Video Stories
ചൈനാ തര്‍ക്കത്തില്‍ വിവേകം നയിക്കട്ടെ
ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തിയില്‍ സിക്കിമിനോടുചേര്‍ന്ന് കിടക്കുന്ന 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദോക്ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഒരു മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷതയിലേക്ക് വഴിതിരിയുന്നതായാണ് വാര്‍ത്തകള്‍. മൂന്നു രാജ്യങ്ങളുടെയും തന്ത്രപ്രധാന പ്രദേശമാണ് ദോക്ലാം എന്നതാണ് തര്‍ക്കത്തിന് പ്രധാനഹേതു. ഇന്ത്യക്ക് അതിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമാര്‍ഗവും രാജ്യസുരക്ഷയുടെ ഭാഗവുമാണ് ദോക്ലാമെങ്കില്‍ ചൈനയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ അഖണ്ഡതയാണ് പ്രശ്നം. പ്രത്യേകിച്ചും നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുണ്ടായ പുതിയ സൗഹൃദത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍. അടുത്ത കാലത്തായി ചൈനയുമായി മെച്ചപ്പെട്ടബന്ധം പുലര്‍ത്തുന്ന റഷ്യയുടെ നിലപാടും നിര്‍ണായകമാകുന്നുണ്ട്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദമാണ് ചൈനയെ ഇപ്പോഴത്തെ സാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്. അവരുടെ അനുമതിയില്ലാതെയാണ് ഭൂട്ടാന് പ്രദേശത്തിലെ ചൈനയുടെ റോഡ് നിര്‍മാണം. ഇതനുവദിക്കുകയെന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അത് സൈനികമായ തിരിച്ചടിയാകും. 2013ല്‍ അരുണാചല്‍പ്രദേശ് സംസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന രംഗത്തുവന്നിരുന്നെങ്കിലും ഇരുഭാഗത്തുനിന്നും ഉണ്ടായ അനുരഞ്ജന നീക്കങ്ങള്‍ കാരണം പ്രശ്നം ഏതാണ്ട് രമ്യമായി പരിഹരിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്ക് സ്ഥിരം തലവേദനയായി, കശ്മീരിനോട് ചേര്‍ന്നുകിടക്കുന്ന ലഡാക്ക്, അക്സായ് ചിന് പ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണമുണ്ട്. 2014ല്‍ ലഡാക്കില്‍ ഇരു സൈന്യവും തമ്മില്‍ ഉരസലിലെത്തുകയും ചെയ്തു.
ഏതാനും മാസംമുമ്പാണ് പൊടുന്നനെ ദോക്ലാമില്‍ ചൈന പാത നിര്‍മിക്കാന്‍ ആരംഭിച്ചതും അത് നിര്‍ത്തിവെക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതും. ഇതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ തുടക്കം. 1962നെ ഓര്‍മിപ്പിച്ച് ഇന്ത്യ ജാഗ്രതപാലിക്കണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഓര്മപ്പെടുത്തിയപ്പോള് ഇന്ത്യ ’62ലേതല്ലെന്ന് ഓര്‍ക്കണമെന്ന് മന്ത്രി അരുണ്‍ജെയ്റ്റ്ലിയും തിരിച്ചടിക്കുകയുണ്ടായി. ഇതിനിടെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ മാനസ സരോവരിലേക്കുള്ള സിക്കിമിലെ നാഥുലാചുരം അടച്ചിടാന്‍ ചൈന തീരുമാനിച്ചതും കാര്യങ്ങള്‍ വഷളാക്കി. ജൂണ്‍ അവസാനത്തോടെ മൂവായിരത്തിലധികം സൈനികരെ ഇരുരാജ്യങ്ങളും പ്രദേശത്ത് വിന്യസിച്ചതായാണ് വിവരം. ജൂണ്‍ 29ന് പട്ടാള മേധാവി ബിപിന്‍ റാവത്ത് ദോക്ലാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിക്കുകയുമുണ്ടായി. തങ്ങളുടെ ക്ഷമയെ അനിശ്ചിതകാലത്തേക്കായി കാണേണ്ടതില്ലെന്നും ചൈനയിലെ വിദേശരാജ്യപ്രതിനിധികള്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഉത്കണ്ഠ അറിയിക്കുകയുണ്ടായെന്നും വിദേശകാര്യ വക്താവ് ലൂ കാങ് പറയുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ചൈന ഓര്‍മിപ്പിച്ചിരിക്കയാണ്. എന്നാല്‍ വളരെ കരുതലോടെയാണ് നാം പ്രതികരിക്കുന്നത്.
തിബത്തിലെ ബുദ്ധരുടെ ആത്മീയ നേതാവ് ദലൈലാമക്ക് അഭയം നല്‍കിയെന്ന കാരണം പറഞ്ഞ് 1962ല്‍ ചൈന നടത്തിയ ആക്രമണം ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പിച്ചിരുന്നുവെന്നത് നേരുതന്നെ. നമ്മുടെ കുറച്ചുപ്രദേശം അന്നവര്‍ കൈക്കലാക്കുകയും ചെയ്തു. ഇതിനുശേഷം ഈഭാഗത്ത് വ്യക്തമായ അതിര്‍ത്തി രേഖകളില്ല. സിക്കിമാകട്ടെ ഹിതപരിശോധനയിലൂടെ 1975ല്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്തു. ഭൂട്ടാന്, വിയറ്റ്നാം, നേപ്പാള്‍, അഫ്ഗാനിസ്ഥാന് തുടങ്ങി ഏതാണ്ടെല്ലാ അതിര്‍ത്തി രാജ്യങ്ങളുമായും തര്‍ക്കത്തിലേര്‍പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സൈനിക രസതന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ വിജയം സ്വപ്നം മാത്രമാണെന്ന് അവര്‍ ആലോചിക്കുന്നില്ലെങ്കില്‍ ഹാ, കഷ്ടമെന്നേ പറയാനുള്ളൂ. വന്‍ ജനസംഖ്യമാത്രമല്ല, ഇരുരാജ്യങ്ങളും ലോകത്തെ ദരിദ്രരുടെഎണ്ണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവയുമാണ്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കീഴോട്ടുമാണ്. ഇന്ത്യയുടെ നോട്ടുനിരോധനവും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുടെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ എന്ന ഭയവും അവരെ അലട്ടുന്നുണ്ടാകണം. ഈ പശ്ചാത്തലത്തില്‍ ഒരു ഒത്തുതീര്‍പ്പു ചര്‍ച്ചക്ക് തയ്യാറാകുകയാണ് ഇരുഭാഗവും ചെയ്യേണ്ടത്. അതിന് തയ്യാറാണെന്ന് നാം അറിയിച്ചിട്ടും പട്ടാളത്തെ പ്രദേശത്തുനിന്ന് പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ എന്ന കടുംപിടിത്തത്തിലാണ് അവര്‍. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്പിങ്ങും നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച ജര്‍മനിയിലെ ജി-20 രാഷ്ട്ര സംയുക്തയോഗത്തില്‍ നേരില്‍കണ്ടുവെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് വിവരം. മഞ്ഞുരുകാന്‍ സമയമെടുക്കുമെന്നാണ് ഇത് നല്കിയ സൂചന. അതേസമയം മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനെ പോലുള്ളവര്‍ ഉപദേശിക്കുന്നതുപോലെ, നിലവിലുള്ള പ്രത്യേക പ്രതിനിധിസംഘം വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിനാണ് പലരും മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാകട്ടെ കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. ഇന്നലെ അമേരിക്ക പ്രശ്നത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതേസമയം, രണ്ട് സുപ്രധാന അതിര്‍ത്തി രാജ്യങ്ങളുമായി ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങള്‍ പൊട്ടിത്തെറികളിലേക്ക് നീങ്ങാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കശ്മീരില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതായാണ് സൂചനകള്‍. പാക്കിസ്താനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഇതിനകം നിരവധി നയതന്ത്രസമ്മര്‍ദങ്ങള്‍ നടത്തിയ ചൈന, കശ്മീര്‍ പ്രശ്നത്തില്‍പോലും ഇടപെടാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഓര്‍ക്കണം. ഇന്ത്യ തേടുന്ന ഭീകരന് ഹഫീസ്സഈദിന്റെയും അന്താരാഷ്ട്ര ആണവ ഏജന്‍സി അംഗത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ ചൈന ഉടക്ക് പ്രകടിപ്പിക്കുകയാണ്. ചൈനയുടെ മിത്രങ്ങള്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും നയതന്ത്ര രംഗത്ത് ഇന്ത്യ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെങ്കിലും രണ്ടു ശക്തികള്‍ ചേര്‍ന്നാല്‍ കുറച്ചുകാലത്തേക്കെങ്കിലും നമ്മെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞേക്കും. എങ്കിലും ബന്ധം സാധാരണ ഗതിയിലേക്ക് കൊണ്ടുവരിക ആഭ്യന്തരമായ ഒട്ടേറെ വൈഷമ്യങ്ങള്‍ക്കിടെ ഇരുവര്‍ക്കും സുപ്രധാനമാണ്. വികാരമല്ല വിവേകമാകട്ടെ രാഷ്ട്ര നേതാക്കളെ നയിക്കേണ്ടത്.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala14 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

