Connect with us

Culture

ബി.ജെ.പിയെ തുരത്തണം വിശാല സംഖ്യത്തിന് സോണിയയുടെ ആഹ്വാനം

Published

on

 

2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ തകര്‍ച്ച ഉറപ്പു വരുത്താനും ഇന്ത്യയുടെ നല്ല നാളുകള്‍ തിരിച്ചുപിടിക്കാനും വിശാല സംഖ്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവ് സോണിയ ഗാന്ധി. ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത സാമ്പത്തിക പുരോഗതി തുടങ്ങി എല്ലാമേഖലകളിലും ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ സാധിക്കണം. ഇതിന് വിശാല സംഖ്യം രൂപപ്പെടല്‍ അനിവാര്യമാണെന്നും സോണിയ പറഞ്ഞു.

ഗുജറാത്തിലെയും രാജസ്ഥാനിലെയും പാര്‍ട്ടിയുടെ ഉജ്ജ്വല പ്രകടനത്തില്‍ നിന്നും മാറ്റത്തിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്. താനും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു സഹപ്രവര്‍ത്തകരും സമാന മനസ്‌കരായ ഇതര രാഷ്ട്രീയ കക്ഷികളുമായ ചര്‍ച്ചയിലാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ.

പാര്‍ട്ടിയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും ലോക്‌സഭാ തെരെഞ്ഞെടുപ്പിനായി ഒരുങ്ങാനും സോണിയ ആവശ്യപ്പെട്ടു. ഗുജറാത്തിലും രാജസ്ഥാനിലും വളരെ കടുത്ത സാഹചര്യങ്ങളായിരുന്നിട്ടു പോലും വലിയ ഫലമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കാന്‍ സാധിച്ചത്. ഇത് മാറ്റം വരുന്നു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് അടിവരയിടുന്ന ഫലമായിരിക്കും പുറത്തു വരികയെന്ന് തനിക്കുറപ്പുണ്ടെന്നും സോണിയ പറഞ്ഞു.

പ്രധാനമന്ത്രിയുടെ നാട്ടില്‍ 182 സീറ്റില്‍ 80 സീറ്റും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സംഖ്യത്തിന് സാധിച്ചു. രാജസ്ഥാനില്‍ ബി.ജെ.പി ഭരിച്ചിരുന്ന രണ്ടു ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ്സ് പിടിച്ചെടുത്തു.

മോദി സര്‍ക്കാറിന്റെ പരാജയങ്ങളെ ക്രിയാത്മകവും വിശ്വസനീയവുമായ രീതിയില്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്ന് തന്റെ പ്രസംഗത്തിനിടയില്‍ സോണിയ ഊന്നി പറയുന്നുണ്ടായിരുന്നു. പരമാവധി പരസ്യവും കുറഞ്ഞ ഭരണവുമാണ് മോദി സര്‍ക്കാറിന്റെ മുഖമുദ്രയെന്നും സോണിയ പരിഹസിച്ചു. ഇന്ത്യാ രാജ്യം 2014 നു മുമ്പ് ഒന്നും നേടിയിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും എത്രയോ അകലെയാണെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്. അവര്‍ സഞ്ചരിക്കുന്നത് അവരുടേതായ അജണ്ടകളിലൂടെയും വ്യാജ പ്രചരണങ്ങളിലൂടെയുമാണ്. മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം മാത്രം മതി ഇതിന്റെ തെളിവായിട്ടെന്ന് സോണിയ പറഞ്ഞു.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending