Video Stories
പരാജയ രാജന്‍

‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജന്‍, ധീര സഖാവ്.’ ജയിക്കാനായ് ജനിച്ച രാജാവാണ് ജയരാജന്‍. അതുപക്ഷേ പേരില്‍മാത്രം. തോല്‍വികളുടെ തീയില്‍ മുളച്ചവരാണ് ഈ ജയരാജന്മാര്‍. മുന്നില്‍ പി, ഇ, എം, വി എന്നീ ആംഗലേയാക്ഷരങ്ങളുടെ വ്യത്യാസങ്ങളേ ഉള്ളൂ. ജി.ബി (ജോര്‍ജ് ബെര്‍ണാഡ്) ഷായില്‍ പോലും ഉണ്ടായിരുന്നു ഒരു ഷാ. എ.കെ.ജിക്കും ഇ.എം.എസ്സിനും മാത്രമേ മുമ്പ് ഇനീഷ്യലിലൂടെ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ. പിന്നെ വയലാറിന്റെ പി. കൃഷ്ണപിള്ളക്കും. എന്നാല്‍ ജീവിച്ചിരിക്കെ സ്വന്തമായി ജയനാമകീര്‍ത്തനം പാടിപ്പുകഴ്ത്തപ്പെടാന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭാഗ്യം കിട്ടിയത് ആധുനിക കണ്ണൂരിന്റെ ഈ പി.ക്ക് മാത്രമാണ്. ചെഞ്ചോരയില്‍ മുത്തമിട്ടവന്‍. പാര്‍ട്ടിക്കാര്യത്തില്‍ സ്റ്റാലിനിസ്റ്റാണെന്ന് തെളിയിച്ച കയ്യറപ്പില്ലാത്ത സഖാവ്. കണ്ണൂരിലെ ഇലയനക്കങ്ങള്‍ നിശ്ചയിക്കുന്നത് താനാണെന്ന് സ്വയം ധരിച്ചുവശായവന്‍. പത്താം ക്ലാസും ഗുസ്തിയും ട്രേഡ്‌യൂണിയനിസവുമാണെങ്കിലും ഈ അറുപത്താറിലും വായനയുണ്ട്. ഭാര്യ യമുനയും രണ്ടാണ്‍മക്കളും. പാര്‍ട്ടിക്കുവേണ്ടി ഏത് ശ്രീകൃഷ്ണനാട്ടത്തിനും റെഡി. പക്ഷേ വായനയും ഭാവനയും കാടുകയറിക്കയറി ചെന്നുനിന്നത് പാട്ടിലെ വരികള്‍പോലെ ചെഞ്ചോരപ്പൊന്‍ കതിരായാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ പോലെയാണ് കണ്ണൂരും സി.പി.എമ്മും പി.ജയരാജനും തമ്മിലെ കിടപ്പുവശം.
എം.എസ്.എഫിന്റെ പച്ചച്ചോര തിളക്കുന്ന ഇരുപത്തൊന്നുകാരന്‍ അരിയില്‍ ഷുക്കൂറിനെ ഏഴു കൊല്ലം മുമ്പ് നടുപ്പാടത്തിട്ട് വെട്ടിക്കൊന്ന സി.പി.എമ്മുകാര്‍ക്ക് അതിന് ഓര്‍ഡര്‍ കൊടുത്തത് ഈ സഖാവാണെന്നാണ് കഴിഞ്ഞയാഴ്ച സി.ബി.ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊല നടക്കുമ്പോള്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ ജയരാജന്‍ ചികില്‍സയുടെ തിരക്കിലായിരുന്നു. ഷുക്കൂറിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടൊന്നുമായിരുന്നില്ല; കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിക്കുവേണ്ടിയൊരു ആസ്പത്രിച്ചീട്ടുണ്ടാക്കണം. അത്രേയുള്ളൂ. പാര്‍ട്ടിസഖാക്കള്‍ ചേര്‍ന്ന് വിചാരണ നടത്തി ഷുക്കൂറിനെ പച്ചക്ക് അരിഞ്ഞുവീഴ്ത്തുമ്പോള്‍ ആസ്പത്രി മുറിയില്‍ ആരാച്ചാന്മാരിലൊരാള്‍ മാനസിക സുഖചികില്‍സയിലായിരുന്നു, സാഡിസത്തിന്. ഷുക്കൂര്‍ കേസില്‍ മുമ്പ് കേരള പൊലീസ് പിടികൂടിയപ്പോഴും ഇതുപോലൊരു ചികില്‍സ ജയരാജന്‍ സഖാവിന് ആവശ്യമായി വന്നു. കടുത്ത ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുന്നേ എന്ന് കോടതിയോട് വിളിച്ചുപറയാന്‍. ആംബുലന്‍സില്‍നിന്നിറങ്ങി സ്‌ട്രെച്ചറില്‍ അകത്തുപോയ ജയരാജന്‍ ജാമ്യം കിട്ടിയ ഉടന്‍ തിരിച്ചുവന്നത് പക്ഷേ സ്വന്തം കാലില്‍ നടന്ന് ചിരിച്ചുകൊണ്ട്. ഇതെന്താ മറിമായം എന്നൊന്നും ചോദിച്ചേക്കരുത്. അതാണ് ജയരാജന്‍.
പല രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ജീവന്‍ ഉള്ളംകയ്യിലിട്ട് കൈകാര്യം ചെയ്തിട്ടുള്ള സഖാവിന് വേണ്ടി ഒരുപാട്ട് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാക്കിപ്പാടിയാലെന്താണ് തെറ്റ്. അങ്ങനെയല്ലേ ലോകത്ത് കമ്യൂണിസം മൂന്നാറിലെപോലെ ഇങ്ങനെ പച്ച, അല്ല, ചുവപ്പുപിടിച്ചുകിടക്കുന്നത്. ഇടക്കൊക്കെ അത് മറ്റുള്ളവര്‍ കയ്യേറിക്കയ്യേറിക്കൊണ്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രം. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് ഇന്ത്യാമഹാരാജ്യത്ത് ആ ചുകപ്പന്‍ സാധനം പണ്ടുണ്ടായിരുന്നത്. ബംഗാളില്‍ കര്‍ഷകരെ കൊന്നുതള്ളി ബൂര്‍ഷ്വാ കുത്തക മുതലാളിക്ക് വേണ്ടി കാര്‍ ഫാക്ടറി ഉണ്ടാക്കാന്‍ തിയറിയും പ്രാക്ടിക്കലും ഉണ്ടാക്കിയതോടെ അവിടെയിപ്പോള്‍ കണികാണാന്‍ കിട്ടാതായി. ത്രിപുരയിലെ സഖാക്കളെ കാവി ബിപ്ലവ്‌ദേവിന്റെ വര്‍ഗീയവാദികളും കൊണ്ടുപോയി. ബാക്കിയുള്ളത് മധുര മനോജ്ഞകേരളമല്ലേ. ഇവിടെ കണ്ണൂരും ജയരാജന്മാരും നാട്ടില്‍ ചുക്കും ഉള്ളിടത്തോളം ഈ പാര്‍ട്ടി നിലനില്‍ക്കും. കോടതിയിലും ആസ്പത്രിയിലുമാണെന്ന വ്യത്യാസമേയുള്ളൂ. എന്നാണ് കേരള ആപ്പീസും പൂട്ടുക എന്നേ അറിയാനുള്ളൂ.
2017 നവംബര്‍ 13ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജയരാജന്റെ പോക്കിന് സുല്ലിട്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലാണ് സഖാവ്. വേണമെങ്കില്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ ആകാന്‍ യോഗ്യന്‍. പക്ഷേ അതുക്കും മേലെയല്ലേ കണ്ണൂരിലെ സെക്രട്ടറി സ്ഥാനം. സംസ്ഥാന സെക്രട്ടറിയേക്കാള്‍ ഗാംഭീര്യമുണ്ടതിന്. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേര എന്നതുപോലെ കണ്ണൂരില്‍ നില്‍ക്കണമെങ്കില്‍ അല്‍പം വെട്ടും തടയും (ആ വെട്ടല്ല കേട്ടോ) പഠിച്ചിരിക്കണമെന്ന് മാത്രം. അതേ ചെയ്യുന്നുള്ളൂ. ഇതിനാണ് കൈക്ക് ശേഷിയില്ലാത്ത പാവം സഖാവിനെ ഈ ബൂര്‍ഷ്വാപത്രക്കാര്‍ ചേര്‍ന്ന് ആരാച്ചാരെന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നത്. 1999ല്‍ ആര്‍.എസ്. എസ്സുകാര്‍ വെട്ടി കൈ പോയതിന്റെ കലിപ്പ് തീരാന്‍ ഇനിയും കുറെയെണ്ണത്തെകൂടി കിടുക്കാനുണ്ട്. പിന്നെ സ്വന്തം പാര്‍ട്ടിക്കാരുണ്ടാക്കുന്ന അരിയുണ്ടയൊക്കെ ഭക്ഷിച്ച് ശിഷ്ടകാല വിശ്രമം. പറ്റിയാല്‍ ടി.പി കേസിലെ കുഞ്ഞനന്തനെപോലെ ആജീവനാന്ത പരോളും. അഞ്ചാറ് ബൈപാസ് കഴിഞ്ഞതാണ്, സൂക്ഷിക്കണ്ടേ!
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
News
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി