Video Stories
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സി.പി.എമ്മില്‍ പുതിയ പ്രതിസന്ധി
അഡ്വ. കെ.കെ.രാമചന്ദ്രന്‍നായരുടെ മരണാനന്തര ചടങ്ങുകള്‍ തീരുംമുമ്പേ ചെങ്ങന്നൂര്‍ സീറ്റ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ സിപിഎമ്മില്‍ സജീവമായി. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നീക്കങ്ങള്‍ക്ക് എതിരെ ഇതിനോടകം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായ ചെങ്ങന്നൂരിലേക്ക് സിപിഎം നേതൃത്വവും ജില്ലയില്‍ നിന്നുള്ള മന്ത്രിയും ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നേതാക്കള്‍ സജീവമായി പരിഗണിക്കുന്ന നടി മഞ്ജു വാര്യര്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചാണ് സജി ചെറിയാന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നത്. മികച്ച നടിയായ മഞ്ജു അവരുടെ മേഖലയില്‍ ശോഭിക്കട്ടേയെന്നും അവരോട് ഇഷ്ടമുള്ള ആരോ ആണ് ഈ വാര്‍ത്തക്ക് പിന്നിലെന്നുമാണ് സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞത്.
ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാനെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി പരിഗണിച്ചിരുന്നു. സാമുദായിക സമവാക്യങ്ങള്‍ക്ക് അനുസരിച്ച് ഒടുവില്‍ കെ. കെ രാമചന്ദ്രന് നായരെ സിപിഎം മത്സര രംഗത്ത് ഇറക്കുകയായിരുന്നു. 2006ല്‍ പി. സി വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍ മത്സരിച്ച സജി ചെറിയാന് വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നീട് പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായ അദ്ദേഹം സുധാകര പക്ഷത്തെ പ്രമുഖനായി വളരുകയും കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ സെക്രട്ടറിയായി വരികയുമായിരുന്നു.
രാമചന്ദ്രന് നായരുടെ മരണ ശേഷം ചെങ്ങന്നൂരിലെ വിവിധ പരിപാടികളിലും ചടങ്ങുകളിലും സജി ചെറിയാന് ഇപ്പോള്‍ സജീവമാണ്. പാര്‍ട്ടി പത്രത്തിന്റെ പിന്തുണയോടെയാണ് സജി ചെറിയാന്റെ പുതിയ നീക്കങ്ങള്‍. ചെങ്ങന്നൂര്‍ പെരുങ്കുളം പാടത്ത് ജില്ലാ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് ജനപ്രതിനിധിയെ പോലെ സജി ചെറിയാന് രേഖകള്‍ പരിശോധിക്കുന്ന ചിത്രമടങ്ങിയ അഞ്ച് കോളം വാര്‍ത്തയാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കകത്തും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം ഭൂരിപക്ഷ സമുദായ അംഗമായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ മതിയെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരുവിഭാഗം ഇപ്പോഴുമുള്ളത്. 2006ല്‍ സജി ചെറിയാന് നഷ്ടപ്പെടുത്തിയ മണ്ഡലം 2016ല്‍ ഭൂരിപക്ഷ സമുദായക്കാരനായ കെ. കെ രാമചന്ദ്രന് നായരാണ് തിരിച്ചു പിടിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 40,000 വോട്ടിന് മുകളില്‍ ബിജെപി കഴിഞ്ഞ തവണ സ്വന്തമാക്കിയ മണ്ഡലത്തില്‍ ന്യൂനപക്ഷ സമുദായ അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് അബദ്ധമാണെന്നാണ് ഇവരുടെ വാദം. പാര്‍ട്ടിയിലെ സ്വാധീനവും മണ്ഡല പരിചയവും ചൂണ്ടിക്കാട്ടി ചെങ്ങന്നൂരിനായി സജി ചെറിയാന് പിടിമുറുക്കുമ്പോള്‍ സാമുദായികത ഉയര്‍ത്തി സെക്രട്ടറിയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് മറുവിഭാഗത്തിന്റെ ശ്രമം. എംഎല്‍എയുടെ മരണാനന്തര ചടങ്ങുകള്‍ പോലും തീരുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിയില്‍ നടക്കുന്ന ചടരുവലികളില് പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം ശക്തമായിട്ടുണ്ട്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News17 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

