Connect with us

Culture

‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഏതു സ്ഥാനവും നല്‍കാം, നൂറു മടങ്ങ് പണക്കാരനാക്കാം’; ബി.ജെ.പിയുടെ കുതിരക്കച്ചടവത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്

Published

on

ബംഗളൂരു: കര്‍ണാടകത്തിലെ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രണ്ടു മിനിറ്റും 41 സെക്കന്റും ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്തുവിട്ടത്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതിന് ബി.ജെ.പി നാടകമാണ് ഇതിലൂടെ പൊളിഞ്ഞത്. ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും ബി.ജെ.പി മുന്‍മന്ത്രിയും അനധികൃത ഖനനക്കേസിലെ പ്രതിയുമായ ജനാര്‍ദ്ദന റെഡ്ഡിയാണ് ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനായി കോണ്‍ഗ്രസ് എം.എല്‍.എയെ ഫോണില്‍ വിളിച്ചത്.

കോണ്‍ഗ്രസിന്റെ റായ്ചുര്‍ റൂറല്‍ എം.എല്‍.എ ബസവനഗൗഡ ദഡ്ഡലിനോട് റെഡ്ഡി സഹോദരന്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. ബി.ജെ.പി ദേശീയ നേതൃത്വത്തിനു വേണ്ടിയാണ് റെഡ്ഡി സഹോദരന്‍ എം.എല്‍.എയെ വിളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജനാര്‍ദന്‍ സാറിനോട് സംസാരിക്കാന്‍ താങ്കള്‍ക്കിപ്പോള്‍ സമയമുണ്ടോ എന്നൊരു പുരുഷശബ്ദം എം.എല്‍.എയോട് ചോദിച്ചാണ് സംഭാഷണം ആരംഭിക്കുന്നത്.

ശബ്ദരേഖയില്‍ നിന്ന്:

ദഡ്ഡല്‍: പറയൂ.

റെഡ്ഡി: താങ്കളിപ്പോള്‍ ഫ്രീയാണോ?

ദഡ്ഡല്‍: അതെ.

റെഡ്ഡി: മുമ്പുനടന്ന മോശം കാര്യങ്ങളെല്ലാം മറന്നേക്കൂ. എന്റെ നല്ലസമയം തുടങ്ങി. ദേശീയാധ്യക്ഷനടക്കമുള്ള വലിയ ആളുകള്‍ താങ്കളോടൊപ്പമിരുന്ന് സംസാരിക്കും. നിങ്ങള്‍ക്കെന്ത് സ്ഥാനമാണ് വേണ്ടത്, നിങ്ങള്‍ക്കെന്താണ് വേണ്ടത്. നമുക്കത് ഓരോന്നിനെക്കുറിച്ചും സംസാരിക്കാം. അതിനുശേഷം നമുക്ക് ഭാവിനടപടികള്‍ സ്വീകരിക്കാം.

ദഡ്ഡല്‍: വേണ്ട സാര്‍. എന്റെ ഏറ്റവുംമോശം സമയത്ത് അവരാണെന്നെ എം.എല്‍.എ.യാക്കിയത്. അവരാണെന്റെ കൈപിടിച്ച് ഈനിലയിലെത്തിച്ചത്.

റെഡ്ഡി: ഞാന്‍ താങ്കളോട് ഒരുകാര്യം പറയാം. ഞങ്ങളാണ് ബി.എസ്.ആര്‍. കോണ്‍ഗ്രസ് രൂപവത്കരിച്ചത്. അതും സമയവും സാഹചര്യവും വളരെ മോശമായിരുന്നപ്പോള്‍, ഞങ്ങള്‍ക്കെതിരായിരുന്നപ്പോള്‍. എനിക്കറിയാം താങ്കളുടെ ഒട്ടേറെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞെന്ന്. എന്നാല്‍, താങ്കള്‍ക്ക് 100 മടങ്ങ് കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. ഞാന്‍ താങ്കളെ ഹൈക്കമാന്‍ഡിനുമുന്നിലിരുത്താം. എന്നിട്ട് അവരോട് ഓരോരുത്തരോടും സംസാരിക്കാം. വാക്കു പാലിക്കുന്നതുകൊണ്ടാണ് അവരിന്ന് രാജ്യം ഭരിക്കുന്നത്. താങ്കളെന്തൊക്കെ സ്വത്താണോ നേടിയത്, അതിന്റെ നൂറുമുടങ്ങ് താങ്കള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.

ദഡ്ഡല്‍: എന്നോട് ക്ഷമിക്കണം സാര്‍. എന്റെ ഏറ്റവും മോശംസമയത്ത് അവരാണെന്നെ ടിക്കറ്റ് നല്‍കി ജയിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്കവരെ വഞ്ചിക്കാനാവില്ല. ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു.


വീഡിയോ കടപ്പാട്: ഇന്ത്യടുഡേ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending