kerala
എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവം നഗരസഭയിൽ കോൺഗ്രസിന് പ്രഥമ വനിതാ ചെയർപേഴ്സൺ
ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു.
പിറവം നഗരസഭാ അധ്യക്ഷ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. ധാരണപ്രകാരം സി.പി.എമ്മിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സി.പി.ഐക്ക് അധ്യക്ഷ സ്ഥാനം കൈമാറുന്നതിനായി വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിലാണ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്.
ഇടതുമുന്നണിക്ക് നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഇടത് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അധ്യക്ഷസ്ഥാനത്തേക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു. ഇതിലൂടെയാണ് കോണ്‍ഗ്രസിലെ ജിന്‍സി മാത്യുവിന് അധ്യക്ഷ സ്ഥാനം ലഭിച്ചത്.
27 അംഗ സമിതിയില്‍ ഇടത് മുന്നണിക്ക് 14ഉം യു.ഡി.എഫിന് 13ഉം അംഗങ്ങളാണുള്ളത്. ആദ്യ 3 വര്‍ഷം ചെയര്മാന് സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ട് കൊല്ലം സി.പി.ഐയ്ക്കും എന്ന ധാരണയിലാണ് ഇടത് മുന്നണി പിറവം നഗരസഭാ ഭരണം തുടങ്ങിയത്. ഉപാധ്യക്ഷ സ്ഥാനം സിപിഎം അംഗത്തിനായിരിക്കും.
അത് 5 വര്‍ഷവും തുടരുമെന്നാണ് വ്യവസ്ഥ. ഇടത് മുന്നണിയിലെ ധാരണ പ്രകാരം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് (സി.പി.എം) സി.പി.ഐയ്ക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം കൈമാറാനായി രാജിവച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച പുതിയ അധ്യക്ഷയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടന്നത്.
മുന്നണി ധാരണ പ്രകാരം സിപിഐ അംഗം അഡ്വ. ജൂലി സാബു ഇടത് സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വേട്ടെടുപ്പില്‍ ഇടത് അംഗം ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തെങ്കിലും ബാലറ്റിന്റെ മറുവശത്ത് പേരെഴുതി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവരുടെ വോട്ട് അസാധുവായത്.
പിന്നാലെ അധ്യക്ഷയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് നടത്തി. ഇത്തവണ ഭാഗ്യം യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജിന്‍സി മാത്യുവിനൊപ്പം നിന്നു. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് ചെയര്മാന് നയിക്കുന്ന ഭരണസമിതിയ്ക്ക് കളമൊരുങ്ങി.
kerala
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
മലാക്ക കടലിടുക്കില്‍ സെന്യാര് ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്‍ ‘സിംഹം’ എന്നര്‍ത്ഥമുള്ള ഈ പേര് നല്‍കിയത് യുഎഇയാണ്. 2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.
ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കര കയറി തുടര്‍ന്ന് കിഴക്കോട്ട് നീങ്ങി ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉടന്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ഈ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

