Video Stories
അവസരോചിത ഇടപെടലുകളില്‍ വിനീത് വിത്യസ്തനാണ്

കമാല്‍ വരദൂര്‍
ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്‍നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്‍നിരക്കാരന്‍ ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം. തല ഉയര്‍ത്തണമെങ്കില്‍ ആത്മവിശ്വാസം വേണം. ആത്മവിശ്വാസത്തിന് പോരാട്ടവീര്യം വേണം-വീനീതിലെ മുന്‍നിരക്കാരന്‍ വിട്ടുകൊടുക്കാന്‍ മനസ്സിലാത്ത താരമാണ്. ഇന്നലെ അദ്ദേഹം നേടിയ ഗോള്‍ അതിസുന്ദരമെന്ന് വിശേഷിപ്പിക്കാനാവില്ല.
പക്ഷേ അതിവേഗതയുളള നീക്കത്തില്‍ അദ്ദേഹം നോര്‍ത്ത് ഗോള്‍ക്കീപ്പര്‍ രഹനേഷിന്റെ പൊസിഷന്‍ കാണുന്നുണ്ട്- ഗോള്‍ക്കീപ്പര്‍ക്ക് എത്തിപിടിക്കാന്‍ കഴിയാത്ത വിധം പന്തിനെ പ്ലേസ് ചെയ്യണമെങ്കില്‍ തല ഉയര്‍ത്തിയുളള ആ വീക്ഷണം മതി. എമിലിയാനോ അല്‍ഫാരോയെ പോലെ അപകടകാരിയായ ഒരു മുന്‍നിരക്കാരന് പോലും എത്രയോ തവണ പിഴക്കുന്ന കാഴ്ച്ചയിലായിരുന്നു വീനിതിലെ മുന്‍നിരക്കാരന്റെ അവസരോചിതമായ ആ ഷോട്ട് എന്നോര്‍ക്കണം. രണ്ട് ഷോട്ടുകളാണ് വീനിത് ഗോളിലേക്ക് പായിച്ചത്.
അതിലൊന്ന് ഗോളായി. മുഹമ്മദ് റാഫിയിലെ അനുഭവ സമ്പന്നനായ മുന്‍നിരക്കാരന്‍ തലയില്‍ അപകടകാരിയാണ്. കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ടതാണ് റാഫിയുടെ നാല് തല ഗോളുകള്‍. ഇന്നലെ അതേ മിന്നലാട്ടത്തില്‍ അദ്ദേഹത്തിന്റെ മിന്നും ഹെഡ്ഡര്‍ രഹനേഷ് തട്ടിതെറിപ്പിച്ച് പോസ്റ്റില്‍ തട്ടി പുറത്താവുമ്പോള്‍ അതിനെ നിര്‍ഭാഗ്യമെന്നല്ലാതെ എന്താണ് വിളിക്കുക. റാഫിയിലെ താരത്തിന് ഒരു പക്ഷേ സമയം മോശമായിരിക്കാം.
പക്ഷേ വീനിതിലെ താരത്തിന് റാഫിയിലെ സുഹൃത്ത് നല്‍കുന്ന പിന്തുണ നോക്കുക-ടീമിന് വേണ്ടി കളിക്കുമ്പോള്‍ വ്യക്തികളല്ല താരങ്ങള്‍ എന്ന് വ്യക്തമായ സത്യ സന്ദേശം എല്ലാവരും നല്‍കുമ്പോള്‍ സെമിയിലേക്കുള്ള യാത്രയില്‍ ആശങ്കപ്പെടാനില്ല. ഹോസുവിന്റെ അഭാവം മധ്യനിരയില്‍ പ്രകടമായിരുന്നു. പലപ്പോഴും മുന്‍നിരക്കാര്‍ പന്തിനായി കയറിയിറങ്ങേണ്ടി വന്നു. സന്ദേശ് ജിങ്കാനിലെ വീര്യമുള്ള പോരാളി എവിടെയും ഓടിയെത്തുന്നത് പോലെ എല്ലാവരും എല്ലാ റോളും വഹിച്ചു-ടോട്ടല്‍ ഫുട്‌ബോള്‍ എന്നത് പോലെ…
നിക്കോളാസ് വാലസ് എന്ന അര്‍ജന്റീനക്കാരനെ അവസാന നിമിഷം പരുക്കില്‍ നഷ്ടമായത് നോര്‍ത്ത് ഈസ്റ്റിനും എമിലിയാനോ അല്‍ഫാരോക്കും ആഘാതമായിരുന്നു. ഈ രണ്ട് പേരും ചേര്‍ന്നുളള സഖ്യമാണ് ടീമിനെ ഇത് വരെ മുന്നോട്ട് കൊണ്ടുപോയത്. ജപ്പാന്‍ താരം കറ്റ്‌സൂമിയാവട്ടെ വേഗതയിലും തനത് ഫോമിലുക്കയര്‍ന്നുമില്ല. നിര്‍മല്‍ ചേത്രിയുടെ പരുക്കും പിന്മാറ്റവും അവരുടെ മധ്യനിരയെ ബാധിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ഐക്യത്തിന്റെ സന്തോഷമുഖം മൈതാനത്ത് പ്രകടമാക്കി. ചെറിയ പാസുകളുമായി യൂറോപ്യന്‍ ശൈലിയില്‍ സുന്ദരമായി കളിച്ചു.
ബെല്‍ഫാസ്റ്റും റാഫിയും വിനിതുമെല്ലാം സെക്കന്‍ഡ് പോസ്റ്റില്‍ പോലും പന്ത് കൈമാറി ആത്മവിശ്വാസം പ്രകടമാക്കി. മല്‍സരത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ ആഹ്ലാദത്തിലുമുണ്ടായിരുന്നു ടീമിന്റെ ഒത്തൊരുമ. ടേബിളില്‍ മുംബൈക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് വന്നിരിക്കുന്നത്. തോറ്റ് തുടങ്ങിയ ടീമിന് വലിയ നേട്ടമാണ് ഈ സ്ഥാനം. വീനിതാവട്ടെ ഗോള്‍ വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരിക്കുന്നു.ഇനി സെമിയാണ്. ഡല്‍ഹിയാണ് പ്രതിയോഗികള്‍. ഹോസുവും മെഹ്താബും പരുക്കില്‍ നിന്ന് മുക്തരാവും. രണ്ട് പാദമുണ്ട് സെമിയെന്നതും ആശ്വാസം. അതിനിടെ വിശ്രമത്തിനും ദിവസങ്ങളുണ്ട്. കൊച്ചിയിലെ കാണികള്‍ക്ക് ഇനി സെമി കാണാം-ഫൈനലും.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala2 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്