Connect with us

kerala

‘മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി’: മാന്യതയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം: പി.എം.എ സലാം

Published

on

മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളിൽനിന്ന് കോടികൾ കൈക്കൂലി വാങ്ങിയതായി തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ മാന്യതയുണ്ടെങ്കിൽ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാജിവെക്കുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. ഡ്രൈ ഡേ ഒഴിവാക്കിയും ബാർ സമയം 11ൽനിന്ന് 12 വരെ ആക്കിയും ഐ.ടി പാർക്കുകളിൽ മദ്യശാലകൾ അനുവദിച്ചും ഡോർ ഡെലിവറി ഏർപ്പെടുത്തിയും കേരളത്തെ മദ്യത്തിൽ മുക്കുകയാണ് ഇടത് സർക്കാർ. അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്.

മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നൽകണമെന്നാണ് പുറത്തായ ശബ്ദരേഖയിൽ പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വർദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയിൽ മുക്കാനാണ് സർക്കാർ നീക്കം. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാർ കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളിൽ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം.- പി.എം.എ സലാം ആവശ്യപ്പെട്ടു. ഇടത് ഭരണത്തിൽ സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

വാഹനത്തിന് മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

Published

on

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് (19) മര്‍ദനമേറ്റത്. വാഹനത്തിന് മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

പിക്കപ്പ് വാനിലെത്തിയവര്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ഒരു മണിക്കൂറോളം മര്‍ദിച്ചുവെന്നാണ് ആരോപണം. മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അതേസമയം, മദ്യപിച്ചെത്തിയ യുവാവ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പിക്കപ്പ് വാഹനത്തിന്റെ ഉടമകള്‍ ആരോപിക്കുന്നു. യ്രുവാവ് വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നും കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നുവെന്നും ആരോപണമുണ്ട്. തുടര്‍ന്ന് വാഹന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ ഷിബു ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന് മുന്നിലേക്ക് വീണ യുവാവിനെ ഒരു കാരണവുമില്ലാതെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിക്കുകയായിരുന്നു. കൈകെട്ടിയിട്ട ശേഷമായിരുന്നു ഷിബുവിനെ ഇവര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ടും മര്‍ദിച്ചതായി പിതാവ് പറയുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

ക്ഷേത്രോത്സവത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്.

Published

on

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. രാഷ്ട്രീയ സാമുദായിക സംഘടനയുടെ കൊടി തോരണങ്ങള്‍ ക്ഷേത്ര പരിസരത്ത് കെട്ടിയതിലും വീഴ്ച പറ്റിയെന്നും കണ്ടെത്തിയതോടെ ദേവസ്വം ബോര്‍ഡ് കടുത്ത നടപടി സ്വീകരിക്കുകയായികരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതും, രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുണ്ട്.

ഈ ഉത്തരവ് ലംഘിക്കുന്ന തരത്തിലുള്ള സംഭഊവങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ വിപ്ലവഗാനം പാടിയതും വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ ഗായകന്‍ അലോഷിക്കെതെരെയും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending