Connect with us

Video Stories

ജനങ്ങളെ വീണ്ടും ബന്ദിയാക്കണോ

Published

on

ഏകീകൃതനികുതി എന്ന ആശയം പ്രാവര്‍ത്തികമായതോടെ രാജ്യത്താകമാനം ഒരൊറ്റവിപണി സാധ്യമാകുകയും ചരക്കുകടത്ത് സുഗമമാകുകയും ജനങ്ങളുടെമേലുള്ള നികുതിഭാരം കുറയുകവഴി ഒരു പരിധിവരെ വിലകള്‍ കുറയുകയും ചെയ്യുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ചരക്കുസേവനനികുതി (ജി.എസ്.ടി ) കൗണ്‍സില്‍യോഗം വിവിധവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുംമേല്‍ അഞ്ചുതട്ടിലുള്ള നികുതിചുമത്തിയത്. ജൂണ്‍ 30ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ പ്രത്യേകയോഗം വിളിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനംചെയ്ത ജി.എസ്.ടി സമ്പ്രദായം പക്ഷേ നിലവില്‍വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ പ്രധാനഗുണഫലങ്ങള്‍ പൊതുജനങ്ങളിലെത്തുന്നില്ലെന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. 1200 ഓളം സാധനങ്ങളുടെമേല്‍ ചെലുത്തിയ ജി.എസ്.ടി പ്രകാരം ഏഴുശതമാനം നിത്യോപയോഗവസ്തുക്കളുടെ മേലുണ്ടായിരുന്ന നികുതി അവശ്യസാധനങ്ങളെന്ന നിലയില്‍ ഒഴിവാക്കിയിരുന്നു. പക്ഷേ ഇതിന്റെ ഗുണം ഇതുവരെയും പൊതുജനങ്ങളില്‍ എത്തുന്നില്ല എന്നത് പദ്ധതിയുടെ നടത്തിപ്പിലെ പരാജയത്തെയാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ തികഞ്ഞ കെടുകാര്യസ്ഥതയും അനവധാനതയുമാണ് ഇത്തരമൊരു അരാജകത്വത്തിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ക്കിടെ എല്ലാം വരുന്നിടത്തുവെച്ചുകാണാമെന്ന അലസനിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്.
വിലകുറയുന്ന നൂറ്റൊന്നുസാധനങ്ങളുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും ഇതി•േ-ലൊന്നിലും വില കുറഞ്ഞിട്ടില്ലെന്നതാണ് ശരാശരിമലയാളിയുടെ അനുഭവം. പച്ചക്കറി, പഞ്ചസാര, ധാന്യങ്ങള്‍, കോഴി പോലുള്ളവയ്ക്ക് വില കുറയുമെന്നായിരുന്നു കണക്കുകള്‍ നിരത്തി കേന്ദ്രവും സംസ്ഥാനസര്‍ക്കാരും അവകാശപ്പെട്ടിരുന്നത്. നിത്യോപയോഗവസതുക്കള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒറ്റയടിക്ക്പൂജ്യത്തിലേക്ക് കുറഞ്ഞതാണ് പ്രതീക്ഷക്ക് വകനല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുദിവസമായിട്ടും ഒരു വസ്തുക്കള്‍ക്കും വില കുറഞ്ഞില്ലെന്ന് മാത്രമല്ല, പഴയ നികുതിയുടെമേല്‍ ജി.എസ്.ടി കൂടി ചേര്‍ത്താണ് വിലകൂട്ടി വ്യാപാരികള്‍ വില്‍പനനടത്തുന്നത്.സിമെന്റ് തുടങ്ങിയ നിര്‍മാണവസ്തുക്കളുടെ നികുതി കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികള്‍ അവസരം മുതലാക്കി വിലകയറ്റിയിരിക്കുകയുമാണ്. പാക്കറ്റിലെ പരമാവധി വില (എം.ആര്‍.പി )യില്‍ കൂടുതല്‍ വാങ്ങരുതെന്ന ഉത്തരവിന് പുല്ലുവില. പലപാക്കറ്റുകളിലും വില ചുരണ്ടിമാറ്റി പുതിയ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പ്രവണതയുണ്ട്. പരാതികളെ തുടര്‍ന്ന് കടകളില്‍ സംസ്ഥാനത്തെ അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെതുടര്‍ന്ന് വ്യാപാരികളുടെ തട്ടിപ്പ് പിടികൂടപ്പെട്ടിട്ടുണ്ടെങ്കിലും മഞ്ഞുമലയുടെ ഒരുഅരിക് മാത്രമാണ് തൊടാനായിട്ടുള്ളത്. സാദാഹോട്ടലുകളില്‍ ഭക്ഷണത്തിന് വില കുറയുമെന്ന പ്രചാരണവും മിഥ്യയായിരിക്കയാണ്. 14 ശതമാനത്തില്‍ നിന്ന് എ.സി ഇല്ലാത്ത ഹോട്ടലുകളിലെ നികുതി എട്ടുശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകാര്‍ വില കുറക്കാതിരിക്കുന്നത്. ചായക്കും വടയ്ക്കും വരെ വില കൂട്ടിയവരുണ്ട്. ഭക്ഷണത്തിനായി വാങ്ങുന്ന വസ്തുക്കള്‍ക്ക് നികുതി വര്‍ധിച്ചതാണ് കാരണമായി ഹോട്ടലുടമകള്‍ പറയുന്നത്.
ഇക്കാര്യത്തിലെല്ലാം കാര്യക്ഷമമായി ഇടപെടുന്നതിന് പകരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള അവ്യക്തതയും ആലസ്യവും കെടുകാര്യസ്ഥതയുമാണ് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. ജി.എസ്.ടി അനുസരിച്ച് ദേശീയലാഭവിരുദ്ധഅതോറിറ്റി ( നാപ) രൂപീകരിക്കുമെന്ന ഉത്തരവും ഇപ്പോഴും ഏട്ടിലാണ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഓരോ സംസ്ഥാനത്തിലേക്കും ഐ.എ.എസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുകയുണ്ടായെങ്കിലും മൂന്നും നാലും ജില്ലകളിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് നിയമനം. ഇവര്‍ എന്നു ചുമതലഏറ്റെടുക്കുമെന്ന് പറയാറായിട്ടുമില്ല. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന തോന്നലാണ് സര്‍ക്കാര്‍ ഉദ്യോഗസഥരിലും ജനങ്ങളില്‍ പൊതുവെയും ഉണ്ടായിരിക്കുന്ന തോന്നല്‍. ഉത്തരേന്ത്യയിലാകെ പച്ചക്കറി വിലയിടിയുകയും കര്‍ഷകആത്മഹത്യകള്‍ പെരുകുകയും ചെയ്യുമ്പോഴാണ് ഇവിടെ അവയ്ക്ക് കുത്തനെ വിലഉയര്‍ന്നിരിക്കുന്നത് എന്നതുമതി നികുതിയും സര്‍ക്കാരുകളുമൊന്നുമല്ല കേരളത്തിലെ വിലകള്‍ തീരുമാനിക്കുന്നതെന്നതിനുള്ള സൂചിക. ആകെയുണ്ടായിട്ടുള്ള സൗകര്യം സംസ്ഥാനാന്തര ചെക്‌പോസ്റ്റുകളില്‍ നിലവിലുണ്ടായിരുന്ന വാഹനസ്തംഭനം ഇല്ലാതായത് മാത്രമാണ്. ചെക്ക്‌പോസ്റ്റുകളില്‍ വാണിജ്യ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ ചരക്കുവാഹനങ്ങളില്‍ നിന്ന് ഡികഌറേഷന്‍ഫോം വാങ്ങിവെക്കുന്ന ജോലി മാത്രമാണിപ്പോള്‍ ചെയ്യുന്നത്. ഇതിന് ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് വേണമെന്നിരിക്കെ വാളയാറിലടക്കം നൂറിലധികം ഉദ്യോഗസ്ഥര്‍ ജോലിയില്ലാതെ ശമ്പളംപറ്റുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇത് കള്ളക്കടത്തിനും നികുതിവെട്ടിപ്പിനും കാരണമാകുന്നുവെന്ന പരാതിയുമുണ്ട്. ചരക്കുനീക്കം മന്ദഗതിയിലാകുന്നത് വീണ്ടും വിലയുയരാന്‍ ഇടയാക്കും.
മോദിസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് നോട്ടുനിരോധനവും ജി.എസ്,ടിയും കള്ളപ്പണത്തിനെതിരായ നടപടികളുമൊക്കെ എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നതെങ്കിലും ഇവയിലൊന്നും സുതാര്യതയും ലാളിത്യവും ജനതാല്‍പര്യവും ഇല്ലെന്നുതന്നെയാണ് ഇതിനകം വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പൊടുന്നനെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ടുനിരോധനനടപടി മൂലം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ജീവിതം വഴിമുട്ടിയത്. തല്‍കാലം സഹിക്കൂ എന്നായിരുന്നു മോദിയുടെ മറുപടി. അന്ന് ജപ്പാനില്‍പോയി പീപ്പി ഊതിക്കളിച്ച മോദി ചരക്കുസേവനനികുതി കൊണ്ട് രാജ്യം വീണ്ടുമൊരു ഊരാക്കുരുക്കിലകപ്പെട്ടിരിക്കുമ്പോള്‍ ഇസ്രാഈലില്‍ പോയി പൂപറിച്ചുകളിക്കുകയാണെന്നത് തീര്‍ത്തും ആഭാസമായിരിക്കുന്നു. ജനാധിപത്യത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തം വേണ്ട സര്‍ക്കാരുകള്‍ കാട്ടുന്ന വിപ്ലവപരമെന്ന് അവകാശപ്പെടുന്ന നടപടികള്‍ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വയറ്റത്തടിയാകുന്നതിനെ എന്തുപേരിട്ട് വിളിച്ചാലും ന്യായീകരിക്കാനാവില്ല. വേണ്ടത്ര അവധാനതയോടെ വേണ്ടിയിരുന്നു പദ്ധതി നടപ്പാക്കാനെന്ന പ്രതിപക്ഷകക്ഷികളുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് കേന്ദ്രം ഉണ്ടാക്കിവെച്ച ഇപ്പോഴത്തെ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരുകളുടെ നികുതി അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന പരാതി നിലനില്‍ക്കെ കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളുടെ അധികവരുമാനത്തിനുവേണ്ടി ഇടതുപക്ഷം ആചരിക്കുന്ന മൗനസമ്മതം അധികാരികള്‍ക്ക് ഭൂഷണമല്ല. ഈ വിലക്കയറ്റത്തെ കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതുകയും വേണ്ട.

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

kerala

കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം

2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Published

on

ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending