Connect with us

kerala

ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എം പൊലീസ് സംഘം; ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്

പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനലുകളെ സംരക്ഷിക്കുന്നത് സി.പി.എം പൊലീസ് സംഘമാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരിക്കടത്ത്, ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്ക് സി.പി.എം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമാണ് കുടപിടിക്കുന്നതെന്നും അവരെ നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടിട്ടുള്ളതായി വിഡി സതീശന്‍ പറഞ്ഞു.

ഭരണപക്ഷം പൊലീസിലെയും പാര്‍ട്ടിയിലെയും ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അദേഹം ആരോപിച്ചു. മാഫിയാ സംഘങ്ങളുമായി സി.പി.എം നേതാക്കള്‍ക്കും പൊലീസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതും സി.പി.എം പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയ സംരക്ഷണയിലാണ്. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതാക്കളെയും അണികളെയും വിലക്കാന്‍ സി.പി.എം ഇനിയെങ്കിലും തയാറാകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വന്നു. ഈ സ്‌റ്റേഷനിലെ സി.ഐക്ക് സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ഏപ്രില്‍ മൂന്നിന് പ്രതിഷേധ സംഗമങ്ങള്‍

ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും.

Published

on

കോഴിക്കോട്: ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും. പ്രതിഷേധ സംഗമങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രതിഷേധ സംഗമം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമും തിരുവനന്തപുരത്ത് അസംബ്ലി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീറും ഉദ്ഘാടനം നിര്‍വ്വഹിക്കും.

മുസ്ലിംലീഗ് ഭാരവാഹികളും ജനപ്രതിനിധികളും പോഷക ഘടകം ഭാരവാഹികളുമാണ് പ്രതിഷേധ സംഗമങ്ങളില്‍ പങ്കെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്തും എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നുള്ളവര്‍ നെടുമ്പാശ്ശേരിയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നിലും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രതിനിധികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നിലും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

Continue Reading

kerala

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വന്‍മരം വീഴുകയായിരുന്നു.

Published

on

ആലപ്പുഴ ചെങ്ങന്നൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സര്‍ക്കാര്‍ യു.പി സ്‌കൂളിലാണ് അപകടം. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാര പരിക്കേറ്റു. ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വന്‍മരം വീഴുകയായിരുന്നു.

നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും മരം മുറിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

 

 

Continue Reading

kerala

സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ പ്രസ്താവന: ഒടുവില്‍ പരാതി കോണ്‍ഗ്രസില്‍നിന്ന്

വിഷയത്തില്‍ സിപിഎം നേതാക്കള്‍ കേസ് നല്‍കാന്‍ തയ്യാറാകാത്തിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Published

on

സിപിഎം വനിതാ നേതാക്കള്‍ക്കെതിരെ ബിജെപി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് വീണ എസ് നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയത്തില്‍ സിപിഎം നേതാക്കള്‍ കേസ് നല്‍കാന്‍ തയ്യാറാകാത്തിരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ബിജെപി അധ്യക്ഷന്‍ സുരേന്ദ്രന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. വനിതാ കമ്മീഷനും ഡിജിപി ക്കും പരാതി കൈമാറിയിട്ടുണ്ട്.

Continue Reading

Trending