Connect with us

Video Stories

ചുവപ്പു നിക്കറിട്ട കാക്കിധാരികള്‍

Published

on

ഏപ്രില്‍ 23ന് നടന്ന ലോക്‌സഭാവോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തപാല്‍ ബാലറ്റുകള്‍ പൊലീസ് അസോസിയേഷനിലെ ചിലര്‍ കൂട്ടത്തോടെ ഏറ്റെടുത്ത് ഒരു മുന്നണിക്കുവേണ്ടി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭരണകൂടം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. പൊലീസു കള്ളന്മാരെ കയ്യോടെ പിടികൂടിയിട്ടും ഒരാളെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് മറ്റുള്ളവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍-പൊലീസ് ഉന്നത തലത്തില്‍ പരിശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷന്‍ നിര്‍ദേശിച്ചിട്ടും മതിയായ അന്വേഷണം നടത്താതെയും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഴുവന്‍ നടപടിയെടുക്കാതെയും സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് വേലിതന്നെ വിളവ് തിന്നുന്നതിന് തുല്യവും ജനങ്ങളില്‍ ജനാധിപത്യത്തെക്കുറിച്ചുളള വിലയിടിയുന്നതിനു ഇടയാക്കുന്നതുമാണ്.
വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചാം ദിവസമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നത്. സി.പി.എമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള പ്രവര്‍ത്തകരുടേതായിരുന്നു ഇത്. തുടര്‍ന്ന് എതിര്‍ കക്ഷികള്‍ക്കെതിരെ സി.പി.എം ആരോപണവുമായി രംഗത്തുവരികയുണ്ടായി. എന്നാല്‍ അതിലൊക്കെ എത്രയോ ഏറെ ഗൗരവതരമായ കുറ്റമാണ് പൊലീസ് സേനക്കകത്ത് നടന്ന സംഘടിത കള്ളവോട്ട്. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരാണ് നഗ്നമായി കള്ളവോട്ട് ചെയ്തതായി വിവരം പുറത്തുവന്നത്. ഒരു പൊലീസ്ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പിലൂടെ നല്‍കിയ നിര്‍ദേശമാണ് വിവരം പുറത്തറിയാന്‍ ഇടയാക്കിയത്. അതല്ലെങ്കില്‍ ഇത്രയും വലിയ പൊലീസ് കള്ളത്തരം പിടിക്കപ്പെടാതെ പോകുമായിരുന്നേനേ. സംസ്ഥാന പൊലീസ് സേനയില്‍ അമ്പതിനായിരത്തോളം ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും തപാല്‍ ബാലറ്റാണ് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ കൂട്ടത്തോടെ കൈക്കലാക്കി വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും കൊണ്ടുപോയി അപേക്ഷകരറിയാതെ വോട്ട് രേഖപ്പെടുത്തിയത്. നഗ്നമായ ജനാധിപത്യ ലംഘനമല്ലാതെന്താണിത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ, ഐ.പി.എസിന് താഴെയുള്ള, തപാല്‍ ബാലറ്റ് ഏറ്റെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ ധൈര്യം എവിടുന്നായിരിക്കണം. ഇതിന് വലിയ തല പുകക്കലിന്റെ ആവശ്യമില്ല. പൊലീസുകാരുടെ ഏക സംഘടനയായ പൊലീസ് അസോസിയേഷന്‍ ഭരിക്കുന്നത് സി.പി.എം അനുകൂലികളായ നേതാക്കളാണ്. പല ജില്ലകളിലും സംസ്ഥാനതലത്തിലും സി.പി.എമ്മിനാണ് അസോസിയേഷന്റെ മേധാവിത്വം. പതിവുപോലെ ഇത്തവണയും ഈ സാഹചര്യം സമര്‍ത്ഥമായി മുതലാക്കിയാണ് ഇത്തരമൊരു കൂട്ടകള്ളവോട്ടിംഗ് നടന്നിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി പൊലീസുകാരുടെ തപാല്‍ബാലറ്റിന്റെ കണക്കെടുക്കാന്‍ നിര്‍ദേശിച്ചിടത്ത് തുടങ്ങുന്നു യഥാര്‍ത്ഥത്തില്‍ ഉന്നത തലത്തില്‍ നടന്ന ഇതുസംബന്ധിച്ച ഗൂഢാലോചന. എന്തിനായിരുന്നു ഇത്തരമൊരു അസാധാരണ ഉത്തരവ് സംസ്ഥാന ചരിത്രത്തിലാദ്യമായി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയത്. ബെഹ്‌റയുടെ പല നിലപാടുകളും സി.പി.എമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ക്ക് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന ്പലതവണ ആരോപണം ഉയര്‍ന്നിരുന്നതാണ്. അപ്പോള്‍ ഈ ഉത്തരവിനുപിന്നില്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കക്ഷിക്കും നേതൃത്വത്തിനും പങ്കില്ലെന്ന് വിശ്വസിക്കാനാകുമോ. സാധാരണയായി ഫോഴ്‌സ് എന്ന നിലക്കുള്ള അച്ചടക്കം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേനയിലുള്ള ഓരോ അംഗവും. ഇത് മുതലാക്കിയാണ് അവരുടെ തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ചിലര്‍ ചേര്‍ന്ന് കൈക്കലാക്കിയത്. തപാല്‍ ബാലറ്റുകള്‍ അയക്കാന്‍ പൊലീസ് അസോസിയേഷന്‍കാര്‍ പ്രത്യേക വിലാസം കൊടുക്കുകയാണ് ചെയ്തത്. ഇത് അനുസരിക്കുകയല്ലാതെ അവര്‍ക്ക് വഴിയുണ്ടായിരുന്നില്ല. തിരുവനന്തപുരം വട്ടപ്പാറയിലുള്‍പ്പെടെ പല തപാല്‍ ആപ്പീസുകളിലും ഇത്തരത്തില്‍ തപാല്‍ ബാലറ്റുകളെത്തിയതായി വിവരം ലഭിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയാണ് അന്വേഷണം നടത്തിയതും കുറ്റം നടന്നതായി തെളിവുകള്‍ സഹിതം കണ്ടെത്തിയതും. ഇതില്‍ വൈശാഖ് എന്ന ഉദ്യോഗസ്ഥനെതിരെ മാത്രമാണ് ഇതുവരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പി വിനോദ് കുമാറാണ് കണ്ണൂരിലും തൃശൂരിലും മറ്റും അന്വേഷണം നടത്തുന്നത്. കാസര്‍കോട് ബേക്കല്‍ പൊലീസ്‌സ്റ്റേഷനിലെ 54 അപേക്ഷകരില്‍ പലര്‍ക്കും ബാലറ്റ് ലഭിച്ചില്ല. കുന്നംകുളത്ത് 22 അപേക്ഷകരില്‍ 13 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. ഇതൊക്കെ നടന്നത് കേരളത്തിലാണെന്നതുമാത്രമല്ല, നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ട ഒരു സുരക്ഷാസംവിധാനത്തിന്റെ മന്ദിരങ്ങളിലാണെന്നത് നാണക്കേടുകൊണ്ട് മറച്ചുപിടിച്ചതുകൊണ്ടായില്ല. ജനാധിപത്യ സംവിധാനം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിനുകീഴില്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് തെരഞ്ഞെടുപ്പുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഭാരിച്ച ഉത്തരവാദിത്തമുണ്ട്. അത് നടപ്പാക്കാന്‍ കമ്മീഷന് പക്ഷേ സ്വന്തമായി സംവിധാനങ്ങളില്ല. കമ്മീഷന്‍ അതിന് ആശ്രയിക്കുന്നത് സംസ്ഥാന ഭരണകൂടത്തെയും പ്രത്യേകിച്ച് പൊലീസ് സേനയെയുമാണ്. ഇവിടെ തട്ടിപ്പും ക്രമക്കേടും കള്ളത്തരവും നിയമലംഘനവും നടത്തിയിരിക്കുന്നത് അതേ പൊലീസ് സംവിധാനം തന്നെയാണ് എന്നത് ഭരണാധികാരികളുടെ കരണത്തേല്‍ക്കുന്ന പ്രഹരമാണ്.
സംസ്ഥാനത്തെ പല ലോക്‌സഭാമണ്ഡലവും ചുരുങ്ങിയ ഭൂരിപക്ഷത്തിന് വിജയിക്കാറുള്ളപ്പോള്‍ അമ്പത്തയ്യായിരം പേരുടെ വോട്ടുകള്‍ ഒരേ ദിശയിലേക്ക് രേഖപ്പെടുത്തപ്പെട്ടു എന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന അതീവ ഗുതുരമായ പ്രക്രിയയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പ്രഹസനം ബോധ്യമായതുകാരണമാണ് വിഷയവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷമായ ഐക്യജനാധിപത്യ മുന്നണി നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിലെ കുറ്റക്കാരായ ക്രിമിനലുകളെ അവര്‍ പൊലീസ് സേനയിലാണെന്നും മാര്‍ക്‌സിസ്റ്റ് അനുഭാവികളാണെന്നും കരുതി സംരക്ഷിക്കുന്നതിന് പകരം കയ്യോടെ പിടികൂടി കാക്കി ഊരിച്ച് ജയിലുകളിലേക്ക് അയക്കുകയാണ് വേണ്ടത്. ഇവരത്രെ നാട്ടിലെയും ജനങ്ങളുടെയും നിയമങ്ങളെയും നിയമലംഘനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് നടപടിയെടുക്കേണ്ടവര്‍. നാണക്കേടേ നിന്റെ പേരോ പിണറായി വിജയന്റെ പൊലീസ്‌സേനയും അദ്ദേഹത്തിന്റെ ഭരണകൂടവും? പുറത്ത് കാക്കിക്കുപ്പായവും അകത്ത് ചുകപ്പുനിക്കറും ഇട്ട് മാസാമാസം ജനങ്ങളുടെ നികുതിപ്പണം എണ്ണിവാങ്ങാന്‍ ഒരുത്തനെയും ഇനി അനുവദിക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending