Connect with us

Video Stories

നീതി നിഷേധത്തിന് പൊലീസ് വഴിവെട്ടരുത്

Published

on

പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് 24 മണിക്കൂറിനകം എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തു വന്ന് രണ്ടു വര്‍ഷത്തോളം ആയിട്ടും പാലിക്കപ്പെടുന്നില്ലെന്ന റിപ്പോര്‍ട്ട് ഗൗരവമായി കാണേണ്ടതാണ്. നിയമ നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതിനും പണവും സ്വാധീനവും ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനുള്ള സാധ്യത തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. 2016 സെപ്തംബര്‍ ഏഴിനാണ് ഇതു സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി സര്‍ക്കുലര്‍ അയച്ചത്.
നേരത്തെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ നടന്ന വാദത്തിനിടെ 48 മണിക്കൂറിനകം കേസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതാണ് പിന്നീട് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 24 മണിക്കൂര്‍ ആയി പരിമിതപ്പെടുത്തിയത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് 72 മണിക്കൂര്‍ സാവകാശം അനുവദിച്ചിരുന്നു. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ ലൈംഗികാതിക്രമക്കേസുകള്‍, നുഴഞ്ഞുകയറ്റം പോലുള്ള രാജ്യ രക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ എന്നിവയുടെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് ഉപാധികളോടെ ഒഴിവാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിലെ ഈ രണ്ട് ഇളവുകളും ദുരുപയോഗം ചെയ്താണ് പലപൊലീസ് സ്റ്റേഷനുകളും എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താതെ ഒളിച്ചുകളിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിയാന്‍ പരാതിക്കാരനും പ്രതിക്കും അവകാശമുണ്ട്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കൂടിയായിരുന്നു കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിന്റെ ആനുകൂല്യം വിചാരണ വേളയില്‍ മുതലെടുക്കാന്‍ കുറ്റാരോപിതര്‍ക്ക് അവസരം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സര്‍ക്കുലര്‍. എന്നാല്‍ കോടതി ഉത്തരവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത രീതിയിലാണ് പൊലീസ് സ്റ്റേഷനുകളുടെ പെരുമാറ്റം. പ്രമാദമായ കേസുകളില്‍ പോലും എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ പൊലീസ് തന്നെ കുറ്റാരോപിതരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
2016 നവംബര്‍ 15 മുതലാണ് കേരളത്തില്‍ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയത്. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്റ് സിസ്റ്റംസ് വഴി കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ തുണ പോര്‍ട്ടല്‍ വഴിയാണ് എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്തുന്നത്. പൊതുജനങ്ങള്‍ക്ക് ഇവ വായിക്കാനും ഡൗണ്‍ലോഡ് ചെയ്ത് രേഖയാക്കി സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്. പ്രതികള്‍ എഫ്.ഐ.ആര്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കണമെന്നും ഇതോടൊപ്പം ഡി.ജി.പി ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സെന്‍സിറ്റീവ് കേസുകളില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ്് നിഷേധിക്കുകയാണെങ്കില്‍ അക്കാര്യം മൂന്നു ദിവസത്തിനകം പരാതിക്കാരനെ നേരിട്ട് അറിയിക്കണം. ഇത്തരം കേസുകളില്‍ പരാതിക്കാരന് പിന്നീട് എഫ്.ഐ.ആറിന്റെ പകര്‍പ്പിനായി കോടതിയെ സമീപിക്കാവുന്നതാണ്.
കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നതിനും അട്ടിമറിക്കുന്നതിനും പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തുന്ന സംഭവങ്ങള്‍ പല കേസുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പടുത്തുന്നതോടെ ഇത് പിന്നീട് മാറ്റിത്തിരുത്തല്‍ സാധ്യമാകാത്ത ഔദ്യോഗിക രേഖയായി മാറുകയാണ് ചെയ്യുന്നത്. പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് പലപ്പോഴും കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ പുറമെനിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാറ്. അതുകൊണ്ടുതന്നെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ മാറ്റിത്തിരുത്തലുകള്‍ക്ക് സാധ്യത ഇല്ലാതാക്കുക എന്നത് ഏതൊരു കേസിനെ സംബന്ധിച്ചിടത്തോളവും ഏറ്റവും നിര്‍ണായകമാണ്. 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ എഫ്.ഐ.ആര്‍ ആധികാരികമായ ഔദ്യോഗിക രേഖയായി മാറുകയും പിന്നീട് ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ വരുത്തിയാല്‍ കോടതിയില്‍ കക്ഷികള്‍ക്ക് ഇത് ആക്ഷേപമായി ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. ഇത് മൂന്‍കൂട്ടി കണ്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യതയെ ബാധിക്കുന്ന കേസുകളിലും രാജ്യരക്ഷാ പ്രാധാന്യമുള്ള കേസുകളിലും എഫ്.ഐ.ആര്‍ പരസ്യപ്പെടുത്തുന്നതിന് കോടതി ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ കോടതി തന്നെ ചില ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ പദവിയില്‍ കുറയാത്ത ഒരു ഓഫീസറായിരിക്കണം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടെന്ന തീരുമാനം എടുക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെടാതെയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്തുന്നത് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നത്. പ്രമാദമായ കെവിന്‍ കൊലക്കേസിന്റെ എഫ്.ഐ.ആര്‍ പൊലീസ് ഇപ്പോഴും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. സംസ്ഥാന പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണിത്. ജിഷ്ണു പ്രണോയ് വധം, വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസ് തുടങ്ങി കേരള പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസുകളിലെല്ലാം കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത്തരം കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ തയ്യാറാക്കപ്പെടുന്ന എഫ്.ഐ.ആറുകള്‍ മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേരളത്തിലെ ചില പൊലീസ് സ്റ്റേഷനുകള്‍ ആഴ്ചകളോളം എഫ്.ഐ.ആര്‍ പ്രസിദ്ധപ്പെടുത്താതെ വൈകിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണ് ഈ നടപടി. നിയമപാലകര്‍ നിയമലംഘകരായി മാറുമ്പോള്‍ നിഷേധിക്കപ്പെടുന്നത് നീതിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവത്തോടെ പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending