Connect with us

kerala

മുസ്്‌ലിം സംഘടനകളെ വഞ്ചിച്ച് മുഖ്യമന്ത്രി; വഖഫ് ബോര്‍ഡില്‍ ഇതര നിയമനം തുടങ്ങി

പള്ളി ഉള്‍പ്പെടെയുളള വഖഫ് സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാന വിഹിതം ഉപയോഗിച്ചാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാജ്യത്തെ എല്ലാ വഖഫ് ബോര്‍ഡുകളിലും മുസ്‌ലിംകളെ മാത്രമെ ജീവനക്കാരായി നിയമിക്കുന്നുള്ളൂ.

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്‌

സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തി മുസ്‌ലിം ഇതര വിഭാഗങ്ങളില്‍ നിന്ന് നിയമനം തുടങ്ങി. ദേവസ്വത്തില്‍ ജീവനക്കാരായി ഹിന്ദുക്കളെ മാത്രം നിയമിക്കുന്നതുപോലെ വഖഫ് ബോര്‍ഡ് ജീവനക്കാരനായി ഇന്നേവരെ മുസ്‌ലിംകളെ മാത്രമാണ് നിയമിച്ചിരുന്നത്. ഫയലുകളോ നയപരമായ ഇടപെടലുകളോ കൈകാര്യം ചെയ്യേണ്ടാത്ത സ്വീപ്പര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കുടുംബശ്രീ വഴി ജോലിക്കെടുക്കുന്നതു മാത്രമാണ് ഇതിന് അപവാദം. ഈ കീഴ് വഴക്കം മറികടന്നാണ് ഇതര മതവിഭാഗക്കാരെ വഖഫ് ബോര്‍ഡില്‍ നിയമിക്കുന്നത് തുടങ്ങിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പുതുതായി നിയമിതനായ വി.എസ് സക്കീര്‍ ഹുസൈന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി തൃശൂര്‍ എല്‍തുരുത്ത് ആലപ്പാട്ട് എ.പി സാല്‍മോനെ നിയമിക്കാനാണ് ചെയര്‍മാന്‍ ടി.കെ ഹംസ അനുമതി നല്‍കിയത്. മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം ജമാലിന്റെ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന പി.ആര്‍ നൗഫലിനെ ഒഴിവാക്കിയ ഉത്തരവിലാണ് പുതിയ നിയമന അംഗീകാരം.

ഇക്കഴിഞ്ഞ 25ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മെമ്പര്‍മാരായ എം.സി മായിന്‍ ഹാജി, പി ഉബൈദുളള എം.എല്‍.എ, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ വിഷയം ചെയര്‍മാന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നിഷേധാത്മക സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. പള്ളി ഉള്‍പ്പെടെയുളള വഖഫ് സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാന വിഹിതം ഉപയോഗിച്ചാണ് വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. രാജ്യത്തെ എല്ലാ വഖഫ് ബോര്‍ഡുകളിലും മുസ്‌ലിംകളെ മാത്രമെ ജീവനക്കാരായി നിയമിക്കുന്നുള്ളൂ.

വഖഫ് സംരക്ഷം ഉറപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 27/01/2016 ലെ G. O. Ms 58/2016/RD നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച കേരള വഖഫ് ബോര്‍ഡ് റെഗുലേഷന്‍ 2016 അദ്ധ്യായം 4 ക്ലോസ് 5 (3)(5) പ്രകാരം മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ മാത്രമേ വഖഫ് ബോര്‍ഡിലെ അനുവദിക്കപ്പെട്ട തസ്തികകളില്‍ നിയമിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

എന്നാല്‍ പിണറായി സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടുകൊണ്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ച 2020 മാര്‍ച്ച് 20 ലെ G. O. (Ms) No. 112/2020/RD സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി റെഗുലേഷനില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രം നിയമിക്കാന്‍ കഴിയുകയുള്ളൂവെന്ന വ്യവസ്ഥ നീക്കം ചെയ്തിരിക്കുന്നു. ഇത് മുസ്‌ലിം സമുദായത്തെ വഖ്ഫ് ബോര്‍ഡില്‍ നിന്നും ഒഴിവാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നിയമനം.

വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗിനു പുറമെ സമസ്ത, കെ. എന്‍.എം, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ മതസംഘടനകളും ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോഴാണ് മുസ്‌ലിം സംഘടനകളുടെ അഭിപ്രായം മാനിക്കുമെന്ന് മുഖ്യമന്ത്രി യോഗം വിളിച്ച് ഉറപ്പു നല്‍കിയത്.

ദൈവപ്രീതി കാംക്ഷിച്ച് അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വഖഫ് വസ്തുക്കള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം മതസ്തരല്ലാത്തവര്‍ കടന്ന് വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു മുസ്‌ലിംലീഗും മുസ്‌ലിം സംഘടനകളും സംയുക്തമായി ശബ്ദമുയര്‍ത്തിയത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടില്ലാത്ത നിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ നിയമസഭയിലും ബോര്‍ഡ് മെമ്പര്‍മാര്‍ ബോര്‍ഡ് യോഗത്തിലും ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending