Connect with us

More

സാമ്പത്തിക പ്രതിസന്ധി: ജനപ്രിയ പദ്ധതികള്‍ക്ക് പൂട്ടുവീഴും

Published

on

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കല്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാകും. സ്വപ്‌നങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ത്തി കാട്ടിയുള്ള പതിവ് കസര്‍ത്ത് മന്ത്രിക്ക് ഇത്തവണ നിലംതൊടാതെ നടത്തേണ്ടിവരുമെന്ന് ചുരുക്കം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സാമൂഹ്യക്ഷേമ പരിപാടികളില്‍ യാതൊരു കുറവും വരുത്തില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴും, ജനപ്രിയ പദ്ധതികള്‍ക്ക് പലതിനും പൂട്ടുവീഴുമെന്നുറപ്പാണ്. കഴിഞ്ഞ ബജറ്റുകളിലേതുപോലെ കിഫ്ബിയെ തന്നെയാകും പദ്ധതികള്‍ക്കായി ഇത്തവണയും ഐസക് കൂട്ടുപിടിക്കുക. ചെലവ് കുറക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.
നോട്ടുനിരോധനവും ചരുക്കുസേവന നികുതി നിലവില്‍വന്നശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഐസക്കിന് കടുത്ത പല നടപടികളും പ്രഖ്യാപിക്കേണ്ടിവരും. ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായുള്ള ആശയവിനിമയം ആരംഭിച്ചു. ഇത്തവണ ഫെബ്രുവരിയിലാകും ബജറ്റ് അവതരണം. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്. ബജറ്റ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പദ്ധതി ഇതര ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. ശമ്പളവും പെന്‍ഷനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത പദ്ധതികള്‍ നിര്‍ത്താലാക്കാനാണ് തീരുമാനം. ലാഭകരമല്ലാത്തതും ഇടക്ക് നിന്നുപോയതുമായ പദ്ധതികള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെ അവസാനിപ്പിക്കുന്ന പദ്ധതികളിലെ ഉദ്യോഗസ്ഥരെ ഭാവിയിലുണ്ടാകുന്ന ഒഴിവുകള്‍ നികത്താനായി ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും കോടികള്‍ ചെലവാക്കിയിട്ടും പൂര്‍ത്തിയാക്കാത്ത ചില ജലസേചന പദ്ധതികള്‍ നിര്‍ത്തേണ്ടിവരുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലെ ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേക്ക് പുനര്‍വിന്യസിക്കും. ഇത്തരം പദ്ധതികളുടെ അറ്റകുറ്റപ്പണിച്ചെലവ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാറിന്റെ സാമൂഹികക്ഷേമപരിപാടികളില്‍ യാതൊരു കുറവുംവരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ധനക്കമ്മി മൂന്നു ശതമാനത്തേക്കാള്‍ ഉയരാതിരിക്കാനും റവന്യൂക്കമ്മി അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇല്ലാതാക്കാനുള്ള സമയബന്ധിത പദ്ധതി ബജറ്റിലുണ്ടാകുമെന്ന സൂചന നേരത്തെ തന്നെ മന്ത്രി നല്‍കിയിരുന്നു.
സംസ്ഥാനത്തിന്റെ റവന്യൂകമ്മി പൂജ്യത്തില്‍ എത്തിക്കണമെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഇതിനായി ധനകമ്മീഷന്‍ പ്രത്യേക സാമ്പത്തിക സഹായം സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. ഈ വര്‍ഷം റവന്യുക്കമ്മിയില്‍ 0.2 മുതല്‍ 0.3 ശതമാനം വരെ കുറക്കാനും ശ്രമിക്കും. ഈ നടപടികള്‍ മൂലം ചെലവുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍ ചെലവുകള്‍ കുറക്കാന്‍ നടപടി സ്വീകരിക്കുന്നതോടെ പല പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. സാമൂഹികക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധന വരുത്താനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending