Connect with us

More

ഓര്‍മകള്‍ പൂത്തു നിന്നു; ഇ. അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു

Published

on

 

കണ്ണൂര്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു. ഹംദര്‍ദ് സര്‍വ്വകലാശാല കണ്ണൂര്‍ ക്യാമ്പസില്‍ പി.എ ഫൗണ്ടേഷന്‍ നടത്തിയ ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനത്തിലാണ് കണ്ണൂരിന്റെ ശബ്ദം വീണ്ടും ഉയര്‍ന്നത്.
രാജ്യാന്തര വിഷയങ്ങള്‍ ഉയര്‍ന്ന നിലവാരത്തോടെ അവതരിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഇ. അഹമ്മദിന്റെ ഓര്‍മയ്ക്ക് ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് മാതൃക ഐക്യരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. ഒമാനിലെ അല്‍ഗുബ്ര ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെയാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമുള്ള പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്നുള്ള300 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടി ഇന്നും തുടരും.
ഇ.അഹ്മദിന്റെ മകന്‍ റഹീസ് അഹമ്മദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രമുഖ വ്യവസായി ഡോ: പി മുഹമ്മദലി ഇ.അഹമ്മദിനെ അനുസ്മരിച്ചു. നാലുപതിറ്റാണ്ടിലധികം പാര്‍ലിമെന്റില്‍ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന അഹമ്മദിന്റെ സ്മരണകളുയര്‍ത്തി ‘വിശ്വ പൗരന്‍’ ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇ.അഹമ്മദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഗോപീനാഥ് രവീന്ദ്രന്‍ ഡോ: പി മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു. വിദേശ കാര്യ സെക്രട്ടറി അനില്‍ വാധ്വ, പി.എ ഫൗണ്ടേഷന്‍ ചെയര്‍മാനും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് വികസന കോര്‍പ്പറേഷന്‍ എം.ഡിയുമായ പി.എം മുഹമ്മദ് ഹനീഷ്,
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കെ.സി ജോസഫ് എം.എല്‍.എ, കെ.എം ഷാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ് അഡ്വക്കറ്റ് പി.മഹമൂദ് ഡോ.ടി.പി മമ്മൂട്ടി, നൗഷാദ് പങ്കെടുത്തു.
ഹംദര്‍ദ് സര്‍വകലാശാല, ഏഴിമല നേവല്‍ അക്കാദമി എന്നിവ ഒരുക്കുന്ന പ്രദര്‍ശനവും ഇ.അഹമ്മദ് ജീവിതയാത്ര പ്രദര്‍ശനവും കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ലോക സമാധാനം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ആരോഗ്യം, മനുഷ്യാവകാശം, വിവര സാങ്കേതിക വിദ്യ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇന്ന് സംവദിക്കും.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending