kerala
ഭക്ഷ്യസാധനങ്ങള്‍ക്ക് ജി.എസ്.ടി ഈടാക്കില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഉത്തരവിറക്കിയില്ല; വി.ഡി സതീശന്
കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്രത്തിന്റെയോ റെയില്‍വെയുടെയോ അനുമതിയോ ഡി.പി.ആറോ അലൈന്‍മെന്റോ ഇല്ലാതെ എന്തിനാണ് ഭൂമി ഏറ്റെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജപ്പാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കി, ഏറ്റെടുക്കുന്ന ഭൂമി ഈട് നല്കി വന്‍തുക വായ്പ എടുക്കുന്നതിലൂടെയുള്ള അഴിമതി മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അനാവശ്യമായ ധൃതിയാണ് സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടിയത്. ഈ അനാവശ്യ ധൃതി അഴിമതി ലക്ഷമിട്ടുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പ്രകൃതി ദുരന്തം വിളിച്ച് വരുത്തിന്നതിനൊപ്പം കേരളത്തെ ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഒരു കാരണവശാലും സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യസാധനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന് ആദ്യമായി നിയമസഭയില്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. ജി.എസ്.ടി തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ജി.എസ്.ടി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്നുവരെ ജി.എസ്.ടി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയില്ല. ഇവര്‍ എന്താ ഭരിക്കാന്‍ മറന്നു പോയോ? ജി.എസ്.ടി ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ജി.എസ്.ടി ഈടാക്കുമെന്ന് അറിയാത്തവരാണോ ധനമന്ത്രിയും ധനവകുപ്പും? ഇത്രയും ദിവസം വാങ്ങിയ ജി.എസ്.ടിക്ക് ആര് ഉത്തരം പറയും. കേന്ദ്ര നോട്ടിഫിക്കേഷന്‍ പുറത്ത് വന്നതിന് ശേഷമാണ് മുഖ്യമന്ത്രി കത്തയച്ചത്. അതിന് എന്ത് പ്രസക്തിയാണുള്ളത്? തീരുമാനിച്ചിട്ടും നടപ്പാക്കാനുള്ള കാര്യക്ഷമതയില്ലാത്ത സര്‍ക്കാരാണിത്. നേരത്തെയും ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുണ്ട്. മൂന്നു മാസത്തേക്ക് വാഹനനികുതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഉത്തരവ് ഇറക്കിയില്ല. ഇതോടെ മോട്ടോര്‍വാഹന വകുപ്പ് നികുതി അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി. പിന്നെയും രണ്ട് മാസം കഴിഞ്ഞാണ് ഉത്തരവ് ഇറക്കിയത് അദ്ദേഹം ഓര്‍മിപ്പിച്ചു.
മാധ്യമം ദിനപത്രം യു.എ.ഇയില്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞില്ലെന്നും മോശമായിപ്പോയെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ജന്മമായി ജലീല്‍ മാറിയെന്നത് സങ്കടകരമാണ്. പ്രോട്ടോകോള്‍ ലംഘിച്ച് നടത്തിയ ഗൗരവതരമായ കാര്യം ജലീലിനോട് ചോദിക്കാന്‍ പോലും സൗകര്യം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ജലീല്‍ ലോകായുക്തയെ അധിക്ഷേപിച്ചതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരാണെന്ന് പൊലീസിന് അറിയാം. പക്ഷം അവരുടെ കൈകള്‍ വരിഞ്ഞുകെട്ടിയിരിക്കുകയാണ്. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിട്ടാല്‍ ആരാണ് ചെയ്തതെന്ന് വ്യക്തമാകും. ഇപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.എം ഓഫീസ് അടിച്ചു തകര്‍ത്തല്ലോ? എന്നിട്ട് എന്താണ് കേസെടുക്കാത്തത്? ഇതൊക്കെ പാര്‍ട്ടിയില്‍ തന്നെ ഒത്തുതീര്പ്പാക്കുകയാണോ? സിപി.എം സ്വന്തമായി കോടതിയും പൊലീസ് സ്റ്റേഷനും ആരംഭിച്ചിരിക്കുകയാണോ? എ.കെ.ജി സെന്റര്‍ ആക്രമിച്ചത് ആരാണെന്ന് നാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയാം. എ.കെ.ജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസ് ആണെന്ന് പറഞ്ഞ ഇ.പി ജയരാജനെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം. ജയരാജന്റെ പ്രസ്താവനയെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു അദ്ദേഹം പറഞ്ഞു.
ഓണക്കിറ്റ് കൊടുക്കുന്നത് ജനങ്ങള്‍ക്ക് സഹായകമാകും. അത് സര്‍ക്കാര്‍ നല്കുന്ന ഒദാര്യമൊന്നുമല്ല. നികുതിപ്പണം കൊണ്ടു തന്നെയാണ് കിറ്റ് കൊടുക്കുന്നത്. നേരത്തെ കിറ്റ് വിതരണം നടത്തിയതിനുള്ള പണം നല്‍കിയിട്ടില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെട്ടിട്ടുണ്ട്. അവരുടെ കുടിശിക കൂടി കൊടുത്തു തീര്‍ത്താല്‍ കിറ്റ് വിതരണം കൂടുതല്‍ കാര്യക്ഷമമാകും.
കോണ്‍ഗ്രസ് ആള്‍ക്കൂട്ടമല്ല. അച്ചടക്കമുള്ള സംഘടനായാണ്. അതിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് സംസ്ഥാനത്ത് വളര്‍ച്ചയില്ലെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. ശക്തമായ പ്രതിപക്ഷമായി യു.ഡി.എഫ് മാറിയെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും ബി.ജെ.പി മതവിഭഗങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതിനെതിരെ ജാഗരൂഗരായി ഇരിക്കണമെന്നും വിലയിരുത്തിയിട്ടുണ്ട്. കൊടകര കള്ളപ്പണകേസും സ്വര്‍ണക്കടത്ത് കേസും ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കി. ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ലാവലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കപ്പെടുന്നതും സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താത്തതും.
പത്രപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശരിയായ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. തുടക്കം മുതല്‍ക്കെ ശ്രീറാമിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി അധികാരമുള്ളൊരു പദവിയിലേക്ക് നിയമിക്കുന്നത്. ആ നിയമനത്തിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്. കേസ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട ആളായതു കൊണ്ടാണ്. അതുകൊണ്ടു തന്നെയാണ് കളക്ടറായി നിയമിച്ചതും അതിനെ ന്യായീകരിക്കുന്നതും. പത്രപ്രവര്‍ത്തക യൂണിയന് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളുടെ മനസ് തേങ്ങിയ ഒരു സംഭവമാണ് കെ.എം ബഷീറിന്റെ മരണം. അതൊന്നും കേരളം മറന്നിട്ടില്ല. കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ അനൗചിത്യമുണ്ട് അദ്ദേഹം കൂട്ടിചേര്‍ത്തു.
kerala
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.
kerala
‘ഞങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു’; മനസ് നിറഞ്ഞ് വോട്ട് ചെയ്ത് അന്തേവാസികള്‍
വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.
എസ്. സുധീഷ്കുമാര്‍
കൊച്ചി: ഇടുക്കികാരി ഏലികുട്ടിയും കോട്ടയത്തുകാരന് ജോസും തിരുവനന്തപുരത്തുകാരി മറിയാമ്മയും തൃശൂരില്‍ നിന്നുള്ള സിസിയും വോട്ട് ചെയ്തത് ഒരു ബൂത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ് ബൂത്തിലെത്തിയപ്പോള്‍ ഇവര്‍ മനസിലെ നോമ്പരങ്ങള്‍ മറന്നു. അലങ്കരിച്ച ബൂത്തും തിരക്കും കണ്ടപ്പോള്‍ മനസില്‍ ആവേശം അലതല്ലി. സ്വന്തം നാടും തെരഞ്ഞെടുപ്പും മനസിലേക്കോടിയെത്തി. ഓര്‍മകളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ എല്ലാവരുടെയും മനസ് ഒന്നിടറി, എങ്കിലും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ബൂത്തിലേക്ക്. വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.
