Connect with us

More

നയതന്ത്രജ്ഞതയുടെ ചടുലത

Published

on

കെ.മൊയ്തീന്‍കോയ

ഇന്ത്യയുടെ മികച്ച നയതന്ത്രജ്ഞന്‍ എന്ന വിശേഷണത്തില്‍ ഇ. അഹമ്മദ് സാഹിബ് എല്ലാ അര്‍ത്ഥത്തിലും കഴിവ് തെളിയിച്ചു. എട്ട് വര്‍ഷക്കാലം രാജ്യത്തിന്റെ വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ അഹമ്മദ് സാഹിബിന്റെ സേവനം നിസ്തുലമാണ്. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലെ പ്രമുഖാംഗം എന്ന നിലയില്‍ നേരത്തെയുള്ള പരിചയസമ്പന്നതയാണ് മുസ്‌ലിംലീഗ് നേതാവിന് രാജ്യാന്തര നയതന്ത്രരംഗത്ത് മികച്ച ഇന്ത്യക്കാരന്‍ എന്ന ഖ്യാതി നേടിക്കൊടുത്തത്.

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ അരുമശിഷ്യന്‍ എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് കടന്നുവന്നത്. ഒന്നാം യു.പി.എ സര്‍ക്കാറില്‍ അംഗത്വം നേടിയതിലൂടെ രാജ്യങ്ങളും ‘അഹമ്മദ്ജി’ എന്നറിയപ്പെട്ടു. ബി.ജെ.പി നേതാവ് അടല്‍ബിഹാരി വാജ്‌പേയ്, ചരണ്‍സിംഗ്, ഐ.കെ ഗുജറാല്‍ തുടങ്ങിയവരുടെ മന്ത്രിസഭയിലേക്ക് ക്ഷണിക്കപ്പെട്ടു എങ്കിലും മുസ്‌ലിംലീഗ് സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ ആശയാദര്‍ശം വിട്ടു സ്ഥാനം സ്വീകരിക്കാന്‍ അഹമ്മദ് സാഹിബും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയാറായില്ല. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക നിരത്തി എന്‍.ഡി.എ സര്‍ക്കാര്‍ സമീപിച്ചുവെങ്കിലും ലീഗും അഹമ്മദ് സാഹിബും അവയൊക്കെ തട്ടിമാറ്റി.

കേരളത്തില്‍ യു.ഡി.എഫ് ഭരണത്തില്‍ നിന്ന് പുറത്തായ സന്ദര്‍ഭത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാറില്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ലീഗ് പ്രതിനിധിക്ക് അംഗത്വം ലഭിച്ചപ്പോള്‍ കേരളത്തില്‍ ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിനുണ്ടായ അംഗീകാരവും പ്രവര്‍ത്തകരിലുണ്ടാക്കിയ പുത്തനുണര്‍വും ചരിത്രത്തില്‍ ഇടംപിടിച്ചു. വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് അറബ്-മുസ്‌ലിം രാഷ്ട്രങ്ങളുമായി ഉണ്ടായ അകല്‍ച്ച മാറ്റിയെടുക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അഹമ്മദ് സാഹിബിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. നട്‌വര്‍സിംഗ് ആയിരുന്നു അന്ന് ക്യാബിനറ്റ് മന്ത്രി. അഹമ്മദ് സാഹിബിന് സര്‍വ പിന്തുണയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും വിദേശമന്ത്രിയും നല്‍കിയത് പ്രവര്‍ത്തന വിജയത്തിന് മുതല്‍ക്കൂട്ടായി. യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായുള്ള അടുത്ത സൗഹൃദം അഹമ്മദ് സാഹിബിന് വലിയ പിന്തുണയുമായി. അറബ്- മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢമാക്കിയത് ഇ. അഹമ്മദ് സാഹിബിന്റെ നയതന്ത്രജ്ഞതയുടെ വിജയമാണ്. സ്വാതന്ത്ര്യദിനത്തില്‍ സഊദി രാജാവ് അബ്ദുല്ല ന്യൂഡല്‍ഹിയില്‍ എത്തുന്നത് വരെ സൗഹൃദം ഊഷ്മളമായി. അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യക്ക് നിരീക്ഷക രാഷ്ട്രപദവി നല്‍കിയതും അഹമ്മദ് സാഹിബിന്റെ ദൗത്യവിജയമായി. ഇസ്‌ലാമിക രാഷ്ട്ര സമ്മേളനത്തിലേക്കും ഇന്ത്യയുടെ സൗഹൃദ പ്രതിനിധിക്ക് ഇരിപ്പിടം ലഭിച്ചു. മൊറോക്കോവിലെ റബാത്ത് നടന്ന ഉച്ചകോടിയില്‍ നിന്ന് അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സ്വരണ്‍സിംഗിന് പുറത്തുപോകേണ്ടിവന്ന അവസ്ഥയില്‍ നിന്നാണ് ഈ ദൃശമാറ്റം. അറബ് ലീഗ് ഉച്ചകോടിയില്‍ ഇന്ത്യക്കുള്ള ആദരവ് പാക്കിസ്താന് ലഭിച്ചില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ സമൂഹത്തോടൊപ്പമാണ് ഇന്ത്യയെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായി ഇ. അഹമ്മദ് സാഹിബിന്റെ ഫലസ്തീന്‍ സന്ദര്‍ശനം. വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ഇടുങ്ങിയ മുറിയില്‍ ഇസ്രാഈലി ഉപരോധത്താല്‍ ശ്വാസംമുട്ടിക്കഴിഞ്ഞ ഫലസ്തീന്‍ ഇതിഹാസം യാസര്‍ അറഫാത്തിനെ നേരിട്ട് എത്തി ആശ്വസിപ്പിച്ച ഇന്ത്യന്‍ വിദേശമന്ത്രിയായിരുന്നു അഹമ്മദ് സാഹിബ്. ഇസ്രാഈലിന്റെ തീ തൂപ്പുന്ന തോക്കുകള്‍ അവഗണിച്ച് ഇന്ത്യന്‍ സഹായവുമായി നെഞ്ച് വിരിച്ച് എത്തിയ അഹമ്മദ് സാഹിബിനെ, ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് യാസര്‍ അറഫാത്ത് ആശ്ലേഷിച്ചത്. റാമല്ലയിലെ പള്ളിയില്‍ ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്ത സന്ദര്‍ഭം അഹമ്മദ് സാഹിബ് പലതവണ സ്മരിക്കാറുണ്ട്.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ ഇന്ത്യന്‍ പ്രതിനിധിയായി അഞ്ച് തവണ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചു. അറബ് മേഖലയില്‍ തീവ്രവാദികളുടെ വലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുവാന്‍ അഹമ്മദ് സാഹിബ് നടത്തിയ നയതന്ത്രനീക്കം എല്ലാവരുടെയും പ്രശംസക്ക് അര്‍ഹത നേടി. യു.പി.എ സര്‍ക്കാറിന്റെ വിദേശനയം സമ്പന്നമാക്കുന്നതില്‍ കനത്ത സംഭാവനകളര്‍പ്പിച്ച നേതാവിന് വിദേശ രാഷ്ട്രത്തലവന്മാരുമായുണ്ടായ സൗഹൃദം ഇന്ത്യക്കു നേട്ടമായി. സഊദി രാജാവുമായുള്ള സൗഹൃദം ഉപയോഗിച്ചാണ് 1.10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മാത്രം ഉണ്ടായിരുന്ന ഹജ്ജ് യാത്രാനുമതി 1.70 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ സഹായകമായത്. രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ ശത്രക്കള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്ന ശബ്ദം ഉത്തമ മാതൃകയാണ്.

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.

ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

Published

on

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.

അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.

Continue Reading

Trending