Sports
ക്രിക്കറ്റ് മാന്യന്മാരുടെ കളി
ലോഡ്സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ പതിവ് കാഴ്ച നമ്മുക്ക് ഇംഗ്ലണ്ടിലെ ഒരു തെരുവുകളിലും കാണാന്‍ സാധിച്ചില്ല. കളി കാണാനെത്തിയ ആരാധകര്‍ മത്സര ശേഷം മാന്യമായി എഴുന്നേറ്റ് നിന്നു കൈയ്യടിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കാണുന്ന കാഴ്ച കുറച്ച് യുവാക്കള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കുന്നുണ്ട്. അവര്‍ക്കൊപ്പം പാകിസ്താന്റെ കൊടികള്‍ പാറുന്നുണ്ട് ഇന്ത്യയുടെ കൊടി പാറുന്നുണ്ട് ക്യാപ്റ്റന്‍ കോലിക്കായി ജയ് വിളിക്കുന്നുണ്ട്. അതിനെല്ലാം പുറമെ നമുക്ക് കാണാന്‍ സാധിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പലതരത്തിലുള്ള പ്രതിഷേധ ബോര്‍ഡുകള്‍. ഫലസ്തീന് വിഷയം മുതല്‍ ഇന്ത്യയിലെ പ്രശ്നങ്ങള്‍ വരെ ആ പ്രതിഷേധത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.
എന്നാലും ലോകകപ്പ് ഫൈനലിലെ ഇംഗ്ലീഷ് പാരമ്പര്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. കാത്ത് കാത്തിരുന്ന ലോകകപ്പ്, എന്നും ചരിത്രം കൈവിട്ട ലോകകപ്പ്, 1987 മുതല്‍ നിര്‍ഭാഗ്യം മാത്രം കൂടെയുള്ള ഇംഗ്ലണ്ട്. ഫുട്ബോള്‍ എടുത്താലും സമാന സ്ഥിതി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരുപിടി യുവതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ കലമുടച്ചു. ഇവിടെ ലോകകപ്പ് വന്നപ്പോള്‍ അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. ഇതിലും നല്ല അവസരം അവര്‍ക്ക് കിട്ടാനില്ലെന്ന്്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കുന്നു ഒരു ഇടവേളയില്‍ അല്പം നിറം മങ്ങിയെങ്കിലും വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി കിരീടം നേടുന്നു. അവര്‍ ഒരിക്കലും വീരവാതം മുഴക്കുന്നില്ല. പക്ഷെ അവര്‍ പറയാതെ മൈതാനത്ത് കാണിച്ചു തന്ന ചിത്രമുണ്ട്. ഞങ്ങള്‍ ഈ ലോകകപ്പിന് യോഗ്യരാണ്. ഫൈനലിലേക്ക് വരുമ്പോള്‍ ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും സെമിയില്‍ കിവീസിനോടും ഇന്ത്യ തോറ്റിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ടീമിനെയും തോല്‍പ്പിച്ച പാകിസ്താന് സെമിയിലേക്ക് പോലും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
അങ്ങിനെ ഒരു പാട് രസകരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അമ്പയറിങ്ങില്‍ പല ടീമുകളും പരാതിയുമായി കളംനിറഞ്ഞു. മഴ ചില മത്സരങ്ങള്‍ തടസ്സപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റ് മനോഹരമായി പുരോഗമിച്ചു. ഈ ലോകകപ്പിലെ മികച്ച ഓള് റൗണ്ടര്‍ അത് ഷാക്കിബ് തന്നെയാണ്. 600 റണ്‍സിനോടൊപ്പം നിരവധി വിക്കറ്റും ഈ താരം നേടിയിട്ടുണ്ട്. ഫൈനലിന്റെ മനോഹാരിത സ്റ്റോക്സിന്റെ ഇന്നിംങ്സായിരുന്നു. പൊട്ടിതെറിക്കുന്ന സ്റ്റോക്സ് നിര്‍ണായക സമയത്ത് ആ പൊട്ടിത്തെറി മറന്ന് മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഈ ലോകകപ്പ് എന്നും മനസ്സില്‍ നിലനില്ക്കും. അതിന്റെ കാരണം അത് അവരുടെ ജെന്റില്‍മാനിസം തന്നെയാണ്.
Sports
പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആഴ്സനല്‍ മുന്നില്‍; ചെല്‍സി പിന്നാലെ, കിരീടപ്പോരാട്ടം ചൂടുപിടിക്കുന്നു
മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ മുന്നിലെ ഇരുസ്ഥാനങ്ങള് ഇപ്പോള്‍ ആഴ്സനലിന്റെയും ചെല്‍സിയുടെയും കൈവശമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താളം തെറ്റിയതിനെ തുടര്‍ന്ന് ടേബിളില്‍ മുന്നിലെത്തിയതാണ് ചെല്‍സി എന്ന് എതിരാളികള്‍ പറയുന്നുണ്ടെങ്കിലും, അടുത്തിടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്ത് വിജയം കൊയ്തത് അവരുടെ ശക്തമായ തിരിച്ചുവരവ് വ്യക്തമാക്കുന്നു.
എന്നാല്‍ പോയിന്റ് നിലയില്‍ ചെല്‍സിയേക്കാള്‍ ഏറെ മുന്നിലാണ് ആഴ്സനല്‍. ആറു പോയിന്റിന്റെ ലീഡോടെ മുന്നില്‍ നില്ക്കുന്ന ഗണ്ണേഴ്സ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഈ മേല്‍ക്കോയ്മ നിലനിര്‍ത്തുമോ എന്നത് വലിയ ചര്‍ച്ചയാണ്.
അതേസമയം, കഴിഞ്ഞ ആഴ്ച ആഴ്സനല്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. 23-ന് ടോട്ടന്‍ഹാമിനെ 41 നും, തുടര്‍ന്ന് വെറും നാല് ദിവസംക്കുള്ളില് 27-ന് ബയേണ്‍ മ്യൂണിക്കിനെ 31 നും പരാജയപ്പെടുത്തിയതോടെ അവര്‍ മികച്ച ഫോമിലാണ്.
പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ആഴ്സനലും ചെല്‍സിയും തമ്മിലുള്ള അടുത്ത മത്സരം ലീഗ് ഭാവി നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ളതായാണ് കായികലോകത്തിന്റെ വിലയിരുത്തല്‍.
Sports
സഞ്ജുവിനും കേരളത്തിനും നിരാശ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനോട് 32 റണ്‍സ് തോല്‍വി
25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍.
ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. സല്മാന് നിസാര്‍ (18), അഖില്‍ സ്കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.
Sports
ഫിഫ അണ്ടര്‍-17 ലോകകിരീടം പോര്‍ച്ചുഗലിന്
പരിശീലകന് ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്.
ഫിഫ അണ്ടര്‍-17 ലോകകപ്പ് കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. ബെന്‍ഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാള്‍ ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയകഥയെഴുതിയത്. പരിശീലകന് ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പും സ്വന്തമാക്കിയത് അതിന്റെ തുടര്‍ച്ചയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്ട്രിയ ഉപവിജയികളായി തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം നേടി. ഈ ലോകകപ്പ് 48 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ആദ്യ എഡിഷന് ആയിരുന്നു.
അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയെത്തിയ പോര്‍ച്ചുഗല്‍, ഫൈനലിലും കൃത്യമായ പാസിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം കൈവശം വെച്ചു. 32ാം മിനിറ്റില്‍ വിങ്ങര്‍ ദുവാര്‍ട്ടെ കുന്‍ഹ നല്കിയ പാസ് സ്വീകരിച്ച കബ്രാള്‍ ഓഫ്സൈഡ് കെണി മറികടന്ന് പന്ത് വലയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ജപ്പാന്, ഇറ്റലി എന്നീ ശക്തരെ തോല്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്നുവെങ്കിലും, പോര്‍ച്ചുഗലിന്റെ പ്രതിരോധം അതിവിശ്വാസ്യതയോടെ എല്ലാതും ചെറുത്തു. മുഴുവന്‍ മത്സരവും ഓസ്ട്രിയന്‍ പ്രതിരോധത്തിന് നിരന്തര സമ്മര്‍ദ്ദമുണ്ടാക്കിയ മാറ്റിയസ് മൈഡ്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം നേടി. ‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരം, പോര്‍ച്ചുഗീസ് യൂത്ത് സിസ്റ്റത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണ്,’ എന്ന് പരിശീലകന് മാസെയ്സ് പ്രതികരിച്ചു. 1991ല്‍ സ്വന്തം മണ്ണില്‍ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനുശേഷം പോര്‍ച്ചുഗല്‍ ഉയര്‍ത്തുന്ന ആദ്യ ഫിഫ കിരീടമാണിത്. മുന്‍പ് നടന്ന മൂന്നാംസ്ഥാനം നിര്‍ണയ മത്സരത്തില്‍, ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 42ന് പരാജയപ്പെടുത്തി ഇറ്റലി വെങ്കലം നേടി.
-
india15 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment19 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india16 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

