X

തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്‌കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചുള്ളിക്കാടിന്റെ പ്രസ്താവന.

കേരളജനതയ്ക്കും അധികാരികള്‍ക്കും സമര്‍പ്പിക്കുന്ന അപേക്ഷ.

1) സ്‌കൂളുകളിലും കോളെജുകളിലും സര്‍വകലാശാലകളിലും എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും എന്റെ രചനകളെ ഒഴിവാക്കണം.

2) എന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്.അക്കാദമിക് ആവശ്യങ്ങള്‍ക്ക് എന്റെ കവിതയെ ദുര്‍വിനിയോഗംചെയ്യരുത്.

കാരണങ്ങള്‍.

1) അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കുകൊടുത്ത് വിദ്യാര്‍ത്ഥികെളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നതബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
2) മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം,ജാതി,രാഷ്ട്രീയസ്വാധീനം,സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകരായി നിയമിക്കുന്നു.
3) അബദ്ധപ്പഞ്ചാം ഗങ്ങളായ മലയാളപ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണബിരുദം നല്‍കുന്നു.

chandrika: