Culture
മദ്യവാദികള്‍ക്കുള്ള കടുത്ത മറുപടി
രാജ്യത്തെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തതവരുത്തി ഇന്നലെ കോടതി പ്രഖ്യാപിച്ച പുതിയ വിശദീകരണം ജനങ്ങളുടെ ജീവനും ആരോഗ്യവും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായിരിക്കുന്നു. 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ചീഫ്ജസറ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ബലപ്പെടുത്തുന്നതായിരിക്കുന്നു ഇന്നലത്തെ വിധി. വിധിപ്രകാരം ഇന്നലെയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാനദിനമായിരുന്നത്. എന്നാല്‍ പല സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമദ്യവില്‍പനക്കാരും കോടതിവിധിയെ മറികടക്കുന്നതിനുള്ള നീക്കമാണ് നടത്തിവന്നിരുന്നത്. മദ്യനിരോധനമല്ല, ജനങ്ങളുടെ ആരോഗ്യമാണ് കണക്കിലെടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ഡി.വെ.ചന്ദ്രചൂഡും നാഗോശ്വരറാവുവും പറഞ്ഞത്. പതിമൂന്നുവര്‍ഷത്തോളം പഠിച്ചതിനുശേഷമാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നത് നിസ്സാരമായി കാണാവതല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതമായ നിലപാടിനുള്ള കനത്ത തിരിച്ചടി കൂടിയാണീ വിധി.
കേരളത്തില്‍ കോടതിവിധി നടപ്പാക്കിയാല്‍ അഞ്ഞൂറോളം മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇവ മാറ്റിസ്ഥാപിക്കുന്നതിന് ചുരുക്കും ചില സ്ഥലങ്ങളില്‍ നീക്കങ്ങളുണ്ടായെങ്കിലും സര്‍ക്കാരിനുകീഴിലുള്ള ബവറിജസ് മദ്യവില്പനശാലകള്ക്ക് മാത്രമേ വിധി ബാധകമാകൂവെന്ന് പറഞ്ഞ് സ്വകാര്യബാറുകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ റോഗ്ത്തഗിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ വിശദീകരണം എഴുതിവാങ്ങി . ബാറുകള്‍ക്ക് മദ്യശാലകള്‍ എന്ന അര്‍ഥമില്ലെന്നും അതുകൊണ്ട് മദ്യശാലകള്‍ മാറ്റണമെന്ന കോടതിവിധി അവക്ക് ബാധകമല്ലെന്നുമാണ് റോഗ്ത്തഗി നല്കിയ വിശദീകരണം. നിയമോപദേശം കേന്ദ്രസര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ അത് സ്വീകരിച്ചെങ്കിലും ഫലത്തില്‍ മദ്യമുതലാളിമാര്‍ക്കും ബാറുടമകള്‍ക്കും സഹായകമാകുന്ന ഉപദേശമായിരുന്നു അത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമെന്ന ഇടതുപക്ഷമുന്നണിയുടെ പ്രഖ്യാപിതമായ അനുകൂലനിലപാടും ഇത്തരമൊരു വിശദീരണം തേടലിന് കാരണവുമായിരുന്നു. സംസ്ഥാനത്ത് 270 ബിവറിജസ് ഔട്ട്ലെറ്റുകളില് 37 എണ്ണം മാത്രമാണ് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറ്റിസ്ഥാപിച്ചിട്ടുള്ളത്. ജനവാസമേഖലയില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ഒരുകാരണം. ഇതുതന്നെമതി മദ്യത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ തീവ്രത അളക്കാന്‍. കണ്‍സ്യൂമര്‍ഫെഡിന്റെ 21ല്‍ 13എണ്ണം മാറ്റാനുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ അഞ്ഞൂറെണ്ണം മാറ്റണം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 31ല്‍ 20 ഉം മാറ്റേണ്ടിവരുമെന്നത് അപ്രായോഗികമാണെങ്കില്‍ അവര്‍ക്ക് മദ്യം വിളമ്പുന്നത് നിര്‍ത്തേണ്ടിവരും. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരിഹാരം കാണേണ്ടിവരും. ദൂരപരിധി പാലിച്ചാല്‍ മലകളില്‍ മദ്യക്കട നടത്തേണ്ടിവരുമെന്ന റോഗ്ത്തഗിയുടെ വാദത്തെക്കുറിച്ച് കോടതി പറഞ്ഞത്, മദ്യം വേണ്ടവര്‍ അവിടെ പോകട്ടെ എന്നാണ്.
മൊത്തം അമ്പത്തിനാല് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. അവയില്‍ കോടതിവിധിയില്‍ 500 മീറ്റര്‍ പ്രായോഗികമല്ലെന്നും ബാറുകള്‍ക്ക് ബാധകമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ക്കും വിധി ബാധകമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു കോടതി ചെയ്തത്. ഇതാകട്ടെ സംസ്ഥാന സര്‍ക്കാരിനെതിരായ കനത്ത പ്രഹരവുമായി. ഏതുവിധേനയും കോടതിവിധി മറികടക്കുക എന്ന തന്ത്രത്തിനേറ്റ അടികൂടിയായി മദ്യമുതലാളിമാരെ സംബന്ധിച്ചും ഈ വിധി. ഇന്നലത്തെ വിധിയില്‍ ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ത്രദ്ദേശസ്ഥാപനപ്രദേശങ്ങളില്‍ 500 മീറ്റര്‍ പരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഉദ്ദേശ്യശുദ്ധി അതേപടി നിലനില്ക്കുന്നുവെന്നതാണ് നാം കാണേണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തില്‍ സെപ്തംബര്‍ 30 വരെ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മദ്യം നിരോധിക്കുന്നതിന് കോടതി തയ്യാറായില്ലെങ്കിലും ഫലത്തില്‍ ഇന്നുമുതല്‍ കുറച്ചുകാലത്തേക്കെങ്കിലും കേരളത്തില്‍ മദ്യവില്പന
പാതകളില്‍ നിത്യേന പിടഞ്ഞുവീണുമരിക്കുന്നവരുടെ സംഖ്യയാണ് കോടതിയെ അലോസരപ്പെടുത്തുന്നത്. ലക്ഷം പേരാണ് ദിനംപ്രതി ഇന്ത്യയില്‍ റോഡപടകടങ്ങളില്‍പെട്ട് മരണമടയുന്നത്. ഇവരില്‍ എഴുപതുശതമാവും വണ്ടിയോടിക്കുന്ന വ്യക്തിയുടെ മദ്യപാനം കാരണമാണ്. ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെതുടര്‍ന്ന് ഇരുപതുശതമാനം വരെ റോഡപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇവരുടെയെല്ലാം ജീവന്റെ വിലയാണ് ഉന്നതനീതിപീഠത്തില്‍ നിന്നുള്ള വിധി. നിര്‍ഭാഗ്യവശാല്‍ ഇതിനെ മറികടക്കാനും ഏതുവഴിക്കും കാശുണ്ടാക്കാനും മദ്യമുതലാളിമാരെ സുഖിപ്പിച്ച് തിരഞ്ഞെടുപ്പിലും മറ്റും കാര്യസാധ്യം നേടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
യു.ഡി.എഫിന്റെ ദീര്‍ഘദര്‍ശിതമായ മദ്യനിയന്ത്രണങ്ങള്‍ അട്ടിമറിക്കുന്നതിന് പരമാവധി ശ്രമിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. മുന്നൂറോളം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവന്നപ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും കോടതിയില്‍ ചെന്നെത്തിക്കുകയും ചെയ്തു. പക്ഷേ തുടരെത്തുടരെയുള്ള വിധികളെല്ലാം മദ്യമുതലാളിമാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നുവെന്നത് മറക്കരുത്. എന്നിട്ടും കോടതിയുടെയും ജനതയുടെയും നന്മയിലധിഷ്ഠിതമായ ആഗ്രഹങ്ങളെ മുഴുവന്‍ പരിഹസിക്കുന്നവിധമായിരുന്നു സംസ്ഥാനത്തെ ഇടതുപക്ഷ നിലപാട്. പൂട്ടിയ ബാറുകളെല്ലാം ടൂറിസത്തിന്റെ പേരില്‍ വീണ്ടും തുറക്കുന്നതിനുള്ള നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ മദ്യനയം ഇതിനടിസ്ഥാനത്തിലുള്ളതായിരിക്കുമെന്ന് എക്സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ഏത് സര്‍്ക്കാരിന്റെയും അടിസ്ഥാനപരവും അടിയന്തിരവുമായ കടമ അവരുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണമാണ്. ആരോഗ്യമില്ലാതെ ഒരു വ്യക്തിക്കും മാന്യമായി ജീവിക്കാനാകില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആധുനിക സര്‍ക്കാരുകള്‍ പൗരന്മാരെ മദ്യത്തിനും ലഹരിക്കും അടിമകളാക്കിയും അവരെ ലോട്ടറിപോലുള്ള ചൂതാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ചും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന നയമാണ് സ്വീകരിച്ചുവരുന്നത്.ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ലതന്നെ. മദ്യമുതലാളിമാരുടെ ലാഭമല്ല, ജനങ്ങളുടെ ജീവനാണ് വലുതെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശം എല്ലാവരും കാതുതുറന്നുകേള്‍ക്കണം. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കോടതിവിധിയല്ലേ, അംഗീകരിച്ചല്ലേ പറ്റൂ എന്നും സ്വകാര്യമദ്യശാലകള്‍ക്കാണ് സര്‍ക്കാരിനല്ല വിധിയെതിരെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ നിലപാട് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കണ്ടിട്ടുപഠിക്കില്ലെങ്കിലും കൊണ്ടിട്ടും പഠിക്കില്ലെന്നുവരുന്നത് കഷ്ടം തന്നെ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര് എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

