Connect with us

Video Stories

പിന്‍വിളി വിളിക്കാതെ

Published

on

എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല.
സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്‍പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത ‘യാത്രാമൊഴി’. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്‍. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്‍ തീവ്രമായി അനുഭവിപ്പിച്ച കവിതകള്‍ അധികമില്ലെന്നതുകൊണ്ട് തന്നെ ആത്മാര്‍ഥമായി ജീവിതത്തെയും പ്രണയത്തെയും കണ്ട തലമുറ പാടി നടന്നത് താരുണ്യം വിട്ടിട്ടില്ലാത്ത പ്രായത്തില്‍ ബാലചന്ദ്രന്‍ എഴുതിയ കവിതകളായിരുന്നു. ചോര ചാറിച്ചുവപ്പിച്ച പനിനീര്‍ പൂക്കളും പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളും തുടിക്കുന്ന തന്ത്രികളും അറിയാതെ പോയ ലോകത്തെക്കുറിച്ച് ചുള്ളിക്കാട് നാടലഞ്ഞ് പാടിയപ്പോള്‍ വരവേറ്റ പലര്‍ക്കും പ്രൈംടൈം സീരിയലിലെയും മൂന്നാംകിട സിനിമകളിലെയും വേഷപ്പകര്‍ച്ചകളെ സ്വീകരിക്കാനായില്ല.
അച്ഛന്റെ കാര്‍ക്കശ്യത്തിന് സലാം പറഞ്ഞ് തെരുവില്‍ അലഞ്ഞപ്പോഴും ആഗ്നേയ ദ്യുതി സൂക്ഷിച്ച ബാലചന്ദ്രന്‍ തനിക്ക് ശരിയെന്ന് തോന്നിയ ജീവിതം ജീവിക്കുകയാണ്. രാഷ്ട്രീയവും കലയും കവിതയും മദ്യവുമെല്ലാം കലര്‍ന്ന മഹാരാജാസിലെ കട്ട പ്രണയ പരിസരത്തുനിന്ന് പി.എസ്.സി എഴുതി ജയിച്ച് ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനാകാനും വിജയ ലക്ഷ്മിയുടെ ഭര്‍ത്താവാകാനും അപ്പുവിന്റെ അച്ഛനാകാനും കഴിഞ്ഞു. മാധവിക്കുട്ടിയുടൈ മതംമാറ്റം വിവാദമായപ്പോള്‍ ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിച്ചു. മലയാള ഭാഷാപഠനത്തോട് കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയോട് ഇപ്പോള്‍ നടത്തിയ പ്രതികരണം വിവാദമാകാതിരുന്നില്ല. ചിലര്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതികരണമായെടുത്തു, ചിലര്‍ ഭാഷാപഠനത്തില്‍ അക്ഷരങ്ങള്‍ ഉറപ്പിക്കേണ്ടതില്ല എന്ന ശൈലിയോടുള്ള എതിര്‍പായി കണ്ടു, ചിലര്‍ അതിനെ അധ്യാപകരെ അപമാനിക്കലായി ഗണിച്ചു…
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം ഗവേഷണ വിദ്യാര്‍ഥി ‘ആനന്തധാര’ ചൊല്ലാമോ എന്ന് ചോദിച്ചിടത്തുനിന്നാണ് ചുള്ളിക്കാട് തുടങ്ങിയത്. മറ്റൊരു ഗവേഷക വിദ്യാര്‍ഥി അയച്ചുകൊടുത്ത അഭിമുഖ ചോദ്യങ്ങളിലെ അക്ഷരപ്പിശാചുക്കളും ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ അക്ഷരമുറപ്പിക്കാത്ത ഈ പഠന സമ്പ്രദായത്തില്‍ എന്റെ കവിതകള്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഗൗനിക്കേണ്ടതില്ലെന്ന വിധത്തിലൊരു പഠനരീതി തൊണ്ണൂറുകളില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്. വ്യാകരണവും അക്ഷരങ്ങളും പ്രയോഗ മധ്യേ ശരിയായിക്കൊള്ളുമെന്ന തത്വത്തെ പ്രതിയാണ് ഇത് വന്നത്. അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ട ആദ്യത്തെ തലമുറയായിരിക്കണം ഇപ്പോള്‍ ഗവേഷകരായി വന്നിട്ടുണ്ടാവുക. അങ്ങനെത്തന്നെയാണ് ഇംഗ്ലീഷ് പഠനവും നടത്തിയതെങ്കിലും മലയാളത്തിലാണ് ‘അക്ഷരത്തെറ്റുകള്‍’ ക്ഷന്തവ്യമല്ലാത്തവിധം വളര്‍ന്നുവന്നിരിക്കുന്നത്. സ്വന്തം ഭാഷയോട് മലയാളി പുലര്‍ത്തുന്ന ഉദാസീനത ഇതിന് കാരണമായിട്ടുണ്ട്. ഡി.പി.ഇ.പി., ഗ്രേഡിങ് എന്നൊക്കെ പേരിട്ട പഠന രീതിക്ക് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. ഈയിടെ എന്‍. ശശിധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കളിയെഴുത്ത് എന്ന കഥ പ്രത്യക്ഷത്തില്‍ ഈ പഠനരീതിയോടുള്ള എതിര്‍പ്പായിരുന്നു.
ക്ഷരം ഇല്ലാത്തതെന്ന രീതിയിലാണ് അക്ഷരം എന്ന് പേരുണ്ടായതെങ്കിലും അക്ഷരത്തിന് ഇന്ന് പഴയ കാലത്തെ പ്രാധാന്യം അറിവിന്റെ ഉല്പാദനത്തിലില്ല. എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമാണ് അറിവിന് ആധാരമെന്ന സ്ഥിതി മാറി പകരം കാഴ്ച വന്നതുകൊണ്ടു തന്നെ അക്ഷരത്തിന് പഴയ ഗരിമ പുതിയ തലമുറക്ക് മുമ്പിലില്ല. അക്ഷരത്തിന് വിശുദ്ധി കല്പിക്കാത്തത് അതുകൊണ്ടാവണം. പണ്ടേ ശുദ്ധ ഉച്ചാരണവും എഴുത്തും വരേണ്യതയുടെ ഭാഗമായിരുന്നു. സംസ്‌കൃത പദ ബഹുലത കാവ്യശീലമാക്കിയ ചുള്ളിക്കാടിന് ‘ആനന്ദധാര’യെ ‘ആനന്തദാര’യാക്കാനാവില്ല. കാര്യം മനസ്സിലാകുന്നുണ്ടല്ലോ എന്ന് പുതുതലമുറ ന്യായീകരിക്കുമിവിടെ. ഭൂതായനം, ജീവിത തമോ വൃക്ഷം, ദിഗംബരജ്വലനം തുടങ്ങി അതുവരെയില്ലാത്ത പദച്ചേര്‍ച്ചകളുടെ ആഘോഷം കവിതയില്‍ കൊണ്ടുവന്ന ചുള്ളിക്കാട് പലപ്പോഴും ഭാഷയെ വരേണ്യമാക്കിത്തീര്‍ത്തിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ നന്ത്യാട്ട് കുന്നത്ത് ചുള്ളിക്കാട് കുടുംബത്തില്‍ കോള്‍കൊണ്ട കര്‍ക്കിടക രാത്രിയിലായിരുന്നു- 1957 ജൂലൈ 30- ബാലചന്ദ്രന്റെ ജനനം. മോഹന്‍ലാലും മമ്മൂട്ടിയും താരമാകുന്നതിന് മുമ്പ് താരമായ ചുള്ളിക്കാടിന് ഇപ്പോള്‍ ഷഷ്ഠിയായതേയുള്ളൂ. കുരുത്തക്കേട് കാട്ടി സ്‌കൂളില്‍നിന്ന് പുറത്തായി സ്‌കൂള്‍ മാറേണ്ടിവന്ന ബാലചന്ദ്രന്‍ മഹാരാജാസില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദമെടുത്തത്. അന്നേ കവിയായിരുന്നു. പത്രാധിപരായിരുന്ന സി.പി ശ്രീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീക്ഷണത്തില്‍ ജോലി നോക്കി. ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞ ആ ജീവിതം കുറേകാലം കവിതകള്‍ പാടി. സിനിമയില്‍ നടിച്ചു. കഥകള്‍ പറഞ്ഞു. അരവിന്ദന്റെ പോക്കുവെയിലിലെ നായകനായി. സിനിമയില്‍ പാട്ടുകാരനും ഗാനരചയിതാവും കഥാകാരനുമൊക്കെയായി. ജാലകം എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ബാലചന്ദ്രന്‍ ആണ്. എഴുതിയ കവിതയുടെ പേരില്‍ പുരസ്‌കാരം വാങ്ങില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ചുള്ളിക്കാടിന്റെ വാക്കുകള്‍ ‘വിദ്യാഭ്യാസ’ത്തിന് ശ്രദ്ധിക്കാതെ വയ്യ.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending