Connect with us

Culture

സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെതിരെ എതിര്‍പ്പ് ശക്തം; കേരളാ കോണ്‍ഗ്രസ് രണ്ടു തട്ടില്‍

Published

on

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. പാര്‍ടി ചെയര്‍മാന്‍ കെ.എം മാണി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടു നിന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത വെളിവാക്കുന്നതായി.

ചരല്‍ക്കുന്ന് ക്യാമ്പില്‍ എല്ലാവരും കെ.എം മാണിക്കൊപ്പം നിന്നെങ്കിലും യുഡിഎഫ് വിടുന്നതിനോട് ജോസഫ് ഗ്രൂപ്പിന് താല്പര്യമുണ്ടായിരുന്നില്ല. തല്‍ക്കാലം വിട്ട് നിന്നാലും യുഡിഎഫിലേക്ക് തിരികെ വരണമെന്ന നിലപാടാണ് ജോസഫ് പക്ഷം ആദ്യം മുതല്‍ സ്വീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലെ ധാരണ തുടരണമെന്ന തീരുമാനമെടുത്തത് ഇവരുടെ കൂടി സമ്മര്‍ദ്ദം കൊണ്ടായിരുന്നു. മുന്നണി വിട്ട് ഒറ്റക്ക് നില്‍ക്കുമ്പോഴും യുഡിഎഫുമായി നല്ല ബന്ധമാണ് പി.ജെ ജോസഫ് കാത്തുസൂക്ഷിച്ചത്. അദ്ദേഹത്തിന്റെ തട്ടകമായ തൊടുപുഴയിലടക്കം കോണ്‍ഗ്രസുമായും യുഡിഎഫുമായും നല്ല ബന്ധം തുടരാനായി.
കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന വികാരമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. ഇതിനിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുന്‍ധാരണ തെറ്റിച്ച് സിപിഎം പിന്തുണയോടെ അധികാരം പിടിച്ചെടുതും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചതും. മാണിക്കെതിരെ കോട്ടയം ഡിസിസി പ്രമേയം പാസാക്കുന്നിടത്ത് വരെയെത്തി കാര്യങ്ങള്‍.
ചരല്‍ക്കുന്നില്‍ പാര്‍ടിയെ ഒന്നടങ്കം പിന്നില്‍ അണിനിരത്തിയ കെഎം മാണിക്ക് ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല. നേതൃത്വം അറിയാതെ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ കൂടിയെടുത്ത തീരുമാനം മാത്രമാണിതെന്ന് കെ.എം മാണിയും ജോസ് കെ മാണിയും പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കഴിയുന്നില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ചരല്‍ക്കുന്നിലെ പ്രഖ്യാപനങ്ങള്‍ക്കെതിരാണെന്ന് ഇവര്‍ വാദിക്കുന്നു. കെ.എം മാണിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ നിന്ന് പി.ജെ ജോസഫ് വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കി. കോട്ടയത്തെ കൂട്ടുകെട്ടിനെതിരെ ഇന്നലെയും പി.ജെ ജോസഫും മോന്‍സ് ജോസഫും പര്‌സ്യമായി പ്രതികരിച്ചിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ പങ്കെടുത്ത് നിലപാടുകള്‍ തുറന്ന് പറയാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.
കോണ്‍ഗ്രസ് കെ. എം മാണിക്കും മകനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചതോടെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായേക്കാം. ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് ഇരു പാര്‍ട്ടികളും ഒന്നായെങ്കിലും രണ്ടു ചേരികള്‍ പാര്‍ടിയിലുണ്ട് എന്നതാണ് വാസ്തവം. ഇവ തമ്മിലുള്ള ബലാബലത്തിന് ഇപ്പോഴത്തെ രാഷ്ട്രീ വിവാദങ്ങള്‍ വഴിവയ്ക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേ സമയം മാണി വിഭാഗത്തിലും നല്ലൊരു ശതമാനം നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മുമായുള്ള ബന്ധത്തിനെതിരാണ്.
ബാര്‍ കോഴ ആരോപണമുയര്‍ത്തി കെ.എം മാണിക്കെതിരെ നിയമസഭയിലും പുറത്തും ആഞ്ഞടിച്ച സി പി എം് പുതിയ കൂട്ട് കെട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാനാകാതെ മൗനത്തിലാണ്. സി.പി.ഐയാകട്ടെ കിട്ടിയ അവസരം മുതലെടുത്ത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്

ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Published

on

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസം അവസാനിക്കുമ്പോഴും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസില്‍ പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാള്‍ക്ക് കേസുമായി ബന്ധമില്ലെന്നും ഇയാള്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് ആക്രമണമുണ്ടായത്. ശരീരത്തില്‍ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അന്വേഷണത്തില്‍ ചില ചോദ്യങ്ങള്‍ ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു?ണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാള്‍ എങ്ങനെ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചു എന്നതില്‍ ഉത്തരമില്ല.

അക്രമി ആദ്യം കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റിലൂടെ ചാടി അകത്തു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചതോടെ സിസിടിവി ക്യാമറകള്‍ ഒഴിവാക്കി ഫയര്‍ എക്‌സിറ്റ് പടികള്‍ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കയറിയതും രക്ഷപ്പെട്ടതും എന്നാണ് സൂചന. ഖാന്റെ ഇളയ കുട്ടിയുടെ കുളിമുറിയില്‍ പ്രവേശിക്കാന്‍ അക്രമി രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് ഇയാള്‍ പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.

അക്രമിയെ ഖാനും മറ്റുള്ളവരും ചേര്‍ന്ന് കീഴടക്കിയശേഷം മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു. അതിനുശേഷം സെയ്ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ഗേറ്റില്‍ രണ്ട് ഗാര്‍ഡുകളും പിന്‍ ഗേറ്റില്‍ ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തില്‍ ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിലെ സുരക്ഷാ ഗാര്‍ഡുകള്‍ പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ അനുവദിക്കുമായിരുന്നെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടില്‍ ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാന്‍ ജോലിക്കാര്‍ വേണമെന്നതിനാലുമാണ് ആക്രമണം നടന്നയുടനെ കുടുംബം ഖാന്റെ മൂത്ത മകന്‍ ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയര്‍ടേക്കറിനൊപ്പം സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ കാറില്‍ പോകാതെ ഇബ്രാഹിം സെയ്ഫിനെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാര്‍ക്കിടയിലും കച്ചവടക്കാര്‍ക്കിടയിലും അക്രമിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. 

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല്‍ എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7435 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില തിരിച്ചിറങ്ങിയത്.  ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

News

ഇസ്രാഈലി നഗരങ്ങളിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി ഹൂതികള്‍

ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

Published

on

ഇസ്രാഈലിലെ മൂന്ന് നഗരങ്ങളില്‍ ഒന്നിലധികം റോക്കറ്റുകളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെതിരെ വീണ്ടും ആക്രമണം നടത്തിയതായും യെമനിലെ ഹൂതി സംഘം അറിയിച്ചു. ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.

ഗസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ ഞങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തി,’ ഹൂതി സൈനിക വക്താവ് യഹ്യ സരിയ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടി.വിയിലൂടെയായിരുന്നു പ്രസ്താവന. ഇസ്രാഈലില്‍ നഗരങ്ങളായ ടെല്‍ അവീവ്, അഷ്‌കെലോണ്‍ എന്നിവിടങ്ങളിലെ മറ്റ് സുപ്രധാന നഗരങ്ങളും തന്റെ സംഘം ലക്ഷ്യം വച്ചതായും വടക്കന്‍ ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലിനെതിരെ ഏഴാമത്തെ ആക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഗസയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയോ ഇനിയും യുദ്ധം ആരംഭിക്കുകയോ ചെയ്താല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിയ പറഞ്ഞു. ഇസ്രാഈലിനെ ഫലസ്തീനില്‍ നിന്നും പുറത്താക്കുന്നത് വരെ തന്റെ സംഘം ഹമാസിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയുടെ വടക്ക് ഭാഗത്തുള്ള അമ്രാന്‍ പ്രവിശ്യയിലെ ഹാര്‍ഫ് സുഫിയാന്‍ ജില്ലയിലെ ഹൂതി സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ചെങ്കടലില്‍ യു.എസ് നാവികസേന 5 വ്യോമാക്രമണങ്ങള്‍ നടത്തിയതായി പുലര്‍ച്ചെ ഹൂതി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രാഈല്‍ നഗരങ്ങള്‍ക്കും യു.എസ് വിമാനവാഹിനിക്കപ്പലിനും നേരെ ആക്രമണം ഉണ്ടായത്.

Continue Reading

Trending