Connect with us

Video Stories

ആനത്തഴമ്പ്

Published

on

രാഷ്ട്രീയത്തില്‍ ജയിച്ച ആദ്യത്തെ മലയാള സിനിമാക്കാരനാകാന്‍ കീഴൂട്ട് ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേഷ്‌കുമാറിനെ തുണച്ചത് സിനിമയല്ല, അച്ഛന്റെ രാഷ്ട്രീയവും ജാതി പിന്‍ബലവും ആണ്. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാനും മുന്നണി മാറിയപ്പോഴും ജയിച്ചുകയറാനും അച്ഛനേക്കാള്‍ മിടുക്കുണ്ടെന്ന് മകന്‍ തെളിയിക്കുക തന്നെ ചെയ്തു. അധികാരത്തിലിരിക്കെ നടത്തിയ അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആദ്യത്തെ നേതാവെന്ന ഖ്യാതി അച്ഛന്‍ കൊണ്ടുനടക്കുമ്പോള്‍ രണ്ടു തവണ മന്ത്രിയാവാനൊത്തിട്ടും അഴിമതിയാരോപണം ഗണേഷനെതിരെ ഉയര്‍ന്നില്ല. ആര്‍ക്കും നേരെയാക്കാനാവാത്ത കെ.എസ്.ആര്‍.ടി.സിക്ക് തെല്ലെങ്കിലും ഒരു നല്ല കാലമുണ്ടായിരുന്നത് ഗണേഷിന്റെ കാലത്താണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഗതാഗത വകുപ്പില്‍ കുടികിടപ്പവകാശം കിട്ടിയ എന്‍.സി.പിയിലെ രണ്ടു നിയമസഭാംഗങ്ങളും രണ്ടു കാരണങ്ങളാല്‍ രാജിവെക്കുകയും പരസ്പരം രാജിയാവാതിരിക്കുകയുംചെയ്ത വേളയില്‍ ഇതും പറഞ്ഞ് അച്ഛന്‍ എ.കെ.ജി സെന്ററോളം പോയിരുന്നുവെന്ന് വാര്‍ത്ത നല്‍കിയത് അഞ്ചലില്‍ ജനപ്രതിനിധിക്ക് വഴിമാറിക്കൊടുക്കാത്ത ഒരുത്തനെ നാലു പൂശിയതിനെ വലിയ അപരാധമായി കൊട്ടിപ്പാടിയ മാധ്യമങ്ങള്‍ തന്നെയാണ്. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് പറയുന്ന മുഖ്യമന്ത്രി പിണറായിയോട് ഗണേഷിന് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോയി. ഇപ്പോള്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതിനും ഗണേഷ് പഴി കേള്‍ക്കുകയാണ്. പൊതു പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ ഇതിലും വലുത് കേള്‍ക്കുമെന്ന് ഒട്ടേറെ കേട്ട ഗണേഷിന് നന്നായറിയാം.
ആനകളെ വാഴിക്കുന്ന തറവാട്ടുകാരനാണ് ബാലകൃഷ്ണപ്പിള്ള. പണ്ടാണെങ്കില്‍ മാടമ്പിയെന്നൊക്കെ കമ്യൂണിസ്റ്റുകാര്‍ വിളിക്കും. മാനേജ്‌മെന്റിന്റെ ചൊല്‍പടിക്ക് നില്‍ക്കാത്ത വാളകത്തെ മാസ്റ്ററുടെ മലദ്വാരത്തില്‍ പാര കയറ്റിയെന്ന് പറഞ്ഞായിരുന്നു കുറെ കാലം ആ കുടുംബത്തിന് നേരെ ആക്ഷേപം ചൊരിഞ്ഞത്. പിണറായിയുടെ ഭരണത്തില്‍ വാദിക്കും പ്രതിക്കും തുല്യ നീതിയാണ്. ബാലകൃഷ്ണപ്പിള്ളയെ കേസ് നടത്തി ജയിലിലടച്ച വി.എസ് അച്യുതാനന്ദനും ജയിലില്‍ ഗോതമ്പുണ്ട തിന്ന ബാലകൃഷ്ണപ്പിള്ളക്കും ക്യാബിനറ്റ് റാങ്കാണ്. മാടമ്പിക്ക് വഴിമാറിക്കൊടുക്കാത്തതിനായിരുന്നില്ല, ഗണേഷന്‍ ചെറുപ്പക്കാരനെയും അമ്മയെയും തെറിവിളിച്ചതും മര്‍ദിച്ചതും. ജനപ്രതിനിധിയെ മാനിക്കാത്തതിനാണ്. സ്ത്രീത്വത്തെ അപമാനിക്കുംവിധം ആക്ഷേപിച്ചുവെന്ന് അമ്മ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതിക്കാര്‍ക്കെതിരെ കേസെടുത്തു. ഇപ്പോള്‍ പൊലീസിന്റെ ശീലം അതാണല്ലോ.
