Connect with us

Video Stories

നിയമനിര്‍മാണസഭയെ കൊഞ്ഞനം കുത്തരുത്

Published

on

ഇപ്പോഴത്തെ കേരള നിയമസഭാസ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷാംഗങ്ങളോട് ആജ്ഞാപിക്കുന്നത് കേട്ടു: ചെയറിന്റെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്പീക്കറോടുള്ള അനാദരവായി കണക്കാക്കും. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മെയ് 13ലെ ബജറ്റ് അവതരണ ദിനം. ബജറ്റവതരിപ്പിക്കാന്‍ മന്ത്രി മാണിയെയും സ്പീക്കറെയും കടന്നുവരാന്‍ അനുവദിക്കാതെ സ്പീക്കറുടെ കസേരയും മേശയും ആലക്തിക സംവിധാനങ്ങളും കമ്പ്യൂട്ടറുമടക്കം തല്ലിത്തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍നിന്ന വ്യക്തിയാണ് നടേ കല്‍പന പുറപ്പെടുവിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍! ഇതുകേട്ട് പലരും തലതല്ലിച്ചിരിച്ചുകാണണം. നിയമനിര്‍മാണത്തിനും ഭരണത്തിനുമായി തങ്ങളുടെ പ്രതിനിധികളായി ജനം തെരഞ്ഞെടുത്തയച്ചവര്‍ നിയമനിര്‍മാണ സഭകളില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ഏതു പരിധിവരെ പോകാമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രസ്തുത സംഭവം. മദ്യ ബാറുകള്‍ അനുവദിച്ചതില്‍ കോഴ ആരോപിച്ച് ധനമന്ത്രി കെ.എം മാണിക്കെതിരെ ഇടതുപക്ഷത്തെ പത്തോളം എം.എല്‍.എമാര്‍ സഭയുടെ അധ്യക്ഷ വേദിയിലും അകത്തുമായി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍കണ്ട് ജനം മൂക്കത്തുവിരല്‍വെച്ചെന്നുമാത്രമല്ല, പലരെയും അവര്‍ അടുത്തുകിട്ടിയ തെരഞ്ഞെടുപ്പില്‍ കണക്കിന് പ്രഹരിക്കുകയും ചെയ്തു.
ഏതു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നെന്നാലും നിയമനിര്‍മാണ സഭകളില്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ശാക്തര്‍ ആന്റ് കൗള്‍ എന്ന പേരില്‍ പ്രത്യേക പെരുമാറ്റസംഹിത അംഗങ്ങള്‍ക്കായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതൊന്നും പക്ഷേ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ തെരുവു രീതിയിലായിരുന്നു മാണി വിരുദ്ധ പ്രതിഷേധം അന്ന് ഇടതുപക്ഷം കാഴ്ചവെച്ചത്. സ്വാഭാവികമായും സഭക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ സ്പീക്കര്‍ക്കാണ് ഉത്തരവാദിത്തമെന്നിരിക്കവെയാണ് അത്യപൂര്‍വ സംഭവമെന്ന നിലക്ക് കേസെടുക്കാന്‍ പൊതു താല്‍പര്യ പ്രകാരം അന്നത്തെ സര്‍ക്കാര്‍ തയ്യാറായത്. സി.പി.എമ്മിലെ വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി ജയരാജന്‍, സി.പി.എം സ്വതന്ത്രനും ഇപ്പോള്‍ മന്ത്രിയുമായ കെ.ടി ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നീ ആറു പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഏപ്രിലില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം 2016 മേയില്‍ അധികാരത്തിലെത്തിയശേഷം കേസില്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴാകട്ടെ കേസ് തന്നെ എഴുതിത്തള്ളാനുള്ള തീരുമാനത്തിലാണ് സര്‍ക്കാരെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. അഞ്ചു ലക്ഷം രൂപയുടെ പൊതു മുതലാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും വിവരാവകാശ കൂട്ടായ്മ നേതാവ് പീറ്റര്‍ ഞാലിപ്പറമ്പിലും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതി പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ബുധനാഴ്ച ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാനിരിക്കെ, സര്‍ക്കാര്‍ അഭിഭാഷക കേസ് പിന്‍വലിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും അത് വെറും സാങ്കേതികം മാത്രമാണെന്ന് വ്യക്തമാണ്. പ്രതികളിലൊരാളായ വി. ശിവന്‍കുട്ടി നല്‍കിയ കത്തു പ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ഒന്‍പതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ കോടതിയുടെ അനുമതി പ്രകാരം കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്. സി.ആര്‍.പി.സി 321-ാം വകുപ്പനുസരിച്ച് ഇതിനായി കോടതിയില്‍ സര്‍ക്കാര്‍ കത്ത് നല്‍കണം. ഏപ്രില്‍ 21നാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് സര്‍ക്കാരിനുവേണ്ടി കേസ് പിന്‍വലിക്കുന്നതായ ഉത്തരവ് ഹാജരാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാംവെച്ച് നോക്കുമ്പോള്‍ നിയമസഭക്കകത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ, ഏതാനും പേരെ പരിക്കേല്‍പിച്ച, അതിലുമെത്രയോ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ കേസ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വജനപക്ഷപാതത്താല്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കേരളവും രാജ്യത്തെ നീതിയും സമാധാനവും, സൈ്വര്യവും മാന്യതയുള്ളതുമായ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായവും നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരായ നിലപാടാവും സ്വീകരിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. കേസില്‍ പിഴയടക്കുകയോ തെറ്റുസമ്മതിച്ച് മാപ്പുപറയുകയോ പ്രതികള്‍ ഇതുവരെയും ചെയ്തിട്ടില്ല. പ്രതികളിലൊരാള്‍ ഇപ്പോള്‍ മന്ത്രിയാണെന്നത് കേസില്‍ അവിഹിത ഇടപെടലിനുള്ള സാധ്യതയും ആശങ്കപ്പെടുന്നുണ്ട്. മാത്രമല്ല, അന്ന് ആര്‍ക്കെതിരെയാണോ കോലാഹലമുണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെതന്നെ സ്വന്തം മുന്നണിയിലെടുക്കാന്‍ പിറകെ നടക്കുകയാണിന്ന് സി.പി.എം.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ജനാധിപത്യത്തില്‍ കടന്നുകൂടിയിരിക്കുന്നതുതന്നെ തല്‍ക്കാലത്തേക്കുള്ള അധികാരാരോഹണ മാര്‍ഗമെന്ന നിലക്കാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കപ്പെടുന്ന ജനപ്രതിനിധി സഭകളില്‍ ഏതറ്റംവരെയും പോകുമെന്ന് ഇവര്‍ ഇതിനകം പലതവണയായി തെളിയിച്ചിട്ടുമുണ്ട്. പ്രതിപക്ഷത്തിന് ക്രിയാത്മകമായ വിമര്‍ശനത്തിനുള്ള ഇടമായാണ് ജനപ്രതിനിധി സഭകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. അവിടെ നടക്കുന്ന വ്യവഹാരങ്ങളില്‍ സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനും ഭൂരിപക്ഷ പ്രകാരം അതംഗീകരിപ്പിക്കാനും നാനാവിധമുള്ള നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടായിരിക്കവെയാണ് സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള പേക്കൂത്ത് സഭയില്‍ അരങ്ങേറിയത്. ലോക്‌സഭയിലേതടക്കം രാജ്യത്തെ നിലവിലെ ജനപ്രതിനിധികളില്‍ 1581 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കായി പ്രത്യേക കോടതികള്‍ തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെ, അതുപോലുമില്ലാതെ കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ജനം സഹിക്കുമെന്ന് കരുതുക വയ്യ. അങ്ങനെ വന്നാലത് നമ്മുടെ മഹത്തായ ജനാധിപത്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനംകുത്തലാകും. ജനങ്ങളുടെ ജനാധിപത്യത്തിന്മേലുള്ള വിശ്വാസം തകരാനത് കാരണമാകും.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending