Connect with us

Video Stories

ചൈനാ തര്‍ക്കത്തില്‍ വിവേകം നയിക്കട്ടെ

Published

on

ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ സിക്കിമിനോടുചേര്‍ന്ന് കിടക്കുന്ന 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദോക്‌ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഒരു മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷതയിലേക്ക് വഴിതിരിയുന്നതായാണ് വാര്‍ത്തകള്‍. മൂന്നു രാജ്യങ്ങളുടെയും തന്ത്രപ്രധാന പ്രദേശമാണ് ദോക്‌ലാം എന്നതാണ് തര്‍ക്കത്തിന് പ്രധാനഹേതു. ഇന്ത്യക്ക് അതിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമാര്‍ഗവും രാജ്യസുരക്ഷയുടെ ഭാഗവുമാണ് ദോക്‌ലാമെങ്കില്‍ ചൈനയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ അഖണ്ഡതയാണ് പ്രശ്‌നം. പ്രത്യേകിച്ചും നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ പുതിയ സൗഹൃദത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍. അടുത്ത കാലത്തായി ചൈനയുമായി മെച്ചപ്പെട്ടബന്ധം പുലര്‍ത്തുന്ന റഷ്യയുടെ നിലപാടും നിര്‍ണായകമാകുന്നുണ്ട്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദമാണ് ചൈനയെ ഇപ്പോഴത്തെ സാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. അവരുടെ അനുമതിയില്ലാതെയാണ് ഭൂട്ടാന്‍ പ്രദേശത്തിലെ ചൈനയുടെ റോഡ് നിര്‍മാണം. ഇതനുവദിക്കുകയെന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് സൈനികമായ തിരിച്ചടിയാകും. 2013ല്‍ അരുണാചല്‍പ്രദേശ് സംസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന രംഗത്തുവന്നിരുന്നെങ്കിലും ഇരുഭാഗത്തുനിന്നും ഉണ്ടായ അനുരഞ്ജന നീക്കങ്ങള്‍ കാരണം പ്രശ്‌നം ഏതാണ്ട് രമ്യമായി പരിഹരിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്ക് സ്ഥിരം തലവേദനയായി, കശ്മീരിനോട് ചേര്‍ന്നുകിടക്കുന്ന ലഡാക്ക്, അക്‌സായ് ചിന്‍ പ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണമുണ്ട്. 2014ല്‍ ലഡാക്കില്‍ ഇരു സൈന്യവും തമ്മില്‍ ഉരസലിലെത്തുകയും ചെയ്തു.
ഏതാനും മാസംമുമ്പാണ് പൊടുന്നനെ ദോക്‌ലാമില്‍ ചൈന പാത നിര്‍മിക്കാന്‍ ആരംഭിച്ചതും അത് നിര്‍ത്തിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതും. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. 1962നെ ഓര്‍മിപ്പിച്ച് ഇന്ത്യ ജാഗ്രതപാലിക്കണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഓര്‍മപ്പെടുത്തിയപ്പോള്‍ ഇന്ത്യ ’62ലേതല്ലെന്ന് ഓര്‍ക്കണമെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും തിരിച്ചടിക്കുകയുണ്ടായി. ഇതിനിടെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവരിലേക്കുള്ള സിക്കിമിലെ നാഥുലാചുരം അടച്ചിടാന്‍ ചൈന തീരുമാനിച്ചതും കാര്യങ്ങള്‍ വഷളാക്കി. ജൂണ്‍ അവസാനത്തോടെ മൂവായിരത്തിലധികം സൈനികരെ ഇരുരാജ്യങ്ങളും പ്രദേശത്ത് വിന്യസിച്ചതായാണ് വിവരം. ജൂണ്‍ 29ന് പട്ടാള മേധാവി ബിപിന്‍ റാവത്ത് ദോക്‌ലാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിക്കുകയുമുണ്ടായി. തങ്ങളുടെ ക്ഷമയെ അനിശ്ചിതകാലത്തേക്കായി കാണേണ്ടതില്ലെന്നും ചൈനയിലെ വിദേശരാജ്യപ്രതിനിധികള്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഉത്കണ്ഠ അറിയിക്കുകയുണ്ടായെന്നും വിദേശകാര്യ വക്താവ് ലൂ കാങ് പറയുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ചൈന ഓര്‍മിപ്പിച്ചിരിക്കയാണ്. എന്നാല്‍ വളരെ കരുതലോടെയാണ് നാം പ്രതികരിക്കുന്നത്.
തിബത്തിലെ ബുദ്ധരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയെന്ന കാരണം പറഞ്ഞ് 1962ല്‍ ചൈന നടത്തിയ ആക്രമണം ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പിച്ചിരുന്നുവെന്നത് നേരുതന്നെ. നമ്മുടെ കുറച്ചുപ്രദേശം അന്നവര്‍ കൈക്കലാക്കുകയും ചെയ്തു. ഇതിനുശേഷം ഈഭാഗത്ത് വ്യക്തമായ അതിര്‍ത്തി രേഖകളില്ല. സിക്കിമാകട്ടെ ഹിതപരിശോധനയിലൂടെ 1975ല്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്തു. ഭൂട്ടാന്‍, വിയറ്റ്‌നാം, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി ഏതാണ്ടെല്ലാ അതിര്‍ത്തി രാജ്യങ്ങളുമായും തര്‍ക്കത്തിലേര്‍പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സൈനിക രസതന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ വിജയം സ്വപ്‌നം മാത്രമാണെന്ന് അവര്‍ ആലോചിക്കുന്നില്ലെങ്കില്‍ ഹാ, കഷ്ടമെന്നേ പറയാനുള്ളൂ. വന്‍ ജനസംഖ്യമാത്രമല്ല, ഇരുരാജ്യങ്ങളും ലോകത്തെ ദരിദ്രരുടെഎണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയുമാണ്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കീഴോട്ടുമാണ്. ഇന്ത്യയുടെ നോട്ടുനിരോധനവും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുടെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ എന്ന ഭയവും അവരെ അലട്ടുന്നുണ്ടാകണം. ഈ പശ്ചാത്തലത്തില്‍ ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തയ്യാറാകുകയാണ് ഇരുഭാഗവും ചെയ്യേണ്ടത്. അതിന് തയ്യാറാണെന്ന് നാം അറിയിച്ചിട്ടും പട്ടാളത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്ന കടുംപിടിത്തത്തിലാണ് അവര്‍. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങും നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച ജര്‍മനിയിലെ ജി-20 രാഷ്ട്ര സംയുക്തയോഗത്തില്‍ നേരില്‍കണ്ടുവെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് വിവരം. മഞ്ഞുരുകാന്‍ സമയമെടുക്കുമെന്നാണ് ഇത് നല്‍കിയ സൂചന. അതേസമയം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനെ പോലുള്ളവര്‍ ഉപദേശിക്കുന്നതുപോലെ, നിലവിലുള്ള പ്രത്യേക പ്രതിനിധിസംഘം വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിനാണ് പലരും മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകട്ടെ കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. ഇന്നലെ അമേരിക്ക പ്രശ്‌നത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതേസമയം, രണ്ട് സുപ്രധാന അതിര്‍ത്തി രാജ്യങ്ങളുമായി ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ പൊട്ടിത്തെറികളിലേക്ക് നീങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായാണ് സൂചനകള്‍. പാക്കിസ്താനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഇതിനകം നിരവധി നയതന്ത്രസമ്മര്‍ദങ്ങള്‍ നടത്തിയ ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍പോലും ഇടപെടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഓര്‍ക്കണം. ഇന്ത്യ തേടുന്ന ഭീകരന്‍ ഹഫീസ്‌സഈദിന്റെയും അന്താരാഷ്ട്ര ആണവ ഏജന്‍സി അംഗത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ ചൈന ഉടക്ക് പ്രകടിപ്പിക്കുകയാണ്. ചൈനയുടെ മിത്രങ്ങള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്ര രംഗത്ത് ഇന്ത്യ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെങ്കിലും രണ്ടു ശക്തികള്‍ ചേര്‍ന്നാല്‍ കുറച്ചുകാലത്തേക്കെങ്കിലും നമ്മെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും ബന്ധം സാധാരണ ഗതിയിലേക്ക് കൊണ്ടുവരിക ആഭ്യന്തരമായ ഒട്ടേറെ വൈഷമ്യങ്ങള്‍ക്കിടെ ഇരുവര്‍ക്കും സുപ്രധാനമാണ്. വികാരമല്ല വിവേകമാകട്ടെ രാഷ്ട്ര നേതാക്കളെ നയിക്കേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending