Connect with us

Video Stories

അമ്പതില്‍ പാദമൂന്നി മലപ്പുറം ജില്ല

Published

on

കാടും മേടും കടന്ന വികസനത്തിന്റെ മഹാശില്‍പങ്ങളില്‍ സ്‌നേഹവും സൗഹൃദവും സുവര്‍ണമുദ്ര ചാര്‍ത്തിയ നിറപ്പകിട്ടിലാണ് മലപ്പുറം ജില്ല. ഒരു ജനതയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം അര നൂറ്റാണ്ടിന്റെ സഞ്ചാരപഥം തീര്‍ത്ത മലപ്പുറം, ആത്മാഭിമാനത്തിന്റെ അമ്പതാം വയസിലേക്കാണ് പാദമൂന്നിയിരിക്കുന്നത്. നീലഗിരിക്കുന്നുകള്‍ മുതല്‍ അറബിക്കടലിന്റെ തീരം വരെയുള്ള പ്രവിശാലതയുടെ പ്രാരാബ്ധങ്ങള്‍ക്കിടയിലും അഞ്ചുപതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ സുവര്‍ണ ജൂബിലിയുടെ സാക്ഷ്യമായുണ്ട്. 1969 ജൂണ്‍ 16ന് നിലവില്‍വന്ന മലപ്പുറം ജില്ല ഇന്ന് സര്‍വ മേഖലകളിലും ഉയര്‍ച്ചയുടെ പടവകുള്‍ കയറിക്കൊണ്ടിരിക്കുകയാണ്. വികസനത്തിലും വിദ്യാഭ്യാസത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും മാനവവിഭവ ശേഷിയിലും മതസൗഹാര്‍ദത്തിലും കളിയിലും തൊഴിലിലുമെല്ലാം ‘മലപ്പുറം മോഡല്‍’ അടയാളപ്പെട്ടുകഴിഞ്ഞു. ഇച്ഛാശക്തികൊണ്ട് ക്ലേശങ്ങളെ മറികടന്ന മന:പൊരുത്തമാണ് മലപ്പുറത്തിന്റെ വിജയഗാഥ.
ഏറെ മുറവിളികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് മലപ്പുറം ജില്ല യാഥാര്‍ഥ്യമായത്. കുട്ടിപ്പാകിസ്താനെന്നും മാപ്പിള വര്‍ഗീയവാദികളുടെ കേന്ദ്രമെന്നുമാണ് ഭാരതീയ ജനസംഘവും മറ്റുചിലരും മലപ്പുറത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അടിസ്ഥാന ജനതയുടെ അതിജീവനത്തിനു വേണ്ടി അടിയുറച്ചുനില്‍ക്കാന്‍ മുസ്‌ലിംലീഗ് മുന്നോട്ടുവന്നതാണ് പുതിയ ജില്ലയുടെ പിറവിയിലെത്തിച്ചത്. ഏറനാട്ടിലും വള്ളുവനാട്ടിലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദേശീയ പ്രശ്‌നമായാണ് മുസ്‌ലിംലീഗ് കണ്ടത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക റവന്യൂ ജില്ല വേണമെന്ന ആവശ്യം അധികാരികള്‍ക്കു മുമ്പില്‍ മുസ്്‌ലിംലീഗ് ഉയര്‍ത്തിയത്. അവിഭക്ത പാലക്കാട് ജില്ലാ മുസ്‌ലിംലീഗ് കൗണ്‍സില്‍ യോഗത്തില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പാങ്ങിലെ പി.കെ ബാപ്പുട്ടി അവതരിപ്പിച്ച പ്രമേയത്തിലാണ് മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കുന്നത്. പിന്നീട് മങ്കട എം.എല്‍.എ ആയിരുന്ന അഡ്വ. പി. അബ്ദുല്‍ മജീദ് 1960ലെ നിയമസഭയില്‍ മലപ്പുറം ജില്ല രൂപീകര്ക്കണമെന്ന ആവശ്യം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. 1967ലെ സപ്ത മുന്നണി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് നിയമസഭാ കക്ഷി മലപ്പുറം ജില്ലാ രൂപീകരണമെന്ന ശക്തമായ ആവശ്യവുമായി മുന്നോട്ടുപോയി. 1968ല്‍ കോഴിക്കോട്ട് നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പഞ്ചായത്ത് മന്ത്രി എം.പി.എം അഹമ്മദ് കുരിക്കള്‍ കൃത്യമായ കണക്കുകള്‍ നിരത്തിവെച്ച് നടത്തിയ പ്രസംഗത്തിലൂടെ ജില്ല രൂപീകരണ ആവശ്യം കേരളത്തിന്റെ പൊതു പ്രഖ്യാപനമായി മാറുകയായിരുന്നു. നേരത്തെ സപ്തകക്ഷി സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയില്‍ മലപ്പുറം ജില്ലാ രൂപീകരണം ഉള്‍പ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, താനും മലപ്പുറത്തുകാരനാണെന്ന് പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാട് പൊതുമിനിമം പരിപാടിയില്‍ ഈ വിഷയം എഴുതേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ജില്ല അനുവദിക്കാമെന്നും പറഞ്ഞൊഴിഞ്ഞു. പിന്നീട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധം നിലപാട് മാറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയായിരുന്നു.
മുസ്‌ലിംലീഗിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍, മലപ്പുറം ജില്ല രൂപീകരണ തീരുമാനം കൈക്കൊണ്ടു. ഇന്ന് സംസ്ഥാനത്ത് കൂടുതല്‍ ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണ് മലപ്പുറം. 45 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ജില്ല. 3550 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. ഇത് സംസ്ഥാനത്തിന്റെ മൊത്തം വിസ്തൃതിയുട 9.13 ശതമാനം വരും. വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്താണ് മലപ്പുറം. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മലപ്പുറത്തിന് അവകാശപ്പെടാനുള്ളത്. കേരളത്തിനു മാതൃകയായ നിരവധി പദ്ധതികള്‍ മലപ്പുറം സംഭാവന ചെയ്തു. ജനകീയ കൂട്ടായ്മയില്‍ ഉയര്‍ന്നുവന്ന നിരവധി സംരംഭങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചു. അക്ഷയയും പരിരക്ഷയും കുടുംബശ്രീയും മഞ്ചേരി മെഡിക്കല്‍ കോളജും വിജയഭേരിയും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും തണല്‍ക്കൂട്ടുമെല്ലാം മലപ്പുറത്തിന്റെ നിശ്ചയദാര്‍ഢ്യം നിറംപകര്‍ന്ന മകുടോദാഹരണങ്ങളാണ്.
അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മലപ്പുറം ജില്ലക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം പ്രതിശീര്‍ഷ വരുമാനത്തില്‍ 14-ാം സ്ഥാനത്താണുള്ളത്. രാജ്യത്തെ 200ഓളം ജില്ലകളേക്കാള്‍ ജനസംഖ്യയിലോ വിസ്തൃതിയിലോ മലപ്പുറം മുന്നിലാണ്. ത്രിപുര, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, ഗോവ, സിക്കിം, മേഘാലയ, മണിപ്പൂര്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളേക്കാളും ജനസംഖ്യയാണ് മലപ്പുറത്ത്. പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട് എന്നീ നാല് ജില്ലകളിലുംകൂടി 44.20 ലക്ഷം ജനങ്ങള്‍ക്ക് 256 വില്ലേജുകളും 521 ആസ്പത്രികളും 502 ഹൈസ്‌കൂളുകളും 48 കോളജുകളുമുണ്ട്. എന്നാല്‍ 45 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് 135 വില്ലേജുകളും 259 ആസ്പത്രികളും 171 ഹൈസ്‌കൂളുകളും 16 കോളജുകളുമാണുള്ളത്. 11.07 ലക്ഷം ജനസംഖ്യയുള്ള ഇടുക്കിയില്‍ 144 ഹൈസ്‌കൂളുകളും 11 കോളജുകളും 153 ആസ്പത്രികളും 64 വില്ലേജുകളുമുണ്ട്. 8.16 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 76 ഹൈസ്‌കൂളുകളും 9 കോളജുകളും 86 ആസ്പത്രികളും 49 വില്ലേജുകളുമുണ്ട്. 11.95 ലക്ഷം ജനസംഖ്യയുള്ള പത്തനംതിട്ടയില്‍ 159 ഹൈസ്‌കൂളുകളും 20 കോളജുകളും 149 ആസ്പത്രികളും 68 വില്ലേജുകളുമുണ്ട്. 13.02 ലക്ഷം ജനസംഖ്യയുള്ള കാസര്‍കോട്ട് 123 ഹൈസ്‌കൂളുകളും എട്ട് കോളജുകളും ആസ്പത്രികളും 75 വില്ലേജുകളുമുണ്ട്. മലപ്പുറം ജില്ലയില്‍ ഒരു താലൂക്കിനെ ആശ്രയിക്കുന്നത് 6,45,159 ജനങ്ങളാണ്. പത്തനംതിട്ടയില്‍ ഇത് 2,39,107ഉം ഇടുക്കിയില്‍ 2,76,863ഉം കോട്ടയത്ത് 3,95,876ഉം ആലപ്പുഴയില്‍ 3,53,657 മാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ ജനസംഖ്യാനുപാതിക വികസനം സാധ്യമാക്കാന്‍ മലപ്പുറത്തിനായിട്ടില്ല എന്നതാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. റവന്യൂ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് വാര്‍ഷിക ധനസഹായത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് വെട്ടിക്കുറവിന് കാരണമാകുന്നുണ്ട്. നിലവിലെ ജനസംഖ്യ രണ്ടു ജില്ലകളിലായി വിഭജിച്ചാല്‍ വിഹിതം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ജനങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാര്‍ ജോലികളുടെ അനുപാതം വര്‍ധിപ്പിച്ച് യുവാക്കളായ തൊഴിലന്വേഷകരെ സഹായിക്കാനും കഴിയും. അതുകൊണ്ടാണ് ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗും മലപ്പുറം ജില്ലാ പഞ്ചായത്തും മുന്നോട്ടുവന്നിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തുടക്കം കുറിക്കുന്നത് മലപ്പുറത്തിന്റെ പുതുയുഗപ്പിറവിക്കായുള്ള ചിറകടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending