Connect with us

Culture

ഡോ. ഖഫീല്‍ഖാനെ വേട്ടയാടി വീണ്ടും യോഗിയുടെ പൊലീസ്; അറസ്റ്റു ചെയ്തത് 9 വര്‍ഷം മുമ്പുള്ള കേസില്‍

Published

on

ലക്‌നോ: ഗൊരഖ്പൂര്‍ ശിശുമരണ സംഭവത്തില്‍ പ്രസിദ്ധിനേടി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒമ്പതു വര്‍ഷം മുമ്പുള്ള കേസിലാണ് ഖഫീല്‍ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ബഹളം വെച്ചെന്നാരോപിച്ച് ഖഫീല്‍ഖാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് ഒമ്പതു വര്‍ഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി വീണ്ടും അറസ്റ്റ് ചെയ്തത്.

കേസില്‍ ഖഫീല്‍ ഖാനെയും സഹോദരന്‍ അദീല്‍ ഖാനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ കാലത്ത് വീട്ടിലെത്തി ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മുസാഫര്‍ ആലം എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്ഘട്ട് പൊലീസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒമ്പതു വര്‍ഷത്തിനു ശേഷം അറസ്റ്റ്. വ്യാജ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ഉപയോഗിച്ച് തന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി ഇതുവഴി 84 ലക്ഷം രൂപയുടെ കൈമാറ്റം നടത്തിയെന്നായിരുന്നു മുസാഫര്‍ ആലത്തിന്റെ പരാതിയെന്ന് പൊലീസ് അവകാശപ്പെടുന്നു. ഖഫീല്‍ ഖാന്‍ അന്ന് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്നു.

സീനിയര്‍ പൊലീസ് സൂപ്രണ്ട് സലഭ് മാഥൂരിന്റെ നിര്‍ദേശത്തെതുടര്‍ന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിനയ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഖഫീല്‍ഖാനെ അറസ്റ്റു ചെയ്തത്.

ഓക്‌സിജന്‍ ലഭിക്കാതെ ഗോരഖ്പൂര്‍ ആസ്പത്രി ഐ.സി.യുവില്‍ കൂട്ട ശിശുമരണം നടന്നപ്പോള്‍, സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് ഖഫീല്‍ ഖാനെ ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. ആദിത്യനാഥ് സര്‍ക്കാറും ബി.ജെ.പിയും ലോകത്തിനു മുന്നില്‍ നാണം കെട്ടതോടെ ഖഫീല്‍ഖാനെതിരെ പകപോക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി എന്നതുള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച് ഖഫീല്‍ഖാനെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് സുപ്രീംകോടതി ഇടപെട്ട് ജാമ്യം അനുവദിക്കുകയായിരുന്നു.

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്. ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.41 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്‌റാനി പറഞ്ഞു.

റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്.

ഉംറ തീര്‍ത്ഥാടകര്‍ തങ്ങളുടെ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാര്‍ത്ഥനക്കൊപ്പം പെയ്ത നേര്‍ത്ത മഴ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെയും നനയിച്ചു. തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.

ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Trending