80 അന്തേവാസികളാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സിലുള്ളത്. കുടുംബത്തിലെ വിഷമതകളെ തുടര്‍ന്നാണ് വിവിധ നാടുകളില്‍ നിന്നായി പലരും പല വര്‍ഷങ്ങളിലായി പ്രൊവിഡന്‍സില്‍ എത്തിയത്. 1937ല്‍ ആരംഭിച്ച പ്രൊവിഡന്‍സില്‍ എത്തിച്ചേരുന്നവരെയെല്ലാം സ്ഥാപനം ഉള്‍പ്പെടുന്ന കോര്പ്പറേഷന് ഡിവിഷന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ കോട്ടയത്തു നിന്നെത്തിയവരും തൃശൂരില്‍ നിന്നെത്തിയവരും മലബാറില്‍ നിന്നെത്തിയവരും കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാരായി. സ്റ്റാഫുകളും അന്തേവാസികളും അടക്കം നൂറിന് അടുത്ത് വോട്ട് പ്രൊവിഡന്‍സ് ഹോമിലുണ്ട്. എന്നാല്‍, 48 അന്തേവാസികള്‍ മാത്രമാണ് ഇന്നലെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരെയും ശാരീരിക അവശതകള്‍ തളര്‍ത്തി കളഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ കാണാനെത്തിയിരുന്നതായി കോട്ടയം സ്വദേശിയായ ജോസ് പറഞ്ഞു. ‘വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് അവശതകള്‍ ഉണ്ടെങ്കിലും പോളിങ് സ്റ്റേഷനിലെത്തിയത്’-ജോസ് പറഞ്ഞു.
വോട്ടിനാണെങ്കിലും പുറത്തേക്കിറങ്ങാനായതിന്റെ സന്തോഷം ഏലിക്കുട്ടിയുടെയും സിസിലിയുടെയും മുഖത്തു കാണാമായിരുന്നു. ആളുകളെ കണ്ടതോടെ പലരുടെയും മുഖം വിടര്‍ന്നു. രാവിലെ 10 മണിയോടെ മദര്‍ സുപ്പീരിയര്‍ മേരി പോളിന്റെയും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെയും കൈപിടിച്ച് ഓരോരുത്തരായി പോളിങ് സ്റ്റേഷനിലേക്കെത്തി. പലര്‍ക്കും അവശതയുണ്ടായിരുന്നു. ചിലര്‍ ക്യൂവില്‍ നിന്നു. ചിലരാവട്ടെ പോളിങ് സ്റ്റേഷനില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നു. ഓരോരുത്തരുടെയും സമയമെത്തിയപ്പോള്‍ കൃത്യതയോടെ ഒപ്പിട്ടും വിരല്‍ പതിപ്പിച്ചും വോട്ട് ചെയ്തു. മുന്‍പും ഇലക്ട്രോണിക് മെഷീനില്‍ വോട്ട് ചെയ്തിരുന്നതിനാല്‍ ആര്‍ക്കും ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവര്‍ 12 മണിയോടെ വോട്ട് ചെയ്തു മടങ്ങിയത്. ഇവര്‍ക്കൊപ്പം മദര്‍സുപ്പീരിയര്‍ മേരി പോളും സിസ്റ്റര്‍ ജെബിയും വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് അന്തേവാസികളെയെല്ലാം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന ഹൗസ് ഓഫ് പ്രൊവിഡന്‍സ് അന്തേവാസികളായ 89കാരി കൊച്ചുത്രേസ്യ ജോര്‍ജും,ഏലിക്കുട്ടിയും, ത്രേസി ചിക്കുവും.
kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,945 രൂപയും പവന്റെ വില 95,560 രൂപയായി. 18 കാരറ്റില്‍ ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9,825 രൂപയും 14 കാരറ്റില്‍ ഗ്രാമിന് 50 രൂപ കൂട്ടി 7,650 രൂപയായി.
വെള്ളിയുടെ വില ഗ്രാമിന് 195 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്. ട്രോയ് ഔണ്‍സിന് 0.45% വര്‍ധനവോടെ ഇന്നത്തെ വില 4,207.57 ഡോളര്‍. ഇന്ന് മാത്രം 18.69 ഡോളര്‍ ഉയര്‍ന്നതായി വിപണി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറവുണ്ടായപ്പോള്‍, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ, പവന് 480 രൂപ കുറവുണ്ടായി. ഇതോടെ ഗ്രാമിന് 11,865 രൂപയും പവന് 94,920 രൂപയും ആയിരുന്നു.
18 കാരറ്റില്‍ 45 രൂപ കുറച്ച് 9,760 രൂപയും, 14 കാരറ്റില്‍ 40 രൂപ കുറച്ച് 7,600 രൂപ എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധനവോടെ വില 11,930 യില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നിരുന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപയായിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് വരെ കുറയ്ക്കും എന്ന പ്രതീക്ഷയും, വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ നടത്തുന്ന സ്വര്‍ണം വാങ്ങലിലെ വര്‍ധനയും ആഗോള വിപണിയില്‍ വില ഉയരാന്‍ പ്രധാന കാരണങ്ങളാകുന്നു.
ഈ പ്രവണത തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 5,000 ഡോളര്‍ കടക്കും എന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ പവന് വില ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala18 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala12 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india17 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala13 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

