Connect with us

gulf

ആഗോള സമ്മേളനങ്ങള്‍ക്കുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ

പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും.

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക രാജ്യങ്ങള്‍ക്കിടയില്‍ ആഗോള സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ. ടൂറിസം വ്യവസായങ്ങള്‍ക്കായുള്ള ലോകത്തെ മുന്‍നിര വ്യാപാര പ്രദര്‍ശനങ്ങളിലൊന്നായ ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023-ല്‍ ആണ് ഖത്തര്‍ ടൂറിസം നേതൃത്വത്തിലുള്ള പവലിയനുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലയിലുള്ള പതിനഞ്ചോളം കമ്പനികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പങ്കെടുത്തു.

പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും. ലോകോത്തരമായ അടിസ്ഥാന വികസന സൗകര്യങ്ങളാണ് ഖത്തറില്‍ ഉള്ളത്. കൂടാതെ അത്യന്താധുനികമായ സജ്ജീകരണങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളും ഹാളുകളും ഹോട്ടലുകളും ലഭ്യമാണ്. ക്രൂയിസ് ടൂറിസം രംഗത്തുള്‍പ്പെടെ വിനോദസഞ്ചാര മേഖലയിലും ഈയ്യിടെ വന്‍കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തിയത്. ഈ വര്‍ഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനം കൂടിയാണ് ദോഹ. ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023- പ്രദര്‍ശനം ഖത്തര്‍ ടൂറിസത്തിന് അവരുടെ ഏറ്റവും പുതിയ ഓഫറുകളും ഉത്പ്പന്നങ്ങളും വിവിധ സേവനങ്ങളും വ്യത്യസ്ത രാജ്യങ്ങളിലെ വ്യവസായ പ്രൊഫഷണലുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി മാറി.

ഖത്തര്‍ എയര്‍വേയ്‌സ്, ദി റിറ്റ്‌സ് കാള്‍ട്ടണ്‍ ദോഹ, ഷാര്‍ഖ് വില്ലേജ്, എസ്.പി.എ, ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അറേബ്യന്‍ അഡ്വഞ്ചേഴ്‌സ്, തൗഫീഖ് ഹോളിഡേയ്‌സ്, 365 ഖത്തര്‍ അഡ്വഞ്ചേഴ്‌സ്, പെനിന്‍സുല കോംപാസ് ടൂറിസം, ജസ്റ്റ് അസ് ആന്റ് ഓട്ടോ, ഷെരാട്ടണ്‍ ദോഹ റിസോര്‍ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടല്‍, ദി സെന്റ് റീജിസ് ദോഹ, വാള്‍ഡ്രോഫ് അസ്റ്റോറിയ ലുസൈല്‍ദോഹ, ഇന്‍ര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്റ് സ്പാ തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്.

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending