kerala
വ്യാജ സീലും, ഒപ്പും ചമച്ച് ധനകാര്യ വിഭാഗം മേധാവിയായ ഡോ.ടി പ്രദീപ് കുമാറിന് വിസിയുടെ അധിക ചുമതല
മുന്‍ എസ് എഫ് ഐ നേതാവും കാര്‍ഷിക സര്‍വ്വകലാശാലയിലെ സി പി എം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് കെ എ യു നേതാവുമാണ് പ്രദീപ് കുമാര്‍.മുഖ്യമന്ത്രിയുടെ നാട്ടുകാരനുമാണ്

കാര്‍ഷിക സര്‍വ്വകലാശാലാ ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീലും വ്യാജ ഒപ്പും ചമച്ച് ധനകാര്യ വിഭാഗം മേധാവിയായ കംപ്ട്രോളര്‍ക്ക് നല്‍കിയയെന്ന ആരോപണത്തില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്ന പച്ചക്കറി വിഭാഗം മേധാവി ഡോ.ടി പ്രദീപ് കുമാറിന് കുഫോസ് (കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വകലാശാല) തത്കാലിക വിസിയുടെ അധിക ചുമതല. മുന്‍ എസ് എഫ് ഐ നേതാവും കാര്‍ഷിക സര്‍വ്വകലാശാലയിലെ സി പി എം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓര്ഗനൈസേഷന് ഓഫ് കെ എ യു നേതാവുമാണ് പ്രദീപ് കുമാര്‍.മുഖ്യമന്ത്രിയുടെ നാട്ടുകാരനുമാണ്.
2018ലാണ് ഡോ. പ്രദീപ് കുമാര്‍ അന്നത്തെ ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീല്‍ നിര്‍മ്മിക്കുകയും കള്ള ഒപ്പിടുകയും ചെയ്തത്.തുടര്‍ന്ന് സര്‍വ്വകലാശാലാ പ്ലാനിംഗ് ഡയറക്ടറായിരുന്ന ഡോ പ്രദീപ് കുമാറിനെ മുന്‍ വി സി ഡോ.ആര് ചന്ദ്രബാബു ആ സ്ഥാനത്തു നിന്നും മാറ്റി.വി സി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മാസങ്ങളോളം ഫയല്‍ പൂഴ്ത്തി വെച്ചു. ഡോ.ബി അശോക് വിസി യുടെ ചുമതല ഏറ്റെടുത്തതോടെ ഈ വിഷയം ശ്രദ്ധയില്‍ പെട്ടു .തുടര്‍ന്ന് ഈ വര്‍ഷം മെയ് മാസത്തിലാണ് അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയത്.
കേരള സര്‍വ്വകലാശാലയുടെ വെള്ളാനിക്കര കോളേജ് ഓഫ് ക്ലൈമറ്റ്ചേഞ്ച് ആന്‍ഡ് എന്വിറോണ്മെന്റല് സയന്‍സ് കോളേജ് ഡീന്‍ ഡോ പി ഒ നമീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കമ്മറ്റി ഇതു വരെ അന്വേഷണം പൂര്‍ത്തിയാക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.
പച്ചക്കറി ശാസ്ത്ര വിഭാഗത്തിലെ ഗവേഷണ പദ്ധതിയുടെ ഫണ്ട് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഡോ.പ്രദീപ് കുമാര്‍ കംപ്ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു .ഗവേഷണ വിഭാഗം ഡയറക്ടറുടെ ശുപാര്‍ശയോടെയാണ് ഈ അപേക്ഷ നല്‍കേണ്ടിയിരുന്നത്. ഇതിന് ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണാനുമതിയും വേണം.എന്നാല്‍ പകരം ഗവേഷണ വിഭാഗം ഡയറക്ടറുടെ വ്യാജ സീല്‍ നിര്‍മ്മിച്ച് വ്യാജ ഒപ്പിട്ട് റെക്കമെന്‍ഡഡ് ആന്‍ഡ് ഫോര്‍വേഡഡ് എന്ന് വ്യാജ ശുപാര്‍ശ നല്‍കുകയായിരുന്നു. കംപ്ട്രോളര്‍ ഫണ്ട് വകമാറ്റാന്‍ അനുമതിയും നല്കി.തന്റെ പേരില്‍ വ്യാജ സീലും വ്യാജ ഒപ്പും ചമച്ചത് കണ്ടെത്തിയ ഗവേഷണ വിഭാഗം ഡയറക്ടര്‍ വിഷയം അന്നത്തെ വിസി യുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
പച്ചക്കറി കൃഷി വിദഗ്ദനായ ഡോ പ്രദീപിന് ഫിഷറീസിലും ആനിമല്‍ സയന്‍സിലും ഒരു വൈദഗ്ദ്യവുമില്ല.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലും വെറ്ററിനറി സര്‍വ്വകലാശാലയിലും ബന്ധപ്പെട്ട വിഷയങ്ങളില്‍ 10 വര്‍ഷം സേവന പരിചയമുള്ള പ്രൊഫസര്‍മാര്‍ ലഭ്യമായിട്ടും വ്യാജ സീലും ഒപ്പും ചമച്ച പ്രൊഫസര്‍ക്കു തന്നെ കുഫോസ് വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയതിനു പിന്നില്‍ രാഷട്രീയം മാത്രമാണ്.
kerala
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
kerala
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം

kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്