main stories
അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ 8,850 കോടിയുടെ വൈദ്യുതി കരാര്‍ ഒപ്പുവെച്ചു; ആരോപണവുമായി ചെന്നിത്തല
സ്വര്‍ണ്ണ കടത്തിലും ഡോളര്‍ കടത്തിലും കേന്ദ്ര ഏജന്‍സികള്‍ പിന്നോക്കം പോയതിന്റെ കാരണം ഇപ്പോള്‍ ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട്: അദാനി ഗ്രൂപ്പുമായി വൈദ്യുതിബോര്‍ഡ് 8,850 കോടിയുടെ കരാര്‍ ഒപ്പിട്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല. ഹരിപ്പാട് വാര്‍ത്താസമ്മേളനത്തിലാണ് രഹസ്യകരാറിന്റെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടത്. ആര്.പി.ഒ. അനുസരിച്ച് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിലും സോളാര്‍ മേഖലയിലും ഉണ്ടായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയില്‍നിന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി എന്ന ചോദ്യത്തിന് സി.പി.എമ്മും ബി.ജെ.പി.യും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ മോദി അദാനി ബന്ധം നാട്ടില്‍ പട്ടാണു അത്യാവശ്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്കെ അദാനിയുടെ കൈയ്യിലാണു അവസാനം തിരുവനന്തപുരം ഉല്‍പ്പടെയുള്ള വിമാനതാവളം മോദി അദാനിക്ക് തീറെഴുതി കഴിഞ്ഞു ഇവിടെയാണു പിണറായുടെ അദാനി പ്രേമം പുറത്താകുന്നത്
സ്വര്‍ണ്ണ കടത്തിലും ഡോളര്‍ കടത്തിലും കേന്ദ്ര ഏജന്‍സികള്‍ പിന്നോക്കം പോയതിന്റെ കാരണം ഇപ്പോള്‍ ബോധ്യമായി നിതിന്‍ ഗഡ്ക്കരി മാത്രമല്ല മോദി പിണറായി – മോദി ബന്ധത്തിന്റെ ഇടനിലക്കാരന് ഗഡ്കരിയെക്കാള്‍ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാന്നു ലാവ് ലിന് കേസ് ഉല്‍പ്പടെയുള്ള കാര്യങ്ങളില്‍ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികള്‍ സര്‍ക്കാരിനു നഷുപ്പടുത്തുന്ന ഈ കരാറെന്നും ചെന്നിത്തല ആരോപിച്ചു.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
india
ചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്സിയം-4 വിക്ഷേപിച്ചു
ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

ആക്സിയം-4 വിക്ഷേപിച്ചണം വിജയകരം. 41 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ബഹിരാകാശ യാത്രയാണിത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.
700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണം കൂടിയാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തി ന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.
ഭൂമിയുടെ ഭ്രമണപഥമായ ലിയോയില്‍ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക. ഭ്രമണ പഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കന്‍ഡില്‍ ഏകദേശം 7.8 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും 14 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.
india
ജി.എം ബനാത് വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം
രാജ്യം കണ്ട പ്രഗത്ഭ പാര്ലമെന്റേറിയന്മാരില് ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം.

രാജ്യം കണ്ട പ്രഗത്ഭ പാര്ലമെന്റേറിയന്മാരില് ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം. പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിലും മുംബൈ കോര്‍പറേഷനിലും അംഗവും 1977 മുതല്‍ തുടര്‍ച്ചയായി (1991 ഒഴികെ) ഏഴ് തവണ കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു. 1986ല്‍ പ്രതിപക്ഷാംഗമായിരിക്കെ അദ്ദേഹം കൊണ്ടുവന്ന മുസ്ലിം വനിതാ ജീവനാംശം സംബന്ധിച്ച സ്വകാര്യ ബില്‍, രാജീവ്ഗാന്ധി ഗവണ്മെന്റ് ഏറ്റെടുത്ത് നിയമമാക്കിയത് ശ്രദ്ധേയമാണ്.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം