Connect with us

Sports

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി

Published

on

ലോഡ്‌സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ പതിവ് കാഴ്ച നമ്മുക്ക് ഇംഗ്ലണ്ടിലെ ഒരു തെരുവുകളിലും കാണാന്‍ സാധിച്ചില്ല. കളി കാണാനെത്തിയ ആരാധകര്‍ മത്സര ശേഷം മാന്യമായി എഴുന്നേറ്റ് നിന്നു കൈയ്യടിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കാണുന്ന കാഴ്ച കുറച്ച് യുവാക്കള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കുന്നുണ്ട്. അവര്‍ക്കൊപ്പം പാകിസ്താന്റെ കൊടികള്‍ പാറുന്നുണ്ട് ഇന്ത്യയുടെ കൊടി പാറുന്നുണ്ട് ക്യാപ്റ്റന്‍ കോലിക്കായി ജയ് വിളിക്കുന്നുണ്ട്. അതിനെല്ലാം പുറമെ നമുക്ക് കാണാന്‍ സാധിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പലതരത്തിലുള്ള പ്രതിഷേധ ബോര്‍ഡുകള്‍. ഫലസ്തീന്‍ വിഷയം മുതല്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ വരെ ആ പ്രതിഷേധത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.

എന്നാലും ലോകകപ്പ് ഫൈനലിലെ ഇംഗ്ലീഷ് പാരമ്പര്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. കാത്ത് കാത്തിരുന്ന ലോകകപ്പ്, എന്നും ചരിത്രം കൈവിട്ട ലോകകപ്പ്, 1987 മുതല്‍ നിര്‍ഭാഗ്യം മാത്രം കൂടെയുള്ള ഇംഗ്ലണ്ട്. ഫുട്‌ബോള്‍ എടുത്താലും സമാന സ്ഥിതി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരുപിടി യുവതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ കലമുടച്ചു. ഇവിടെ ലോകകപ്പ് വന്നപ്പോള്‍ അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. ഇതിലും നല്ല അവസരം അവര്‍ക്ക് കിട്ടാനില്ലെന്ന്്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കുന്നു ഒരു ഇടവേളയില്‍ അല്‍പം നിറം മങ്ങിയെങ്കിലും വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി കിരീടം നേടുന്നു. അവര്‍ ഒരിക്കലും വീരവാതം മുഴക്കുന്നില്ല. പക്ഷെ അവര്‍ പറയാതെ മൈതാനത്ത് കാണിച്ചു തന്ന ചിത്രമുണ്ട്. ഞങ്ങള്‍ ഈ ലോകകപ്പിന് യോഗ്യരാണ്. ഫൈനലിലേക്ക് വരുമ്പോള്‍ ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും സെമിയില്‍ കിവീസിനോടും ഇന്ത്യ തോറ്റിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ടീമിനെയും തോല്‍പ്പിച്ച പാകിസ്താന് സെമിയിലേക്ക് പോലും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

അങ്ങിനെ ഒരു പാട് രസകരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അമ്പയറിങ്ങില്‍ പല ടീമുകളും പരാതിയുമായി കളംനിറഞ്ഞു. മഴ ചില മത്സരങ്ങള്‍ തടസ്സപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റ് മനോഹരമായി പുരോഗമിച്ചു. ഈ ലോകകപ്പിലെ മികച്ച ഓള്‍ റൗണ്ടര്‍ അത് ഷാക്കിബ് തന്നെയാണ്. 600 റണ്‍സിനോടൊപ്പം നിരവധി വിക്കറ്റും ഈ താരം നേടിയിട്ടുണ്ട്. ഫൈനലിന്റെ മനോഹാരിത സ്‌റ്റോക്‌സിന്റെ ഇന്നിംങ്‌സായിരുന്നു. പൊട്ടിതെറിക്കുന്ന സ്റ്റോക്‌സ് നിര്‍ണായക സമയത്ത് ആ പൊട്ടിത്തെറി മറന്ന് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഈ ലോകകപ്പ് എന്നും മനസ്സില്‍ നിലനില്‍ക്കും. അതിന്റെ കാരണം അത് അവരുടെ ജെന്റില്‍മാനിസം തന്നെയാണ്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending