Connect with us

Video Stories

പ്രതിപക്ഷമില്ലാതെ രാജ്യം ഭരിക്കാനോ

Published

on


കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിനുപിറകെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ ശിവകുമാറിനെകൂടി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി അറസ്റ്റു ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗൂഢവഴികളാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. നാലുദിവസം മുമ്പ് ഡല്‍ഹിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ചിദംബരത്തിനെതിരെ സര്‍ക്കാര്‍ ചുമത്തിയത് നിഴല്‍ കമ്പനിയുമായ ബന്ധപ്പെട്ട വ്യാജ തട്ടിപ്പുകേസാണെങ്കില്‍ ശിവകുമാറിനെതിരെ പ്രയോഗിച്ചിരിക്കുന്നത് കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണമാണ്. രണ്ടിലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കാര്യമായൊരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. കോടതിയില്‍ നിരന്തരം കയറ്റി കസ്റ്റഡിയില്‍ വാങ്ങുക മാത്രമാണ് ചിദംബരത്തിന്റെ കാര്യത്തില്‍ നടന്നുവരുന്നത്. ഇന്നലെ മൂന്നാം തവണ അദ്ദേഹത്തെ അന്വേഷണത്തിന്റെ ഭാഗമാണെന്നുവരുത്തി കസ്റ്റഡി നീട്ടിവാങ്ങിയിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിലേക്ക് വാള്‍ തിരിച്ചുവെച്ചിരിക്കുന്നത്.
പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനമാണ് ഇരുവരുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. രണ്ടിലും ഒരു തെളിവും ഹാജരാക്കാന്‍ ഏജന്‍സികള്‍ക്ക് ഇനിയുമായിട്ടില്ല. തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നിരവധി പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെയാണ് ഡല്‍ഹിയില്‍ ശിവകുമാറിനെ ദേഹപരിശോധനക്ക് കൊണ്ടുപോയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനും മതേതര സര്‍ക്കാര്‍ രൂപീകരണത്തിനും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിരുന്ന തന്ത്രജ്ഞനായ നേതാവാണ് ശിവകുമാര്‍. ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പു കാലത്ത് അവിടുത്തെ കോണ്‍ഗ്രസ് സാമാജികരെ കര്‍ണാടകയിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിച്ചതും ഇദ്ദേഹമാണ്. ബി.ജെ.പിയുടെ നിരന്തര സമ്മര്‍ദത്തിലും തന്ത്രത്തിലുംവീണ് ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞമാസം കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടപ്പോഴും ശിവകുമാറായിരുന്നു ബി.ജെ.പിയുടെ #ോര്‍മാനേജരായി പ്രവര്‍ത്തിച്ചത്. മുംബൈയില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ നേരില്‍ കാണാനും ശിവകുമാര്‍ സധൈര്യം മുന്നോട്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തെ ബി.ജെ.പി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. അവിടെയൊക്കെ ബി.ജെ.പിയുടെ കണ്ണിലെ കരടായാണ് ശിവകുമാറിനെ ബി.ജെ.പിയും അമിത്ഷാ അടക്കമുള്ള നേതൃത്വവും കണ്ടത്. തെക്കേ ഇന്ത്യയില്‍ ഏതുവിധേനയും വേരുറപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ മാത്രമാണ് കുറച്ചെങ്കിലും അതിനുതക്കമുള്ള അന്തരീക്ഷമുള്ളത്. രാജ്യസഭാവിപ്പ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുടെ അപ്പക്കഷണത്തിനു പിന്നാലെ ചേക്കേറിയപ്പോഴും ശിവകുമാറിനെപോലുള്ള നേതാക്കള്‍ തരിമ്പും വഴങ്ങാതെ നിലയുറപ്പിച്ചതാണ് സത്യത്തില്‍ മോദിയെയും അമിത്ഷായെയും ചൊടിപ്പിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് അറസ്റ്റ്‌ചെയ്തത് അടിയന്തിരാവസ്ഥാകാലത്തുപോലും നടക്കാത്തതാണ്. ഇതിനുപിന്നില്‍ മോദി നിയോഗിച്ച പിണിയാളുകളായ ഉദ്യോഗസ്ഥരാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
സാമ്പത്തികമായി രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കവെ അതിനെതിരെ നിരന്തരം പ്രസ്താവന പുറപ്പെടുവിക്കുകയും മോദി സര്‍ക്കാരിന്റെ വീഴ്ചകളോരോന്നും തുറന്നുകാട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായി നാമാവശേഷമാക്കുക എന്ന തന്ത്രം മോദിയും കൂട്ടരും പയറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അവഹേളിക്കുന്ന വിശേഷണപദങ്ങളുപയോഗിച്ച മോദി കള്ളക്കേസുമായി അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് റോബര്‍ട്ട്‌വാദ്രക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നതും നാം കണ്ടു. കേസുകളെന്തായിരുന്നാലും അവയെല്ലാം കോടതികളുടെ സൂക്ഷ്മപരിശോധനകളില്‍ തെളിയിക്കപ്പെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്നരുന്ന കള്ളപ്പണം, കൊലപാതകം അടക്കമുള്ള കേസുകളിലൊന്നും ഈ നിലപാടല്ല മോദി സര്‍ക്കാരിന്റെ ഏജന്‍സികള്‍ ഏറ്റെടുത്തുനടത്തുന്നത്. ആന്ധ്രയിലെയും ഗോവയിലെയും മണിപ്പൂരിലെയും അരുണാചലിലെയുമൊക്കെ കോണ്‍ഗ്രസ്, ടി.ഡി.പി നേതാക്കളെ രായ്ക്കുരാമാനമാണ് ബി.ജെ.പി അടര്‍ത്തിയെടുത്തത്. അവരില്‍ പലര്‍ക്കുമെതിരെ തെരഞ്ഞെടുപ്പിനുമുമ്പ് ചാര്‍ജ് ചെയ്ത കേസുകളോരോന്നും ബി.ജെ.പിയിലെത്തിയതോടെ ഒഴിവാക്കിക്കൊടുത്തത് മോദി സര്‍ക്കാരിന്റെ വിദ്വേഷ-പകപോക്കല്‍ രാഷ്ട്രീയത്തിനുള്ള തെളിവാണ്. കര്‍ണാടക മുഖ്യമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ബി.എസ് യെദിയൂരപ്പക്കെതിരെ കോടികളുടെ കള്ളപ്പണ ആരോപണമാണ് നിലനില്‍ക്കുന്നത്. ഖനി മാഫിയയുമായി ചേര്‍ന്ന് കോടികള്‍ കരസ്ഥമാക്കിയ ഈ നേതാവിനെ മുഖ്യമന്ത്രി പദവിയിലിരുത്തിയാണ് ചിദംബരത്തെയും ശിവകുമാറിനെയും പോലുള്ളവരെ മോദി സര്‍ക്കാര്‍ ഇരുമ്പഴിക്കുള്ളിലാക്കാന്‍ നോക്കുന്നതെന്നത് എത്ര വിചിത്രമാണ്. അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണബാങ്ക് നോട്ടുനിരോധന കാലത്ത് നടത്തിയ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടിയൊന്നുമില്ല. ബി.ജെ.പി അധ്യക്ഷന്‍കൂടിയായ അമിത്ഷാ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തത് ഇതുപോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണെന്ന് ശരിവെക്കുന്ന തരത്തിലുള്ള നടപടികളാണ ്‌രാജ്യത്തിന്ന് ഓരോനിമിഷവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എഴുപതു വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലൊരിക്കലും ഇതുപോലൊരു വൈരനിര്യാതന ഭരണകൂടം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിനെയും മതന്യൂനപക്ഷ മതേതര വിഭാഗങ്ങളെയും മാത്രമല്ല, രാജ്യത്തെ സകലമാന ജനവിഭാഗങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുകയും നേതാക്കളെ ഒന്നൊന്നായി അഴിക്കുള്ളിലാക്കുകയും ചെയ്താല്‍ ശിഷ്ടകാലം സ്വസ്ഥമായി ഭരിക്കാമെന്ന മിഥ്യാബോധമായിരിക്കാം മോദിയെയും അമിത്ഷായെയും അവരെ നയിക്കുന്ന മോഹന്‍ ഭഗവത്തുമാരുടെയും മിഥ്യാബോധം. എന്നാല്‍ ഇന്ത്യ ആരുടെയും തറവാട്ടു സ്വത്തല്ലെന്നും ഇവിടെ ജീവിച്ച് പോരാടിമരിച്ച മഹാന്മാരുടെയും എണ്ണമറ്റ സ്വാതന്ത്ര്യസേനാനികളുടെയും സാധാരണക്കാരുടെയും ചോരയുടെ മണമാണ് നാടിനുള്ളതെന്നും ആരും മറക്കരുത്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending