Connect with us

india

ബി.ജെ.പിയുടെ പതനത്തിന്റെ ആരംഭം ; വര്‍ഗീയരാഷ്ട്രീയത്തിനേറ്റ തിരിച്ചടി: ഹിജാബും സംവണവും വിലക്കയറ്റവും വിഷയമായി

വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.

Published

on

കെ.പി ജലീല്‍

കര്‍ണാടകയിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിനുള്ള ചൂണ്ടുപലകയാണ്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാഷ്ട്രത്തിലെ ജനത എങ്ങനെ വോട്ടുചെയ്യാനിരിക്കുന്നതിന്റെ സൂചനകള്‍. പ്രധാനമന്ത്രിയും ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സ്റ്റാര്‍കാമ്പയിനറായ മോദി നേരിട്ട് നടത്തിയ പ്രചാരണമായിരുന്നിട്ടും പാര്‍ട്ടി അമ്പേ പിന്നിലാകുന്ന കാഴ്ചയാണ് ഇവിടെ കാണാനായത്. 100ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസിന് നേരത്തെതന്നെ ഉറപ്പുണ്ടായിരുന്നു. അത് സംസ്ഥാനത്തെ ജനങ്ങള്‍ വര്‍ഗീയതക്കും അഴിമതിക്കും എതിരാണെന്നതായിരുന്നു. മോദിയെ അവര്‍ രണ്ടുകാലും കൊണ്ട് തൊഴിച്ചിരിക്കുന്നു. യെദിയൂരപ്പയുടെയും ബൊമ്മെയുടെയും സര്‍ക്കാരുകള്‍ക്ക് സംസ്ഥാനത്ത് അഴിമതിയും വികസനരാഹിത്യവും വര്‍ഗീയതയും വിളമ്പാനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നാണ് അവരുടെ ഭരണം തെളിയിച്ചത്. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാരിനെ മറിച്ചിട്ട് പണത്തിന്റെയും കേന്ദ്രാധികാരത്തിന്റെയും ബലത്തില്‍ സംസ്ഥാനം അടക്കിവാഴുകയായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തോളം ബി.ജെ.പിയും സംഘപരിവാരവും, ശതകോടികളാണ് ഇവരുടെ നേതാക്കളില്‍നിന്ന് പിടിച്ചെടുത്തത്.

 

മുസ്്‌ലിംകള്‍ക്കും അവരുടെ വിദ്യാര്‍ത്ഥികള്‍ക്കും നേരെ മൗലികാവകാശം പോലും മറന്നുകൊണ്ടായിരുന്നു ഹിജാബ് ഉള്‍പെടെയുള്ള വിവാദത്തിന് സംഘപരിവാരം അഴിഞ്ഞാടിയത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഹിജാബ് എന്നത് മുസ്്‌ലിംകളുടെ വസ്ത്രമാണെന്നത് മനസ്സിലാക്കാതെ അവരെ സ്‌കൂള്‍ -കോളജ് കോമ്പൗണ്ടുകളില്‍ പിച്ചിച്ചീന്താന്‍പോലും മടിക്കാതെ ക്രമസമാധാനം കയ്യിലെടുത്ത് അഴിഞ്ഞാടുകയായിരുന്നു സംഘപരിവാരപ്രഭൃതികള്‍. അതിന് സര്‍ക്കാരിന്റെയും ഒരുപരിധിവരെ നീതിപീഠത്തിന്റെയും പിന്തുണകിട്ടി. എങ്കിലും ആ കുട്ടികള്‍ പഠിച്ച് മിടുക്കരായി തന്നെ പുറത്തുവന്നു എന്നത് അവര്‍ക്കേറ്റ തിരിച്ചടിയായിരുന്നു.

മോദി 15ഓളം റാലികളിലാണ ്പ്രചാരണത്തില്‍ പ്രസംഗിച്ചത്. ബന്ദിപൂര്‍യാത്രയും മറ്റും അദ്ദേഹം കൊണ്ടാടി. 26 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. കേരളസ്‌റ്റോറി സിനിമപോലും മതധ്രുവീകരണത്തിനായി പദവി പോലും മറന്ന് അദ്ദേഹം പരസ്യമായി വിഷയമാക്കി. സിനിമ തീവ്രവാദത്തിനെതിരാണെന്നും മതത്തിനെതിരാണെന്നും വരെ അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹം മതധ്രുവീകരണത്തിന ്അക്ഷരാര്‍ത്ഥത്തില്‍ ചുക്കാന്‍പിടിക്കുകയായിരുന്നു.
കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും രക്തം വീണ മണ്ണില്‍ ഇതൊരു മധുരപ്രതികാരമാണ് കര്‍ണാടകയിലെ മതേതരജനതക്ക് ദ്രാവിഡ ജനതയുടെ വര്‍ഗീയതക്കും മതാന്ധതക്കുമെതിരായ കനത്ത പ്രഹരം. ഇനി മോദി അനുഭവത്തിന്റെ പാഠം ഉള്‍ക്കൊണ്ട് നയം മാറ്റുമോ അതോ വീണ്ടും രൂക്ഷമായ മതതീവ്രവാദവുമായി രംഗത്തുവരുമോ എന്നാണ് അബ്ദുല്‍നാസര്‍ മഅദനിയെയും സിദ്ദീഖ് കാപ്പനെയും എണ്ണമറ്റ മുസ്്‌ലിം ചെറുപ്പക്കാരും ചിന്തിക്കുന്നത്. അവരുടെ കൂടി വിജയമാണിത്. കോണ്‍ഗ്രസിന്റെ ഈ വിജയം 3500 കിലോമീറ്റര്‍ രാജ്യംമുഴുവന്‍ നടന്നുതീര്‍ത്ത കറകളഞ്ഞ മതേതരവാദിയായ നേതാവിന്റെയും രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത കുടുംബത്തിന്റെയും കൂടിയാണ്. അടുത്തിടെ ദലിതനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തയക്കുമ്പോള്‍ കോണ്‍ഗ്രസ് കരുതിയതും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ തട്ടകത്ത് ഇത് ഗുണം ചെയ്യും.

മുസ്്‌ലിംകളുടെ 4 ശതമാനം സംവരണംപോലും എടുത്തുകളഞ്ഞുള്ള വര്‍ഗീയവൈതാളികരുടെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയല്ലാതെന്ത് വിശേഷിപ്പിക്കാന്‍. ഇനി ബി.ജെ.പിക്കും സംഘപരിവാരത്തിനും മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനതയുടെ അടികൂടിയാണ ്കാത്തിരിക്കേണ്ടിവരുന്നത്. വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും പൊറുതിമുട്ടിയ ജനതയുടെ ജനാധിപത്യപരമായ മധുരമായ മറുപടികൂടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ജനാധിപത്യവാദികള്‍ക്കും ഏകാധിപത്യവാദികള്‍ക്കുമുള്ള പാഠമിതിലുണ്ട്.

ഒരുമെയ്യായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചിട്ടയായ പ്രചാരണത്തിന്റെ വിജയം കൂടിയാണിത്. മുസ്്‌ലിം ലീഗ് ഉള്‍പെടെയുളള മതേതരകൂട്ടായ്മയുടെ വിജയവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

Trending