ദിലീപിന്റെ സ്വന്തം ആളാണ് ഗണേഷ് എന്ന് കരുതണ്ട. സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ക്വട്ടേഷല്‍ നല്‍കിയ കേസില്‍ ദിലീപിനെ കൈവിടാന്‍ ഗണേഷിന് കഴിയില്ല. നാലു തെരഞ്ഞെടുപ്പിലും ഗണേഷിന്‌വേണ്ടി പ്രചാരണത്തിനെത്തിയ താരങ്ങളില്‍ പ്രമുഖന്‍ ദിലീപാണ്. എതിരെ ജഗദീഷായിട്ടു പോലും ഗണേഷന്റെ വേദിയിലെത്തിയ മോഹന്‍ലാലും കൂറുകാട്ടി. കോടതി ശിക്ഷ വിധിക്കും വരെ ദിലീപിനെ കുറ്റക്കാരനായി കാണാന്‍ ആവില്ലെന്ന് നിയമം തന്നെ പറയുന്നുണ്ട്. പക്ഷേ പരാതിക്കാരിയും ഇരയും സ്വന്തം സഹപ്രവര്‍ത്തകയാണെന്ന് മാത്രം അമ്മക്ക് പ്രശ്‌നമാകുന്നില്ല.
1964ല്‍ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കിയവരില്‍ പ്രമുഖനാണ് ബാലകൃഷ്ണപ്പിള്ള. ഒടുവില്‍ ബി. എന്ന ഗ്രൂപ്പിന്റെ മാത്രം നേതാവായെങ്കിലും അരിയിട്ട് വാഴ്ചക്ക് ഒരു കുറവുമില്ല. പാര്‍ട്ടിക്ക് മുന്നണി ഏതായാലും അനുവദിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് മറ്റൊരാള്‍ക്ക് കൊടുക്കേണ്ടിവരുന്നല്ലോ എന്ന ഖിന്നത തീര്‍ക്കാനാണ് 2001ല്‍ പത്തനാപുരത്ത് മകന്‍ ഗണേഷനെ നിര്‍ത്തിയത്. നല്ല നിലയില്‍ ജയിച്ചെന്ന് മാത്രമല്ല അത് നിലനിര്‍ത്തുകയും ചെയ്തു. രണ്ടു തവണ മന്ത്രിയായി. അച്ഛന്‍ കൈകാര്യം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അച്ഛനേക്കാള്‍ കേമനായപ്പോള്‍ പെരുന്തച്ഛന്‍ കോംപ്ലക്‌സ് ഉണര്‍ന്നുവെന്നാണ് പറയുന്നത്, മകനെ രാജിവെപ്പിച്ച് അച്ഛന്‍ സ്ഥാനമേറ്റു. രണ്ടാമത് മന്ത്രിയായപ്പോഴും കാലാവധി തീര്‍ക്കാനായില്ല. രണ്ടാംതവണ സ്ഥാനം തെറിപ്പിച്ചത് ഭാര്യ യാമിനി തങ്കച്ചിയായിരുന്നു. അവര്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം പരാതി നല്‍കി. ആദ്യം മന്ത്രിയായപ്പോള്‍ താഴെയിറക്കാന്‍ ഓടി നടക്കുകയായിരുന്നല്ലോ അച്ഛന്‍. രണ്ടാമത്തെ സര്‍ക്കാറിന്റെ അവസാന കാലത്ത് മകനെ മന്ത്രിയാക്കാത്തതില്‍ കെറുവിച്ചാണ് പ്രമാണി ചെങ്കൊടിയേന്തിയത്.
സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്നാണ് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. 21 താളുകളുള്ള സരിതയുടെ കത്തിന് അഞ്ചു പേജിന്റെ അനുബന്ധം എഴുതിച്ചേര്‍ത്തത് ഗണേഷാണെന്നായിരുന്നു ബിജുവിന്റെയും ഫെന്നിയുടെയും ആരോപണം. ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായ കത്തിനെ കുറിച്ച് ആരോപണത്തിന്റെ നിജസ്ഥിതി എളുപ്പം കണ്ടെത്താവുന്നതായിരുന്നിട്ടും ഇതുവരെ ആരും മുതിര്‍ന്നു കണ്ടില്ല. മന്ത്രി മന്ദിരത്തില്‍ ബിജു മന്ത്രിയെ അടിച്ചുവെന്ന് ഭാര്യ യാമിനി പറഞ്ഞിരുന്നു. സാമ്പത്തിക സംവരണം ഏര്‍പെടുത്തിയും മുന്നാക്കക്കാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി സംവരണാനുകൂല്യം നല്‍കിയും പിണറായി സര്‍ക്കാറിനെ നയിക്കുന്നത് ബാലകൃഷ്ണപ്പിള്ളയും മകനുമാണ്. അതു കൊണ്ടുതന്നെയാണ് പെരുന്ന സഖാവ് ഇടപെട്ട് തല്ലു കേസ് പഞ്ചായത്താക്കാന്‍ പൊലീസ്‌കൂടി മുന്‍കൈ എടുത്തത്. കോടിയേരിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യസ്ഥം വഹിച്ച ഗണേഷിനെ കൈവിടാന്‍ സി.പി.എമ്മിന് കഴിയില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending