Connect with us

Video Stories

നയപ്രഖ്യാപനം നിരാശാജനകം

Published

on

സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രായോഗിക പദ്ധതികളോ പുതിയ പ്രതിസന്ധികള്‍ക്ക് പരിഹാര മര്‍ഗങ്ങളോ നിര്‍ദേശിക്കാത്ത പിണറായി സര്‍ക്കാറിന്റെ പ്രഥമ നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമായി. കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളയായ പരിഷ്‌കാരങ്ങളെ പഴിചാരിയുള്ള പരാമര്‍ശങ്ങള്‍ ആശ്വാസകരമാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ പോരായ്മകളെ സ്പര്‍ശിച്ചില്ല എന്നത് ഗവര്‍ണറുടെ പ്രഖ്യാപനത്തെ പ്രഹസനമാക്കുന്നതാണ്. വിഴുപ്പലക്കലും വൈദഗ്ധ്യക്കുറവും കാരണം ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ പക്ഷംപറ്റിയുള്ള ഈ പ്രഖ്യാപനം ഗവര്‍ണറിലെ വിശ്വാസ്യതക്ക് കോട്ടംതട്ടിയെന്ന് പറയാതെ വയ്യ. കൊടും കുറ്റവാളികളുടെ ജയില്‍ മോചനമടക്കമുള്ള സര്‍ക്കാറിന്റെ പല നിലപാടുകളിലും തിരുത്തും നീരസവും പ്രകടിപ്പിച്ച ഗവര്‍ണര്‍, നയപ്രഖ്യാപനത്തില്‍ കവാത്ത് മറന്ന് നമ്രശിരസ്‌കനായത് അങ്ങേയറ്റം നാണക്കേടായിപ്പോയി. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ആവര്‍ത്തനത്തിനപ്പുറം എന്തു മേന്മയാണ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ അവകാശപ്പെടാനുള്ളത്? തെരഞ്ഞെടുപ്പു കാലത്തെ പഴകിപ്പുളിച്ച വാഗ്ദാനങ്ങളും കേട്ടുമടുത്ത വര്‍ത്തമാനങ്ങളും ഗവര്‍ണര്‍ സദാശിവം സഭയില്‍ തികട്ടുന്നതു കണ്ട് സായൂജ്യമടയുന്നവരല്ല കേരളീയ സമൂഹമെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടിയിരുന്നു. ജലസ്രോതസുകള്‍ വറ്റിവരണ്ടതിലൂടെ ഉടലെടുത്ത രൂക്ഷമായ വരള്‍ച്ചക്കും റേഷന്‍ ലഭിക്കാത്തതിനാല്‍ അനുഭവപ്പെടുന്ന കൊടിയ പട്ടിണിക്കും ക്രമസമാധനം പാടെ തകര്‍ന്നതിലൂടെയുള്ള പീഡന പരമ്പരകള്‍ക്കും മുന്നില്‍ കണ്ണടച്ചിരുന്ന് ഗിമ്മിക്കു കാണിക്കുന്ന സര്‍ക്കാര്‍ നയത്തോട് ഗവര്‍ണര്‍ താദാത്മ്യം പ്രാപിച്ചത് തികഞ്ഞ അടിമത്തവും അനൗചിത്യവുമാണ്.
നവ കേരള നിര്‍മിതിക്കായുള്ള കര്‍മപദ്ധതികളെന്നാണ് നയപ്രഖ്യാപനത്തിന്റെ മൗലികമായ സത്ത. എന്നാല്‍ ഇതിനു വേണ്ട കാതലായ കര്‍മപരിപാടികളുടെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നില്ല. ശൂന്യമായ ഖജനാവ് മുന്നില്‍വച്ച് കോടിക്കണക്കിനു രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന വീരവാദം മലര്‍പ്പൊടിക്കാരന്റെ ദിവാ സ്വപ്‌നം പോലെ കെട്ടടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാരമേറ്റ് നാളേയ്ക്ക് ഒമ്പതു മാസം തികയുന്ന സര്‍ക്കാറിന് ക്രിയാത്മക ഭരണം കാഴ്ചവക്കാനായില്ലെന്ന് ഇടതു മുന്നണി തത്വത്തില്‍ സമ്മതിച്ചതാണ്; ഘടകകക്ഷികള്‍ ഒന്നൊഴിയാതെ പലപ്പോഴും തുറന്നു പറഞ്ഞ യാഥാര്‍ഥ്യമാണിത്. പിണറായി സര്‍ക്കാറിന്റെ സ്വത്വം അടയാളപ്പെടുത്തുന്ന പ്രധാന പദ്ധതികള്‍ ഇക്കാലയളവില്‍ കണ്ടില്ല. നവകേരള നിര്‍മിതക്കെന്ന പേരില്‍ നവംബറില്‍ കൊട്ടിഘോഷിക്കപ്പെട്ടു പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നേരത്തെ നിലനില്‍ക്കുന്നനതിന്റെ നൂതന രൂപങ്ങള്‍ മാത്രം. ഭാവനാ സമ്പന്നരും ധിഷണാശാലികളുമായ ഭരണാധികാരികളില്ലെങ്കില്‍ ഒരു സര്‍ക്കാറിന് സക്രിയമായി മുന്നോട്ടുപോകാനാവില്ല എന്നതിന്റെ ഉത്തമോദാഹരണാണ് ഇടതുസര്‍ക്കാര്‍. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതാണ് പിണറായിയും കൂട്ടരും. എന്തുചെയ്യണമെന്നറിയാതെ വകുപ്പുകള്‍ കയ്യില്‍വച്ച്് പകച്ചുനില്‍ക്കുന്ന മന്ത്രിമാരെ ഇവ്വിധം ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. ഉന്നത ഐ.എ.സ് ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് തലം മുതല്‍ താഴേതട്ടു വരെയുള്ള സര്‍ക്കാര്‍ ജീവനക്കാരും വിവിധ പ്രശ്‌നങ്ങളുയര്‍ത്തി ശീതസമരത്തിലാണ്. സ്വേച്ഛാധിപത്യവും തന്‍പ്രമാണിത്തവും കൊണ്ട് ഇതെല്ലാം നിയന്ത്രിക്കാനാവുമെന്ന് വ്യാമോഹിക്കുന്ന മുഖ്യമന്ത്രി ഭരണസ്തംഭനം കണ്ടില്ലെന്നു നടിക്കുകയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ അനക്കമില്ലാതെ കിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭരണത്തിന്റെ യാഥാസ്ഥിതി ഇതായിരിക്കെ മോഹന വാഗ്ദാനങ്ങള്‍ക്ക്് പ്രാമുഖ്യം നല്‍കിയുള്ള നയപ്രഖ്യാപനം നടത്തും മുമ്പ് ഗവര്‍ണര്‍ രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നു.
സൗമ്യയുടെ ഘാതകന് നിയമത്തിന്റെ നൂലിഴകളിലൂടെ രക്ഷപ്പെടാനും ജിഷ വധക്കേസന്വേഷണം വഴിമുട്ടിക്കാനും അവസരമൊരുക്കിയ സര്‍ക്കാറിനു വേണ്ടിയാണ് സ്ത്രീ സുരക്ഷ പ്രധാന കടമയെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്! സംസ്ഥാനത്ത് സ്ത്രീസുരക്ഷ പാളിയെന്ന് ഭരണമുന്നണിയിലെ പ്രമുഖ കക്ഷിനേതാവ്പരിതപിച്ചത് രണ്ടു ദിവസം മുമ്പാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സത്രീകള്‍ക്കു നേരെ കൂടുതല്‍ പീഡനങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണെന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും ബലാത്സംഗത്തിന് ഇരയാകുന്നത് 978 സ്ത്രീകളാണ്. ലൈംഗിക പീഡന സംഭവങ്ങളില്‍ 3510 ആണ് ശരാശരി. 2016 മുതല്‍ ഇതുവരെ 1,644 ബലാത്സംഗ കേസുകളും 4,035 ലൈംഗിക പീഡന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പ്രതികളായ കേസുകള്‍ പതിവാകുന്നതാണ് സമീപകാല സംഭവങ്ങളില്‍ നിന്നു മനസിലാകുന്നത്. പല കേസുകളിലും പ്രതികളെ തൊടാന്‍ പോലും പൊലീസിന് സാധിക്കുന്നില്ല. തലശ്ശേരി കുറ്റിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ പരാതി പറയാനെത്തിയ ദലിത് സ്ത്രീകള്‍ക്കുണ്ടായ അനുഭവത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തിയതാണ്. പരാതിയുമായി സ്റ്റേഷനുകളിലെത്തുന്നവരോട് പാര്‍ട്ടി കൊടിയുടെ നിറം നോക്കി നീതി നടപ്പാക്കുന്ന പൊലീസുകാരെ കുറിച്ച്് പരാതികളുടെ പ്രവാഹമാണ്. കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കേരളാ പൊലീസ് ആറു ദിവസമാണ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. ഇന്നലെ ഇയാളെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കയ്യാമംവച്ചാണ് പൊലീസ് ‘ശൂരത’ തെളിയിച്ചത്. ഇതിനെല്ലാം മൂകസാക്ഷിയായി നിന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് കാത്തിരുന്ന് കാണാം.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധത്തെ വിമര്‍ശിച്ച ജസ്റ്റിസ് സാദശിവം, ഇതിന്റെ ഭവിഷ്യത്തുകളില്‍ പൊറുതിമുട്ടി ജനം പിടഞ്ഞുവീഴുമ്പോള്‍ എവിടെയായിരുന്നു? ഒറ്റ രാത്രിയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശവക്കുഴി തോണ്ടാന്‍ ഉത്സാഹിച്ച മോദി സര്‍ക്കാറിനോടുള്ള പ്രതിഷേധമാണെങ്കില്‍ എന്തിന് ഇത്രകാലം കാത്തിരുന്നു? ‘അഴിമതിക്കെതിരായ പോരാട്ടത്തിനാണ് ഈ സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് സര്‍ക്കാര്‍ തെളിയിച്ചു’ നയപ്രഖ്യാപനത്തിലെ വൈരുദ്ധ്യാത്മക വാദങ്ങളാണിവ. അഴിമതിയുടെ പേരില്‍ കരളറുത്തുമാറ്റേണ്ട നിസ്സഹായത അനുഭവിച്ച സര്‍ക്കാറാണിത്. പിണറായിയുടെ വലംകയ്യായിരുന്ന ഇ.പി ജയരാജന്‍ പരമാവധി കടിച്ചുതൂങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നുവരികയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് സംസ്ഥാനത്ത് ‘വികസനം’ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനം പക്ഷേ, ഇടതു സര്‍ക്കാറിന്റെ മദ്യനയത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നതില്‍ നിഗൂഢതയുണ്ട്. യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ച് സര്‍ക്കാറിന്റെ പിണിയാളായി നയപ്രഖ്യാപനം നടത്തേണ്ടിവന്ന ഗവര്‍ണറുടെ നിസഹായതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് പ്രബുദ്ധ കേരളം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending