Connect with us

More

വിവാദ അഭിമുഖം: സെന്‍കുമാര്‍ നിജസ്ഥിതി വ്യക്തമാക്കണം: കെ.പി.എ മജീദ്

Published

on

 

കോഴിക്കോട്: സമകാലിക മലയാളം വാരികയില്‍ സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ തന്റേതായി വന്ന അഭിമുഖത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ തയ്യാറാവണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന തകരുകയാണെന്നും മുസ്്‌ലിംകള്‍ ഭൂരിപക്ഷമാവാന്‍ പോവുന്നുവെന്നുമുള്ള പഴകിപുളിച്ച നുണയെ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. 27 ശതമാനമുള്ള മുസ്്‌ലിം ജനസംഖ്യ പെരുകുന്നതായും നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്്‌ലിം കുട്ടികളാണെന്നും ഒരു പഠനവും റിപ്പോര്‍ട്ടും പറയുന്നില്ല. അത്തരം സംഘ്പരിവാര്‍ പ്രചാരങ്ങളില്‍ കഴമ്പില്ലെന്നാണ് പുറത്തുവന്ന വിവരങ്ങളത്രയും. എന്നിട്ടും, ദുസ്സൂചനകളോടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തി പറയുന്നത്.
മതമേതായാലും എല്ലാ പൗരന്മാരെയും ഒരേപോലെ കാണാനാവാത്തതാണ് അത്തരം ചിന്തകളുടെ കാരണം. ജിഹാദിനെക്കുറിച്ച് കേരളത്തിലെ മുസ്്‌ലിം സമുദായം ശരിയായിതന്നെയാണ് മനസ്സിലാക്കിയത്. തീവ്രവാദഭീകരവാദജിഹാദി ചിന്താധാരകളെ കയ്യൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരാ സംഘടനകളെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഐ.എസിനെതിരെ സഊദിയു നേതൃത്വത്തിലുള്ള സഖ്യ രാജ്യങ്ങളാണ് യുദ്ധം ചെയ്യുന്നത്. എന്നിട്ടും സ്വര്‍ഗത്തില്‍ പോവാന്‍ ജിഹാദ് നടത്തണമെന്നും അമുസ്്‌ലിംകളെ കൊല്ലണമെന്നുമുള്ള ഐ.എസ് ആശയങ്ങളെ ഇന്ത്യന്‍ മുസ്്‌ലിം സമൂഹത്തിനുമേല്‍ കെട്ടിവെക്കാനുള്ള അദ്ദേഹത്തിന്റെ അധര വ്യായാമം ലജ്ജാകരമാണ്.
സ്‌നേഹത്തിന്റെ പേരില്‍ ഇസ്്‌ലാമിലേക്ക് ഏകപക്ഷീയ മതംമാറ്റമുണ്ടെന്ന വാദം വിചിത്രമാണ്. കോടതികളില്‍ ചീറ്റിപ്പോയ ലൗ ജിഹാദിന് ആധികാരികത നല്‍കാനുള്ള ശ്രമം വര്‍ത്തമാനകാല സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ്. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമസാന്‍ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പൊലീസ് മുറയാണ്. ബീഫിന്റെ പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും തല്ലിക്കൊല്ലുന്നതിനെതിരെ മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തുന്നത്, പൂച്ച് പുറത്തുചാടിയതാണോയെന്ന സംശയം ബലപ്പെടുത്തുന്നു. അഭിമുഖത്തില്‍ പലതും അര്‍ധസത്യങ്ങളാണെന്ന് പ്രതികരിച്ച സെന്‍കുമാര്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ചട്ടുകമാവാതിരിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണം.
മതതീവ്രവാദവും ഇടതുപക്ഷതീവ്രവാദവും നേരിടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്ത നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് പറയുമ്പോഴും ഗാന്ധിവധത്തിലും രാജ്യത്തെ ഒട്ടേറെ കലാപങ്ങളിലും പങ്കുള്ള ആര്‍.എസ്.എസിനെ വെള്ളപൂശുന്നതിന് ഒരു മടിയും കാണിക്കുന്നുമില്ല. മതത്തെ തീവ്രവാദത്തിന്റെ ചതുപ്പു നിലയങ്ങളിലേക്ക് ആനയിക്കുന്ന ആര്‍.എസ്.എസും ഐ.എസ്.ഐ.എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാന സര്‍ക്കാറിന് വിശ്വാസം നഷ്ടപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന്‍, കേന്ദ്ര ഭരണകൂടത്തിന്റെ അരുക് പറ്റാനുള്ള വിലകുറഞ്ഞ പ്രചാരവേലയാണെന്ന് അബദ്ധജഡിലവും വാസ്തവ വിരുദ്ധവും പ്രകോപനപരവും യുക്തിക്ക് നിരക്കാത്തതുമായ അഭിമുഖത്തിലെ നിരീക്ഷണങ്ങള്‍. പ്രബുദ്ധ ജനത ഇത്തരം അവസരവാദങ്ങളെയും നുണപ്രചാരണങ്ങളെയും വേര്‍തിരിച്ചറിയുകയും തള്ളിക്കളയുമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending