Connect with us

Video Stories

പിന്‍വിളി വിളിക്കാതെ

Published

on

എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല.
സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്‍പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത ‘യാത്രാമൊഴി’. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്‍. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്‍ തീവ്രമായി അനുഭവിപ്പിച്ച കവിതകള്‍ അധികമില്ലെന്നതുകൊണ്ട് തന്നെ ആത്മാര്‍ഥമായി ജീവിതത്തെയും പ്രണയത്തെയും കണ്ട തലമുറ പാടി നടന്നത് താരുണ്യം വിട്ടിട്ടില്ലാത്ത പ്രായത്തില്‍ ബാലചന്ദ്രന്‍ എഴുതിയ കവിതകളായിരുന്നു. ചോര ചാറിച്ചുവപ്പിച്ച പനിനീര്‍ പൂക്കളും പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളും തുടിക്കുന്ന തന്ത്രികളും അറിയാതെ പോയ ലോകത്തെക്കുറിച്ച് ചുള്ളിക്കാട് നാടലഞ്ഞ് പാടിയപ്പോള്‍ വരവേറ്റ പലര്‍ക്കും പ്രൈംടൈം സീരിയലിലെയും മൂന്നാംകിട സിനിമകളിലെയും വേഷപ്പകര്‍ച്ചകളെ സ്വീകരിക്കാനായില്ല.
അച്ഛന്റെ കാര്‍ക്കശ്യത്തിന് സലാം പറഞ്ഞ് തെരുവില്‍ അലഞ്ഞപ്പോഴും ആഗ്നേയ ദ്യുതി സൂക്ഷിച്ച ബാലചന്ദ്രന്‍ തനിക്ക് ശരിയെന്ന് തോന്നിയ ജീവിതം ജീവിക്കുകയാണ്. രാഷ്ട്രീയവും കലയും കവിതയും മദ്യവുമെല്ലാം കലര്‍ന്ന മഹാരാജാസിലെ കട്ട പ്രണയ പരിസരത്തുനിന്ന് പി.എസ്.സി എഴുതി ജയിച്ച് ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനാകാനും വിജയ ലക്ഷ്മിയുടെ ഭര്‍ത്താവാകാനും അപ്പുവിന്റെ അച്ഛനാകാനും കഴിഞ്ഞു. മാധവിക്കുട്ടിയുടൈ മതംമാറ്റം വിവാദമായപ്പോള്‍ ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിച്ചു. മലയാള ഭാഷാപഠനത്തോട് കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയോട് ഇപ്പോള്‍ നടത്തിയ പ്രതികരണം വിവാദമാകാതിരുന്നില്ല. ചിലര്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതികരണമായെടുത്തു, ചിലര്‍ ഭാഷാപഠനത്തില്‍ അക്ഷരങ്ങള്‍ ഉറപ്പിക്കേണ്ടതില്ല എന്ന ശൈലിയോടുള്ള എതിര്‍പായി കണ്ടു, ചിലര്‍ അതിനെ അധ്യാപകരെ അപമാനിക്കലായി ഗണിച്ചു…
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം ഗവേഷണ വിദ്യാര്‍ഥി ‘ആനന്തധാര’ ചൊല്ലാമോ എന്ന് ചോദിച്ചിടത്തുനിന്നാണ് ചുള്ളിക്കാട് തുടങ്ങിയത്. മറ്റൊരു ഗവേഷക വിദ്യാര്‍ഥി അയച്ചുകൊടുത്ത അഭിമുഖ ചോദ്യങ്ങളിലെ അക്ഷരപ്പിശാചുക്കളും ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ അക്ഷരമുറപ്പിക്കാത്ത ഈ പഠന സമ്പ്രദായത്തില്‍ എന്റെ കവിതകള്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഗൗനിക്കേണ്ടതില്ലെന്ന വിധത്തിലൊരു പഠനരീതി തൊണ്ണൂറുകളില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്. വ്യാകരണവും അക്ഷരങ്ങളും പ്രയോഗ മധ്യേ ശരിയായിക്കൊള്ളുമെന്ന തത്വത്തെ പ്രതിയാണ് ഇത് വന്നത്. അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ട ആദ്യത്തെ തലമുറയായിരിക്കണം ഇപ്പോള്‍ ഗവേഷകരായി വന്നിട്ടുണ്ടാവുക. അങ്ങനെത്തന്നെയാണ് ഇംഗ്ലീഷ് പഠനവും നടത്തിയതെങ്കിലും മലയാളത്തിലാണ് ‘അക്ഷരത്തെറ്റുകള്‍’ ക്ഷന്തവ്യമല്ലാത്തവിധം വളര്‍ന്നുവന്നിരിക്കുന്നത്. സ്വന്തം ഭാഷയോട് മലയാളി പുലര്‍ത്തുന്ന ഉദാസീനത ഇതിന് കാരണമായിട്ടുണ്ട്. ഡി.പി.ഇ.പി., ഗ്രേഡിങ് എന്നൊക്കെ പേരിട്ട പഠന രീതിക്ക് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. ഈയിടെ എന്‍. ശശിധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കളിയെഴുത്ത് എന്ന കഥ പ്രത്യക്ഷത്തില്‍ ഈ പഠനരീതിയോടുള്ള എതിര്‍പ്പായിരുന്നു.
ക്ഷരം ഇല്ലാത്തതെന്ന രീതിയിലാണ് അക്ഷരം എന്ന് പേരുണ്ടായതെങ്കിലും അക്ഷരത്തിന് ഇന്ന് പഴയ കാലത്തെ പ്രാധാന്യം അറിവിന്റെ ഉല്പാദനത്തിലില്ല. എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമാണ് അറിവിന് ആധാരമെന്ന സ്ഥിതി മാറി പകരം കാഴ്ച വന്നതുകൊണ്ടു തന്നെ അക്ഷരത്തിന് പഴയ ഗരിമ പുതിയ തലമുറക്ക് മുമ്പിലില്ല. അക്ഷരത്തിന് വിശുദ്ധി കല്പിക്കാത്തത് അതുകൊണ്ടാവണം. പണ്ടേ ശുദ്ധ ഉച്ചാരണവും എഴുത്തും വരേണ്യതയുടെ ഭാഗമായിരുന്നു. സംസ്‌കൃത പദ ബഹുലത കാവ്യശീലമാക്കിയ ചുള്ളിക്കാടിന് ‘ആനന്ദധാര’യെ ‘ആനന്തദാര’യാക്കാനാവില്ല. കാര്യം മനസ്സിലാകുന്നുണ്ടല്ലോ എന്ന് പുതുതലമുറ ന്യായീകരിക്കുമിവിടെ. ഭൂതായനം, ജീവിത തമോ വൃക്ഷം, ദിഗംബരജ്വലനം തുടങ്ങി അതുവരെയില്ലാത്ത പദച്ചേര്‍ച്ചകളുടെ ആഘോഷം കവിതയില്‍ കൊണ്ടുവന്ന ചുള്ളിക്കാട് പലപ്പോഴും ഭാഷയെ വരേണ്യമാക്കിത്തീര്‍ത്തിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ നന്ത്യാട്ട് കുന്നത്ത് ചുള്ളിക്കാട് കുടുംബത്തില്‍ കോള്‍കൊണ്ട കര്‍ക്കിടക രാത്രിയിലായിരുന്നു- 1957 ജൂലൈ 30- ബാലചന്ദ്രന്റെ ജനനം. മോഹന്‍ലാലും മമ്മൂട്ടിയും താരമാകുന്നതിന് മുമ്പ് താരമായ ചുള്ളിക്കാടിന് ഇപ്പോള്‍ ഷഷ്ഠിയായതേയുള്ളൂ. കുരുത്തക്കേട് കാട്ടി സ്‌കൂളില്‍നിന്ന് പുറത്തായി സ്‌കൂള്‍ മാറേണ്ടിവന്ന ബാലചന്ദ്രന്‍ മഹാരാജാസില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദമെടുത്തത്. അന്നേ കവിയായിരുന്നു. പത്രാധിപരായിരുന്ന സി.പി ശ്രീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീക്ഷണത്തില്‍ ജോലി നോക്കി. ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞ ആ ജീവിതം കുറേകാലം കവിതകള്‍ പാടി. സിനിമയില്‍ നടിച്ചു. കഥകള്‍ പറഞ്ഞു. അരവിന്ദന്റെ പോക്കുവെയിലിലെ നായകനായി. സിനിമയില്‍ പാട്ടുകാരനും ഗാനരചയിതാവും കഥാകാരനുമൊക്കെയായി. ജാലകം എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ബാലചന്ദ്രന്‍ ആണ്. എഴുതിയ കവിതയുടെ പേരില്‍ പുരസ്‌കാരം വാങ്ങില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ചുള്ളിക്കാടിന്റെ വാക്കുകള്‍ ‘വിദ്യാഭ്യാസ’ത്തിന് ശ്രദ്ധിക്കാതെ വയ്യ.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending