Connect with us

News

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിലേക്ക് അമേരിക്കൻ കരയുദ്ധ സാധ്യത,ശവപ്പെട്ടിയിൽ മടങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ

പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.

Published

on

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ, ഇറാനിൽ ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എന്നാൽ, കരയാക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകുമോയെന്നത് ഇപ്പോഴും വ്യക്തമല്ല.

യുദ്ധസാഹചര്യങ്ങൾ മുന്നിൽകണ്ട് പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി യുദ്ധക്കപ്പൽ ഇതിനകം മേഖലയിലെത്തി. എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും മറ്റു ആധുനിക ആയുധങ്ങളും ഇതിനൊപ്പമുണ്ട്. യുഎസ്എസ് ജോർജ് ബുഷ് കപ്പലും ഉടൻ ഗൾഫ് മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, അമേരിക്കൻ നീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിലായിരിക്കും മടങ്ങേണ്ടി വരികയെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.

ഇറാനിലെ സർവകലാശാലകളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സർവകലാശാലകളെയും ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് ഭീഷണി മുഴക്കി.

മേഖലയിലെ മറ്റ് പ്രദേശങ്ങളിലും സംഘർഷം തുടരുന്നു. യമനിലെ ഹൂതികൾ ഇസ്രായേലിനെതിരെ വീണ്ടും മിസൈൽ ആക്രമണം നടത്തി. ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒമാനിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, ഇറാൻ വിഷയത്തിലും കുടിയേറ്റ നയങ്ങളിലും ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ‘നോ കിങ്‌സ്’ എന്ന പേരിൽ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണ ഭീഷണി; ഒരു കിലോമീറ്റർ മാറിനിൽക്കാൻ മുന്നറിയിപ്പുമായി ഇറാൻ”

ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.

Published

on

By

ടെഹ്‌റാൻ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് ഗൾഫ് പ്രദേശത്തെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാന്റെ രണ്ട് സർവ്വകലാശാലകളിലെ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ഭീഷണി.

ഇറാൻ ഇക്കാര്യം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, മാർച്ച് 30 ഉച്ചക്ക് 12 മണി മുമ്പ് അമേരിക്കൻ ഭരണകൂടം ഈ ആക്രമണം ഔദ്യോഗികമായി അപലപിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഗൾഫ് മേഖലയിലെ അമേരിക്കൻ സർവ്വകലാശാലകൾക്ക് നേരെ തിരിച്ചടി ഉണ്ടാകും.

പ്രസ്താവനയിൽ, വിദ്യാർത്ഥികൾ, പ്രൊഫസർമാർ, ജീവനക്കാർ എന്നിവർ ക്യാമ്പസുകളിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ ഖത്തറിലെ ടെക്സസ് എ ആൻഡ് എം, യുഎഇയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഉൾപ്പെടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഉൾപ്പെടെ ചില കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടന്നിരുന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

Continue Reading

News

യാംബു വഴി എണ്ണ കയറ്റുമതി കുത്തനെ ഉയർത്തി സൗദി; ഹോർമുസ് പ്രതിസന്ധിയിൽ തന്ത്രപരമായ നീക്കം

ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ, യാംബു തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വൻതോതിൽ വർധിപ്പിച്ചു.

Published

on

By

ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ, യാംബു തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വൻതോതിൽ വർധിപ്പിച്ചു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ തുടരുന്നതിനിടെ, ചെങ്കടൽ തീരത്തെ യാംബു തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം ഏകദേശം നാല് ദശലക്ഷം ബാരലിലേക്ക് ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ തന്ത്രപരമായ മാറ്റം, ഹുർമുസ് കടലിടുക്കിന് സുരക്ഷിതമായ ഒരു ബദൽ കണ്ടെത്താൻ സൗദിയെ സഹായിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളെ പടിഞ്ഞാറൻ സൗദിയിലെ യാംബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ (പെട്രോലൈൻ) കാര്യക്ഷമമായി ഉപയോഗിക്കുന്നതാണ് ഈ നേട്ടത്തിന് പിന്നിൽ.

ഇതോടെ ചെങ്കടൽ വഴി ആഗോള വിപണികളിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ സൗദിക്ക് സാധിക്കുന്നു. അതിനാൽ, സൗദി എണ്ണയുടെ ഏക കയറ്റുമതി മാർഗം ഇനി ഹുർമുസ് കടലിടുക്ക് മാത്രമല്ലെന്നും, ആഗോള ഊർജ വിതരണ സുരക്ഷയിൽ പെട്രോലൈൻ പ്രധാന പങ്ക് വഹിക്കുന്നതായും വ്യക്തമാണ്.

ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ വെല്ലുവിളികളിൽ നിന്നും അപകടസാധ്യതകളിൽ നിന്നും വിട്ടുനിന്ന് യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് എണ്ണ എത്തിക്കാൻ ഈ പുതിയ റൂട്ട് സൗദിക്ക് വലിയ പിന്തുണ നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും, വൻതോതിൽ ക്രൂഡ് ഓയിൽ സ്വീകരിക്കാനും അയയ്ക്കാനും ഉള്ള ശേഷിയും വർധിച്ചതോടെ യാംബു തുറമുഖം സൗദിയുടെ പ്രധാന കയറ്റുമതി കേന്ദ്രമായി മാറിക്കഴിഞ്ഞു.

കേവലം ഒരു ബദൽ സംവിധാനമെന്നതിലുപരി, രാജ്യത്തിന്റെ എണ്ണ വിതരണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്ന സമഗ്ര സംവിധാനത്തിന്റെ ഭാഗമായാണ് യാംബു ഇപ്പോൾ പ്രവർത്തിക്കുന്നത്. ആഗോള കപ്പൽ പാതകൾ നേരിടുന്ന സങ്കീർണ്ണ വെല്ലുവിളികളിനിടെ, കയറ്റുമതി മാർഗങ്ങൾ വൈവിധ്യവത്കരിക്കുകയും ഊർജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സൗദിയുടെ ദീർഘവീക്ഷണമാണ് ഇതിലൂടെ പ്രകടമാകുന്നത്.

ഹുർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായി തുടരുമ്പോഴും, യാംബുവും പെട്രോലൈൻ പൈപ്പ്‌ലൈനും വഴി ഫലപ്രദമായ ഒരു ബദൽ സംവിധാനം നിർമ്മിക്കുന്നതിൽ സൗദി വിജയിച്ചിരിക്കുകയാണ്. വിശ്വസനീയമായ ആഗോള ഊർജ വിതരണക്കാരനെന്ന നിലയിൽ സൗദിയുടെ സ്ഥാനം കൂടുതൽ ശക്തമാകാൻ ഈ നീക്കം സഹായകരമാകും.

Continue Reading

News

യുഎസ്–ഇസ്രായേൽ ആക്രമണങ്ങൾക്കിടെ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാന്റെ നീക്കം

പാർലമെന്റിലെ അംഗങ്ങൾ ഇതിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Published

on

By

തെഹ്‌റാൻ: രാജ്യത്തെ ആണവ നിലയങ്ങളും പ്രധാന വ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറാൻ ഇറാനിൽ രാഷ്ട്രീയ സമ്മർദം ഉയരുന്നു. പാർലമെന്റിലെ അംഗങ്ങൾ ഇതിന് വേണ്ടി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി, NPTയിൽ തുടരുന്നത് രാജ്യത്തിന് യാതൊരു ഗുണവും നൽകുന്നില്ലെന്ന് വ്യക്തമാക്കി. കരാറിൽ നിന്ന് ഉടൻ പുറത്തുകടക്കുന്നതിനായുള്ള പുതിയ നിയമനിർമാണ നടപടികൾ പാർലമെന്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം പാർലമെന്റ് സമ്മേളനം നടന്നിട്ടില്ലെങ്കിലും വിഷയം അടിയന്തരമായി പരിഗണിക്കാൻ നീക്കം നടക്കുന്നു.

അതേസമയം, അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതര തിരിച്ചടിയാകുകയാണ്. യാസ്ദിലെ യെല്ലോ കേക്ക് സൗകര്യം, അരക്കിലെ ഹെവി വാട്ടർ കോംപ്ലക്സ്, ഇസ്ഫഹാൻ, അഹ്വാസ് എന്നിവിടങ്ങളിലെ പ്രധാന ഉരുക്ക് വ്യവസായ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമാകാനും എണ്ണയിതര കയറ്റുമതി വരുമാനം കുറഞ്ഞുപോകാനും സാധ്യതയുണ്ട്. ഇതിനകം ഏകദേശം 70 ശതമാനം പണപ്പെരുപ്പം നേരിടുന്ന രാജ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.

അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിയുടെ പ്രവർത്തനം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവും ഇറാൻ ഉന്നയിച്ചു. ഏജൻസി മേധാവി റാഫേൽ ഗ്രോസി, അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇറാന്റെ വിമർശനം. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കാത്തതിൽ രാജ്യത്തെ അധികൃതർ പ്രതിഷേധം രേഖപ്പെടുത്തി.

പുതിയ നിയമം പാർലമെന്റ് പാസാക്കുകയും ഗാർഡിയൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്താൽ, ആണവായുധ വികസനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയന്ത്രണങ്ങളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറും. തുടർന്ന് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകളുമായി ചേർന്ന് പുതിയ ആണവ സഹകരണ കരാറുകൾ രൂപപ്പെടുത്താൻ ഇറാൻ ശ്രമിക്കും.

1968ൽ ഒപ്പുവെക്കുകയും 1970ൽ അംഗീകരിക്കുകയും ചെയ്ത NPT പ്രകാരം, ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾ അവ വികസിപ്പിക്കരുതെന്നും ആണവായുധമുള്ള രാജ്യങ്ങൾ അവയുടെ എണ്ണം കുറയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാൻ ഇറാനു ഇതിലൂടെ അവകാശവുമുണ്ട്.

Continue Reading

Trending