Connect with us

Video Stories

ശ്രേഷ്ഠ ചെട്ടിയാര്‍

Published

on


ശ്രേഷ്ഠന്‍ ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌വാദ്രയെ ഭൂമിക്കേസില്‍ പിടിച്ചകത്തിട്ടത് അടുത്തിടെയാണ്. സോണിയയെും രാഹുലിനെയും മറ്റൊരുകേസില്‍ കോടതികളില്‍ കയറ്റിയിറക്കിയതും മോദി തന്നെ. ഇപ്പോള്‍ മോദിയുടെ സി.ബി.ഐയും ഇ.ഡിയും ചെന്നിരിക്കുന്നത് മുന്‍കേന്ദ്രധനമന്ത്രികൂടിയായ പി.ചിദംബരത്തിനുനേരെയാണെന്നുമാത്രം. മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേകേസില്‍ കുരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ ഡല്‍ഹിയിലെ വസതിയില്‍ചെന്ന് തികച്ചും നാടകീയമായി അറസ്റ്റ്‌ചെയ്തത്. അടിയന്തിരാവസ്ഥാകാലത്തും മറ്റും പ്രതിപക്ഷനേതാക്കളെ കേന്ദ്രഅന്വേഷണഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തിട്ടുണ്ടെങ്കിലും വീടിന്റെ ചുറ്റുമതില്‍ ചാടിക്കയറി അറസ്റ്റുചെയ്യുന്നത് ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കല്‍പിച്ചാല്‍ എന്തുംചെയ്യുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും.
എയര്‍സെല്‍ മാക്‌സിസ്-ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് ചിദംബരത്തിന്റെ ചരിത്രപരമായ അറസ്റ്റ് നടന്നിരിക്കുന്നത്. ബദ്ധവൈരിയായ സുബ്രഹ്മണ്യന്‍സ്വാമിയാണ് 2006ല്‍ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. എന്നാല്‍ താനോ തന്റെ കുടുംബമോ ഒരുതരത്തിലും സംഭവവുമായി ഇടപെടുകയോ അവിഹിതമായി എന്തെങ്കിലും നേടുകയോ ചെയ്യാതിരുന്നിട്ടും കേന്ദ്രഏജന്‍സികള്‍ എന്തിനാണ് ഈ അറസ്റ്റ് നടത്തിയതെന്നാണ് ചിദംബരത്തിന്റെ ചോദ്യം. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുനിന്ന് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ വസ്തുതകളും കണക്കുകളുംവെച്ച് സംസാരിക്കുന്നുവെന്നതായിരിക്കാം മോദിയുടെ അനിഷ്ടത്തിന് കാരണം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞതോടെ റോബര്‍ട്ട്‌വാദ്രയില്‍നിന്ന് ചിദംബരത്തിലേക്കായി മോദിയുടെ നോട്ടം. സി.ബി.ഐയും സാമ്പത്തികകുറ്റാന്വേഷണ ഏജന്‍സിയും എന്തിനും കീഴിലുള്ളപ്പോള്‍ എന്തും നടത്താം. മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബീഹാര്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, ബി.ജെ.പി അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍, കരുണാനിധി, എ.രാജ, കനിമൊഴി, ബി.എസ് യെദിയൂരപ്പ എന്നിവരാണ് രാജ്യത്ത് അറസ്റ്റുചെയ്യപ്പെട്ട പ്രമുഖര്‍. ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സി.ബി.ഐയുടെ പൊടുന്നനെയുള്ള അറസ്റ്റ്‌നാടകം.
വ്യാജകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ച് 50.45 ലക്ഷം ഡോളര്‍ ( 40 കോടിയോളം രൂപ) കാര്‍ത്തി ചിദംബരവും കൂട്ടരും പിതാവ് ധനമന്ത്രിയായിരിക്കെ അവിഹിതമായി നേടി എന്നാണ് അന്വേഷണഏജന്‍സികളുടെ വാദം. കാര്‍ത്തിക്കും മറ്റും മുമ്പ് ജാമ്യം ലഭിച്ചിരിക്കെ ചിദംബരത്തെ മാത്രം കസ്റ്റഡിയില്‍വിട്ടതിനെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍സിബല്‍ ചോദ്യംചെയ്യുന്നു. ഏതായാലും ബുധനാഴ്ച ഒരുപകല്‍ മുഴുവന്‍ അജ്ഞാതവാസത്തിലായിരുന്ന ചിദംബരം രാത്രിഎട്ടിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ജൂണില്‍ സി.ബി.ഐ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നതാണ്. അന്നൊന്നും തന്നോട് ഇത്രവലിയ തുകയെപ്പറ്റി ചോദിച്ചിരുന്നില്ലെന്ന് ചിദംബരം പറയുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും നിഴല്‍ ഇതിനുപിന്നില്‍ മിന്നിമറയുന്നു. ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സി.ബി.ഐ മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം എന്നത് ഷായെ സംബന്ധിച്ചിടത്തോളം ഇന്ന് കിട്ടിയഅവസരം മുതലെടുക്കലാണ്. 2010ലായിരുന്നു ഷായുടെ അറസ്റ്റും ജയില്‍വാസവും. നീണ്ട ഒന്‍പതുകൊല്ലത്തിനുശേഷം വിധി കറങ്ങിവന്നിരിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയയുടന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിനുമുമ്പുതന്നെ ജോര്‍ബാഗിലെ ചിദംബരത്തിന്റെ വീട്ടിന്റെ മതിലില്‍ സി.ബി.ഐയും ഇ.ഡി.യും നോട്ടീസ് പതിച്ചത് പ്രതിപക്ഷത്തെ പ്രമുഖനേതാവിനെതിരായ അവഹേളനമായി. ക്രിമിനലിനെപോലെയായിരുന്നു രാത്രി മുന്‍ധമന്ത്രിയെ കാറില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ മോദിസര്‍ക്കാരിനെതിരെ ട്വീറ്റ്‌ചെയ്ത് പിറ്റേദിവസമാണ് ചിദംബരത്തെ അകത്താക്കിയത്. രാജ്യസഭാംഗത്തിന് നല്‍കേണ്ട പരിഗണനപോലും ചിദംബരത്തിന് നല്‍കിയില്ല.
2004 മുതല്‍ 2014 വരെ ഡോ. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുതവണയാണ് പി. ചിദംബരം ധനമന്ത്രിയായത്. നവസാമ്പത്തികനയം നടപ്പാക്കലായിരുന്നു മുഖ്യജോലി. ആഭ്യന്തരവകുപ്പും ഇടക്ക് കയ്യാളി.മുമ്പ് രാജീവ്ഗാന്ധി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. 1984 മുതല്‍ പാര്‍ലമെന്റംഗം. വിവാദങ്ങള്‍ക്കെല്ലാം പുറന്തിരിഞ്ഞ് നില്‍പ്പ്്. യൗവനകാലത്ത് ഇടതുപക്ഷഭ്രമം പിടികൂടിയെങ്കിലും 1969ല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. ഇപ്പോഴും സുപ്രീംകോടതിയിലും വിവിധഹൈക്കോടതികളിലും പ്രാക്ടീസുണ്ട്. ബി.എസ്.സിയും നിയമബിരുദവുംനേടിയെങ്കിലും പ്രിയം സാമ്പത്തികശാസ്ത്രത്തോട്. കുലീനമായ ഭാഷയും പെരുമാറ്റവുംകൊണ്ട് രാഷ്ട്രീയക്കാരിലെ മാന്യനായി അറിയപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും തരിമ്പുംവഴങ്ങാത്തത് സ്വാഭാവികം. 1996ല്‍ കോണ്‍ഗ്രസ്‌വിട്ട് തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും വൈകാതെ തിരിച്ചുവന്നു. 2009ല്‍ ശിവഗംഗയില്‍നിന്ന് വെറും 3354 വോട്ടിന് വിജയിച്ചതിനെതുടര്‍ന്നാണ് വീണ്ടും ധനമന്ത്രിയായത്. എഴുപത്തഞ്ചാംവയസ്സില്‍ ആദ്യമായി ജയിലില്‍ കിടക്കേണ്ടിവന്നതും തികഞ്ഞ നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെ.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending