Video Stories
സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ മാനേജുമെന്റിന് പാദസേവ ചെയ്യുന്ന സി.പി.എമ്മിന് എതിരെയുള്ള നിലപാട് സി.പി.ഐ കര്‍ക്കശമാക്കുന്നു. ഇന്നലെ ഈ വിഷയത്തില്‍ വിവിധ നേതാക്കള്‍ പ്രസ്താവനകളുമായി രംഗത്തെത്തി. സി.പി.ഐയില്‍ നിന്ന് പന്ന്യന്‍ രവീന്ദ്രനാണ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. വിദ്യാഭ്യാസമന്ത്രിയെയും എസ്.എഫ്.ഐയെയും കടുത്തഭാഷയിലാണ് പന്ന്യന്‍ വിമര്‍ശിച്ചത്.
ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി പത്ത് മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് പന്ന്യന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല. വിദ്യാഭ്യാസമന്ത്രി തന്നെ ഇടപെട്ട് സമരം അവസാനിപ്പിക്കണം. ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് അപഹാസ്യമാണെന്നും പന്ന്യന്‍ വിമര്‍ശിച്ചു.
ചില സംഘടനകള്‍ മാനേജ്മെന്റിന് പാദസേവ ചെയ്യുകയാണ്. ലോ അക്കാദമി വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്പര്യമില്ല. വിഷയത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്.എഫ്.ഐയുടെ ഈഗോയാണ്. പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്മെന്റ് തയാറായിട്ടും തങ്ങള്‍ നടത്തിയ ചര്‍ച്ചക്കപ്പുറത്തേക്ക് മറ്റൊരു ഫോര്‍മുല ഉണ്ടാവേണ്ട എന്നായിരുന്നു എസ്.എഫ്.ഐയുടെ നിലപാട്. എസ്.എഫ്.ഐ ചര്‍ച്ച വഴിതിരിച്ചു വിടുകയായിരുന്നുവെന്നു.
ഇതെല്ലാം കേരളജനത കാണുന്നുവെന്ന് ഓര്‍ക്കണമെന്നും പേരൂര്‍ക്കടയിലെ സമരപ്പന്തലിലെത്തിയ പന്ന്യന്‍ തുറന്നടിച്ചു.അതേസമയം, ലോ അക്കാദമി സമരം അന്യായമാണെന്ന വാദവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നു. ലോ അക്കാദമിക്ക് സി.പി.എമ്മിന്റെ പിന്തുണയില്ല. അവിടെ നടക്കുന്നത് ബി.ജെ.പി സ്പോണ്‍സേര്‍ഡ് സമരമാണ്. നടരാജപിള്ളയെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും കടകംപള്ളി പറഞ്ഞു. ലോ അക്കാദമിയുടെ ഭൂമിവിഷയത്തില്‍ വി.എസ് അച്യുതാനന്ദന് നടത്തിയ അഭിപ്രായപ്രകടനത്തെയും കടകംപള്ളി തള്ളി.
ലോ അക്കാദമി സമരത്തിലെ വി.എസിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമെന്നും വി.എസ് എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാട് പുലര്‍ത്തുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ലോ അക്കാദമി സമരത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് വ്യക്തമാക്കി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഷയത്തില്‍ ഇടപെട്ടു. കേന്ദ്ര നേതൃത്വം ഇടപെടേണ്ട സാഹചര്യമില്ല. ഇതു സംസ്ഥാന വിഷയമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും സംസ്ഥാന നേതൃത്വവുമാണെന്നും യെച്ചൂരി പറഞ്ഞു.
ലോ അക്കാദമിയിലെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഭൂമി ദാനം പരിശോധിക്കേണ്ടതേയില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍, റവന്യൂവകുപ്പിന്റെ പരിശോധന തുടരുകയാണെന്നും അതുകഴിഞ്ഞാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന്
പിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ത്ഥി സമരം തീര്‍ക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വിദ്യാര്‍ത്ഥി ഐക്യം സമരഐക്യമായി വളരും. രാഷ്ട്രീയ ന്യായങ്ങള്‍ കണ്ടുപിടിച്ച് വിദ്യാര്‍ത്ഥി ഐക്യം തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നും കാനം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു മുതിര്‍ന്ന നേതാവ് സി.പി.എം മന്ത്രിക്കും എസ്.എഫ്.ഐക്കുമെതിരെ രംഗത്തുവന്നത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
india3 days ago
തമിഴ്നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്