More
രാജ്യത്തിന്റെ അംബാസഡര്‍

1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു അത്. രാഷ്ട്രീയ ഭൂമിക ഇന്ദ്രപ്രസ്ഥത്തിലേക്കു മാറിയതോടെ അഹമ്മദ് പതിയെപ്പതിയെ ഇന്ത്യന്‍ പതാക വാഹകനായി. 1991നും 2014നും ഇടയില്‍ ഐക്യരാഷ്ട്രസഭയില്‍ മാത്രം അഹമ്മദ് പത്തു തവണയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. രണ്ടു ദശാബ്ദത്തിനിടെ വിദേശത്ത് ഏറ്റവും കൂടുതല്‍ പരിചിതമായ ഇന്ത്യന്‍ മുഖശ്രീയില്‍ ഒന്ന് ഈ മലയാളിയുടേതായിരുന്നു.
ഒരിക്കല്‍ കേരളത്തെ നെഞ്ചേറ്റി സംസാരിച്ചിട്ടുണ്ട് അഹമ്മദ് യു.എന്നില്‍. അന്താരാഷ്ട്ര കുടിയേറ്റവുമായി ബന്ധപ്പെട്ട ഉന്നത തല ചര്‍ച്ചയ്ക്കു ശേഷം 2006 സെപ്തംബര്‍ 14ന് യു.എന്നില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം കേരളത്തെ പരാമര്‍ശിച്ചത്. വിദേശത്തു നിന്ന് പണമയക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയവെ, അദ്ദേഹം കേരളത്തെ കുറിച്ചും പ്രവാസികള്‍ താങ്ങി നിര്‍ത്തുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സംസാരിക്കുകയായിരന്നു. അറബ് ലോകമായിരുന്നു ഇ.അഹമ്മദിന്റെ നയതന്ത്ര ചടുലത ഏറ്റവും കൂടുതല്‍ അനുഭവിച്ച തട്ടകം. ഇന്ത്യയ്ക്കും അറേബ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധത്തിന് അഹമ്മദ് സ്വര്‍ണക്കസവുള്ള പട്ടുറപ്പു പണിതു. ഇന്നും അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നമായ ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും വേദികളിലുമെല്ലാം അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിലുള്ള വിശ്വാസം കൂടിയായിരുന്നു അത്.
2013ല്‍ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. നബീല്‍ അല്‍ എല്‍റബി ഇതേക്കുറിച്ച് സംസാരിച്ചതിപ്രകാരം; ‘അറബ് ലോകത്തെ ആദ്യ പ്രശ്‌നം ഫലസ്തീനാണ്. 1983ലെ ചേരിചേരാ ഉച്ചകോടിയില്‍ തനിക്കൊരു പ്രശ്‌നമുണ്ടായാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അടുക്കലേക്കാണ് താന്‍ പോകുക എന്ന് ഒരിക്കില്‍ ഫലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത് പറഞ്ഞിട്ടുണ്ട്.’ഫലസ്തീനുമായി പതിറ്റാണ്ടുകളായി ഇന്ത്യ സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ നേര്‍ച്ചിത്രമായിരുന്നു അറഫാത്തിന്റെ വാക്കുകള്‍.
പി.എല്‍.ഒ(ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) യെ ഫലസ്തീന്‍ ജനതയുടെ അംഗീകൃത ജനപ്രതിനിധി സംഘടനയായി അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രം ഇന്ത്യയാണ്; 1975ല്‍. ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്നും ഇന്ത്യ തന്നെ; 1988ല്‍. ന്യൂഡല്‍ഹിയില്‍ ഫല്‌സതീന് ഓഫീസുണ്ടാകുന്നത് 1996ലാണ്. ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷമാണ് അഹമ്മദ് വിദേശകാര്യമന്ത്രാലയത്തില്‍ എത്തുന്നത്. അന്നു മുതല്‍ യാസര്‍ അറഫാത്തിനെ പോലുള്ള വലിയ നേതാക്കളുമായി സൂക്ഷിക്കുന്ന അതേ അടുപ്പം ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍മാരുമായും അഹമ്മദ് എല്ലാകാലവും സൂക്ഷിച്ചു. 2013 ജൂലൈയില്‍ റാമല്ല സന്ദര്‍ശന വേളയില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന 10 ദശലക്ഷം യു.എസ് ഡോളര്‍ ധനസഹായത്തിന്റെ ആദ്യഗഡുവായ ഒരു ദശലക്ഷം ഫലസ്തീന്‍ പ്രധാനമന്ത്രി സലാം ഫയ്യാദിന് കൈമാറിയത് അഹമ്മദായിരുന്നു. പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, സലാം ഫയ്യാദ് തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, 2013 സെപ്തംബറില്‍ ഫലസ്തീനികള്‍ക്ക് ഇന്ത്യന്‍ വിസ എളുപ്പത്തില്‍ ലഭിക്കാനായി ഇന്ത്യയുടെ ജനപ്രതിനിധി ഓഫീസ് രാമല്ലയില്‍ ആരംഭിക്കുകയും ചെയ്തു.
കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആവശ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായി പിന്തുണക്കുന്ന രാഷ്ട്രം കൂടിയാണ് ഇന്ത്യ. 2012 നവംബറില്‍ യു.എന്നില്‍ ഫലസ്തീന് മുഴുസമയ അംഗത്വം ലഭിക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഫലസ്തീനു പുറമേ, കുക്ക് ഐലന്റ് (സൗത്ത് പസഫിക് ഓഷ്യന്‍), ഫിജി തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സാമ്പത്തിക സഹായം തലക്കെട്ടുകളില്‍ ഇടം ലഭിക്കാതെ പോകുന്നവയാണ്. 2006 ഒക്ടോബറില്‍ പോസ്റ്റ്‌ഫോറം ഡയലോഗിന്റെ (പി.എഫ്.ഡി) ഭാഗമായി അഹമ്മദ് ഫിജിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പസഫിക് ദീപ് രാഷ്ട്രത്തിന് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്. 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കുമായി ഒരു ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി ലൈസനിയ ഖ്വറാസെ, വൈസ് പ്രസിഡണ്ട് രതു ജോണി മദ്രൈവിവി തുടങ്ങിയവരുമായി അഹമ്മദ് കൂടിക്കാഴ്ച നടത്തുകയും ചെയതു. കുക്ക് ഐലന്റ് ഉള്‍പ്പെടെയുള്ള പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിനായി വര്‍ഷം തോറും (2009 മുതല്‍) 25100 യു.എസ് ഡോളര്‍ സഹായം നല്‍കുന്നുണ്ട്.
വിദേശകാര്യ വകുപ്പ് ഏല്‍പ്പിക്കപ്പെട്ടതിനു ശേഷം അഹമ്മദ് നടത്തിയ നയതന്ത്ര ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ശ്ലാഖിക്കപ്പെട്ടതാണ്. ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇന്ത്യ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിന്റെ നയതന്ത്ര മികവിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സ്വമേധനായ നടത്തി പ്രസ്താവനയിലായിരുന്നു മന്‍മോഹന്‍ അഹമ്മദിന്റെ ഇടപെടലിനെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഇറാനുമായി ഇന്ത്യ തുടരുന്ന പരമ്പരാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പരമാവധി പരിശ്രമിക്കുന്നുണ്ട്. തന്റെ മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് ഈയിടെ തെഹ്്‌റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ട് അഹമ്മദി നജാദുമായും നിരവധി മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു’ എന്നായിരുന്നു മന്‍മോഹന്റെ പരാമര്‍ശം. എതിരെ വോട്ടു ചെയ്ത ഒരു രാഷ്ട്രത്തിന്റ പ്രതിനിധിയായിട്ടാണ് അഹമ്മദ് ഇറാനിലെത്തിയത് എന്നു കൂടി ഓര്‍ക്കുമ്പോഴേ അതിന്റെ മികവ് ബോധ്യമാകൂ.
നിയമങ്ങളേക്കാള്‍ ഉപരി, നയതന്ത്ര കൂടിയാലോചനകളും ധാരണകളുമാണ് ഒരു രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ സത്ത. ഇതില്‍ വലിയ പങ്കാണ് അഹമ്മദ് വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ വിവിധ മന്ത്രാലയങ്ങള്‍ രാജ്യത്തെ പ്രതിനീകരിച്ച് വിദേശത്തേക്കു പോകുമ്പോള്‍ അതിനെ നയിക്കാനുള്ള നിയോഗം അഹമ്മദിനായിരുന്നു.
അന്താരാഷ്ട്ര വേദികളില്‍ നിരവധി പുസ്തക പ്രകാശന ചടങ്ങുകളില്‍ പണ്ഡിതോചിതമായി ആശയവിനിമയം ചെയ്യാനും അഹമ്മദിനായി. 2007 ജനുവരിയില്‍ ഇന്ത്യ-താജികിസ്താന്‍ കോപറേഷന്‍, പെര്‍സ്പക്ടീവ് ആന്‍ഡ് പ്രോസ്‌പെക്ടസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അഹമ്മദ് ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. താജികിസ്താന്‍ പ്രസിഡണ്ട് എമൊമാലി റഹ്മൊനോവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 2012ല്‍ കിര്‍ഗിസ്താനിലെ ബിഷ്‌കേകില്‍ നടന്ന പ്രഥമ ഇന്ത്യ-മധ്യേഷ്യ ഡയലോഗിലെ മുഖ്യഭാഷണം നിര്‍വഹിച്ചത് അഹമ്മദായിരുന്നു. ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള നിരവധി അക്കാദമീഷ്യന്മാര്‍ അതില്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം കസാകിസ്താന്‍ നടന്ന രണ്ടാം ഡയലോഗിലും അഹമ്മദ് പങ്കെടുക്കുകയുണ്ടായി. അന്താരാഷ്ട്ര വേദികളില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) ഉറച്ച ശബ്ദം കൂടിയായിരുന്നു അഹമ്മദ്.
2007 സെപ്തംബറില്‍ ടെഹ്‌റാനില്‍ നടന്ന നാം മന്ത്രിതല ഉച്ചകോടിയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്ധരണികളുമായി അദ്ദേഹം നടത്തിയ പ്രസംഗം പ്രസക്തമായിരുന്നു. ആ വര്‍ഷമാണ് നാമിന്റെ പ്രമേയ പ്രകാരം യു.എന്‍ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അക്രമരഹിത ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
kerala
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
kerala
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല

സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഐഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
-
kerala2 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
News2 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
അതിതീവ്രമഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala2 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി
-
kerala3 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്