Connect with us

Video Stories

നിയമനിര്‍മാണസഭയെ കൊഞ്ഞനം കുത്തരുത്

Published

on

ഇപ്പോഴത്തെ കേരള നിയമസഭാസ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷാംഗങ്ങളോട് ആജ്ഞാപിക്കുന്നത് കേട്ടു: ചെയറിന്റെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്പീക്കറോടുള്ള അനാദരവായി കണക്കാക്കും. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മെയ് 13ലെ ബജറ്റ് അവതരണ ദിനം. ബജറ്റവതരിപ്പിക്കാന്‍ മന്ത്രി മാണിയെയും സ്പീക്കറെയും കടന്നുവരാന്‍ അനുവദിക്കാതെ സ്പീക്കറുടെ കസേരയും മേശയും ആലക്തിക സംവിധാനങ്ങളും കമ്പ്യൂട്ടറുമടക്കം തല്ലിത്തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍നിന്ന വ്യക്തിയാണ് നടേ കല്‍പന പുറപ്പെടുവിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍! ഇതുകേട്ട് പലരും തലതല്ലിച്ചിരിച്ചുകാണണം. നിയമനിര്‍മാണത്തിനും ഭരണത്തിനുമായി തങ്ങളുടെ പ്രതിനിധികളായി ജനം തെരഞ്ഞെടുത്തയച്ചവര്‍ നിയമനിര്‍മാണ സഭകളില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ ഏതു പരിധിവരെ പോകാമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രസ്തുത സംഭവം. മദ്യ ബാറുകള്‍ അനുവദിച്ചതില്‍ കോഴ ആരോപിച്ച് ധനമന്ത്രി കെ.എം മാണിക്കെതിരെ ഇടതുപക്ഷത്തെ പത്തോളം എം.എല്‍.എമാര്‍ സഭയുടെ അധ്യക്ഷ വേദിയിലും അകത്തുമായി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍കണ്ട് ജനം മൂക്കത്തുവിരല്‍വെച്ചെന്നുമാത്രമല്ല, പലരെയും അവര്‍ അടുത്തുകിട്ടിയ തെരഞ്ഞെടുപ്പില്‍ കണക്കിന് പ്രഹരിക്കുകയും ചെയ്തു.
ഏതു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നെന്നാലും നിയമനിര്‍മാണ സഭകളില്‍ പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് ശാക്തര്‍ ആന്റ് കൗള്‍ എന്ന പേരില്‍ പ്രത്യേക പെരുമാറ്റസംഹിത അംഗങ്ങള്‍ക്കായി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതൊന്നും പക്ഷേ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ തെരുവു രീതിയിലായിരുന്നു മാണി വിരുദ്ധ പ്രതിഷേധം അന്ന് ഇടതുപക്ഷം കാഴ്ചവെച്ചത്. സ്വാഭാവികമായും സഭക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ സ്പീക്കര്‍ക്കാണ് ഉത്തരവാദിത്തമെന്നിരിക്കവെയാണ് അത്യപൂര്‍വ സംഭവമെന്ന നിലക്ക് കേസെടുക്കാന്‍ പൊതു താല്‍പര്യ പ്രകാരം അന്നത്തെ സര്‍ക്കാര്‍ തയ്യാറായത്. സി.പി.എമ്മിലെ വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി ജയരാജന്‍, സി.പി.എം സ്വതന്ത്രനും ഇപ്പോള്‍ മന്ത്രിയുമായ കെ.ടി ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നീ ആറു പേര്‍ക്കെതിരെയായിരുന്നു കേസ്. കേസില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഏപ്രിലില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷം 2016 മേയില്‍ അധികാരത്തിലെത്തിയശേഷം കേസില്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴാകട്ടെ കേസ് തന്നെ എഴുതിത്തള്ളാനുള്ള തീരുമാനത്തിലാണ് സര്‍ക്കാരെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. അഞ്ചു ലക്ഷം രൂപയുടെ പൊതു മുതലാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കേസ് പിന്‍വലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും വിവരാവകാശ കൂട്ടായ്മ നേതാവ് പീറ്റര്‍ ഞാലിപ്പറമ്പിലും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതി പരിശോധിച്ചശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ബുധനാഴ്ച ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാനിരിക്കെ, സര്‍ക്കാര്‍ അഭിഭാഷക കേസ് പിന്‍വലിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും അത് വെറും സാങ്കേതികം മാത്രമാണെന്ന് വ്യക്തമാണ്. പ്രതികളിലൊരാളായ വി. ശിവന്‍കുട്ടി നല്‍കിയ കത്തു പ്രകാരമാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം ഒന്‍പതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ കോടതിയുടെ അനുമതി പ്രകാരം കേസ് പിന്‍വലിക്കാമെന്ന് പറഞ്ഞിട്ടുമുണ്ട്. സി.ആര്‍.പി.സി 321-ാം വകുപ്പനുസരിച്ച് ഇതിനായി കോടതിയില്‍ സര്‍ക്കാര്‍ കത്ത് നല്‍കണം. ഏപ്രില്‍ 21നാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് സര്‍ക്കാരിനുവേണ്ടി കേസ് പിന്‍വലിക്കുന്നതായ ഉത്തരവ് ഹാജരാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതെല്ലാംവെച്ച് നോക്കുമ്പോള്‍ നിയമസഭക്കകത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ, ഏതാനും പേരെ പരിക്കേല്‍പിച്ച, അതിലുമെത്രയോ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ കേസ് ഇടതുമുന്നണി സര്‍ക്കാര്‍ സ്വജനപക്ഷപാതത്താല്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കേരളവും രാജ്യത്തെ നീതിയും സമാധാനവും, സൈ്വര്യവും മാന്യതയുള്ളതുമായ പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായവും നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെതിരായ നിലപാടാവും സ്വീകരിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ല. കേസില്‍ പിഴയടക്കുകയോ തെറ്റുസമ്മതിച്ച് മാപ്പുപറയുകയോ പ്രതികള്‍ ഇതുവരെയും ചെയ്തിട്ടില്ല. പ്രതികളിലൊരാള്‍ ഇപ്പോള്‍ മന്ത്രിയാണെന്നത് കേസില്‍ അവിഹിത ഇടപെടലിനുള്ള സാധ്യതയും ആശങ്കപ്പെടുന്നുണ്ട്. മാത്രമല്ല, അന്ന് ആര്‍ക്കെതിരെയാണോ കോലാഹലമുണ്ടാക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെതന്നെ സ്വന്തം മുന്നണിയിലെടുക്കാന്‍ പിറകെ നടക്കുകയാണിന്ന് സി.പി.എം.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ജനാധിപത്യത്തില്‍ കടന്നുകൂടിയിരിക്കുന്നതുതന്നെ തല്‍ക്കാലത്തേക്കുള്ള അധികാരാരോഹണ മാര്‍ഗമെന്ന നിലക്കാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കപ്പെടുന്ന ജനപ്രതിനിധി സഭകളില്‍ ഏതറ്റംവരെയും പോകുമെന്ന് ഇവര്‍ ഇതിനകം പലതവണയായി തെളിയിച്ചിട്ടുമുണ്ട്. പ്രതിപക്ഷത്തിന് ക്രിയാത്മകമായ വിമര്‍ശനത്തിനുള്ള ഇടമായാണ് ജനപ്രതിനിധി സഭകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. അവിടെ നടക്കുന്ന വ്യവഹാരങ്ങളില്‍ സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാനും ഭൂരിപക്ഷ പ്രകാരം അതംഗീകരിപ്പിക്കാനും നാനാവിധമുള്ള നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ടായിരിക്കവെയാണ് സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന തരത്തിലുള്ള പേക്കൂത്ത് സഭയില്‍ അരങ്ങേറിയത്. ലോക്‌സഭയിലേതടക്കം രാജ്യത്തെ നിലവിലെ ജനപ്രതിനിധികളില്‍ 1581 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കായി പ്രത്യേക കോടതികള്‍ തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്ന കേസുകളില്‍ നഷ്ടപരിഹാരം ഉത്തരവാദികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെ, അതുപോലുമില്ലാതെ കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കം ജനം സഹിക്കുമെന്ന് കരുതുക വയ്യ. അങ്ങനെ വന്നാലത് നമ്മുടെ മഹത്തായ ജനാധിപത്യത്തിനുനേര്‍ക്കുള്ള കൊഞ്ഞനംകുത്തലാകും. ജനങ്ങളുടെ ജനാധിപത്യത്തിന്മേലുള്ള വിശ്വാസം തകരാനത് കാരണമാകും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending