യക്തിനിയമങ്ങള്‍ക്ക് വിരുദ്ധമായി പൊതുസിവില്‍കോഡ് അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനുമുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്. വിശ്വാസത്തിനും മൗലികാവകാശത്തിനും മതേതരത്വത്തിനും എതിരെ ഒരുപോലെയുള്ള കടന്നുകയറ്റമാണ് അത്. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പൊതുസിവില്‍കോഡ് നീക്കത്തെ എതിര്‍ക്കുന്നതും ചെറുക്കുന്നതും.
വ്യക്തിനിയമങ്ങള്‍ പ്രയോഗിക്കപ്പെടുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകാം. അത് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാ നിയമങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും അപരാധികള്‍ രക്ഷപ്പെടുന്നതും അര്‍ഹതപ്പെട്ടവന് അവകാശപ്പെട്ടത് നിഷേധിക്കുമ്പോള്‍ അനര്‍ഹര്‍ക്ക് മുന്നില്‍ ആനുകൂല്യങ്ങളുടെ പാനപാത്രങ്ങള്‍ നീളുന്നതും നിയമങ്ങളുടെ ഈ പ്രയോഗവല്‍ക്കരണത്തിലെ പാളിച്ചകള്‍ കാരണമാണ്.
പാളിച്ചകളെ ആ രീതിയില്‍തന്നെ കാണാനും തിരുത്താനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അതിനു പകരം ഒറ്റപ്പെട്ട പാളിച്ചകള്‍ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് ശരീഅത്ത് ഒന്നടങ്കം തെറ്റാണെന്ന് സമര്‍ത്ഥിക്കാനാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മുത്തലാഖ് നിരോധം സംബന്ധിച്ച് സുപ്രീംകോടതി മുമ്പാകെ വന്ന കേസു പോലും ഇത്തരമൊരു സൃഷ്ടിയാണ്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു വന്ന ഹര്‍ജി, ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുത്തലാഖ് വിഷയത്തെ മുന്നില്‍ നിര്‍ത്തി ശരീഅത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഒളിപ്പോര് നടത്തുന്നത്.
തീവ്രവര്‍ഗീയചുവയുള്ള വിഷയങ്ങളെ സംവാദമാക്കി മാറ്റുകയും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കുകയും ചെയ്യുക എന്നത് എല്ലാ തെരഞ്ഞെടുപ്പു കാലത്തും ബി.ജെ.പിയും സംഘ്പരിവാറും പയറ്റുന്ന തന്ത്രമാണ്. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്തിലും മുസഫര്‍നഗറിലും അസമിലും അരങ്ങേറിയ കലാപങ്ങളും ദലിത് വേട്ടയും ബീഫ് വിവാദങ്ങളുമെല്ലാം ആ തന്ത്രത്തിന്റെ സൃഷ്ടിയായിരുന്നു. 2017ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പൊതുസിവില്‍കോഡ് ഉയര്‍ത്തിക്കാട്ടിയുള്ള ബി.ജെ.പിയുടെ ഇപ്പോഴത്തെ കരുനീക്കം. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര ഇന്ത്യയുടെ നിലനില്‍പ്പും ഭദ്രതയും സ്വപ്‌നം കാണുന്ന ഓരോ പൗരനും സ്വന്തം നിലയില്‍ കടമകള്‍ നിറവേറ്റേണ്ടതുണ്ട്.
മതേതര ഇന്ത്യ എന്ന ബഹുവര്‍ണപൂന്തോട്ടം നിറവും സൗന്ദര്യവും മങ്ങാതെ എക്കാലവും നിലനില്‍ക്കുന്നതിന് രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്തതാണ് വിശ്വാസ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമെല്ലാം. അവയുടെ നിലനില്‍പ്പ് തന്നെയാണ് മതേതര ഇന്ത്യയുടെ നിലനില്‍പ്പും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending